ലണ്ടൻ: അയർലണ്ടിനെതിരായ മത്സരത്തിൽ ഇംഗ്ലണ്ടിൻെറ രക്ഷകനായത് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ബെൻ ഫോക്സാണ്. എന്നാൽ തകർപ്പൻ ബാറ്റിങ് പ്രകടനത്തിനൊപ്പം വലിയൊരു വിവാദത്തിനും തുടക്കമിട്ടിരിക്കുകയാണ് ഇംഗ്ലണ്ട് താരം. അയർലണ്ട് ബാറ്റ്സ്മാൻ ആൻഡി ബാൽബിർനിയെ സ്റ്റം പ് ചെയ്ത് പുറത്താക്കിയതാണ് വിവാദമായത്. ബുദ്ധിപരമായിട്ടാണ് ബെൻ ഫോക്സ് അയർലണ്ട് താരത്തെ മടക്കി അയച്ചത്. മത്സരത്തിൻെറ 25ാം ഓവറിലാണ് സംഭവം. ജോ ഡെൻലിയുടെ പന്ത് സ്വീപ് ചെയ്യാനുള്ള ബാൽബിർനിയുടെ ശ്രമം പാളി. പന്ത് വിക്കറ്റ് കീപ്പറുടെ കയ്യിലെത്തുമ്പോൾ ബാറ്റ്സ്മാൻ കൃത്യമായും കാൽ ക്രീസിൽ വെച്ചിരുന്നു.
എന്നാൽ ബാറ്റ്സ്മാൻെറ ബാലൻസ് തെറ്റിയുള്ള നിൽപ്പ് ഫോക്സ് മുതലാക്കുകയായിരുന്നു. കാത്ത് നിന്ന് ബാറ്റ്സ്മാൻെറ കാല് ക്രീസിൽ നിന്ന് ഉയർന്നപ്പോൾ കൃത്യമായി ഫോക്സ് സ്റ്റംപ് ചെയ്തു. ഈ വിക്കറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
എന്നാൽ ബാറ്റ്സ്മാൻെറ ബാലൻസ് തെറ്റിയുള്ള നിൽപ്പ് ഫോക്സ് മുതലാക്കുകയായിരുന്നു. കാത്ത് നിന്ന് ബാറ്റ്സ്മാൻെറ കാല് ക്രീസിൽ നിന്ന് ഉയർന്നപ്പോൾ കൃത്യമായി ഫോക്സ് സ്റ്റംപ് ചെയ്തു. ഈ വിക്കറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.