ന്യൂഡൽഹി: ഇന്ത്യയുടെ ലോകകപ്പ് ടീമിൽ ഋഷഭ് പന്തിന് സ്ഥാനം ലഭിച്ചിട്ടില്ല. യുവാവായതിനാൽ ഇനിയും സമയമുണ്ടെന്നത് ശരിയാണ്. എന്നാൽ ഇന്ത്യൻ ക്രിക്കറ്റിൻെറ ഭാവി പന്തിലാണെന്ന് മുൻ താരം വിവിഎസ് ലക്ഷ്മൺ. ഐപിഎല്ലിൽ കളിച്ച 15 മത്സരങ്ങളിൽ നിന്ന് പന്ത് 450 റൺസെടുത്തു.
എലിമിനേറ്ററിൽ സൺ റൈസേഴ്സ് ഹൈദരാബാദിനെതിരെ പന്താണ് താരമായത്. പന്തിൻെറ ബാറ്റിങാണ് മത്സരത്തെ തന്നെ മാറ്റി മറിച്ചത്. 21 പന്തിൽ നിന്ന് അദ്ദേഹം 49 റൺസാണ് നേടിയിരുന്നത്. "അവൻ ഇന്ത്യൻ ക്രിക്കറ്റിൻെറ ഭാവിയാണെന്നതിൽ ഒരു സംശയവും വേണ്ട. ഈ പ്രായത്തിൽ കാണിക്കുന്ന പക്വത എന്നെ ഏറെ ആകർഷിക്കുന്നു," ടൈംസ് ഓഫ് ഇന്ത്യയിൽ എഴുതിയ കോളത്തിൽ വിവിഎസ് ലക്ഷ്മൺ പറയുന്നു. ഡൽഹി ക്യാപിറ്റൽസ് ഓപ്പണർ പൃഥ്വി ഷായും പ്രതിഭാശാലിയായ ക്രിക്കറ്ററാണെന്ന് ലക്ഷ്മൺ പറഞ്ഞു.
എലിമിനേറ്ററിൽ സൺ റൈസേഴ്സ് ഹൈദരാബാദിനെതിരെ പന്താണ് താരമായത്. പന്തിൻെറ ബാറ്റിങാണ് മത്സരത്തെ തന്നെ മാറ്റി മറിച്ചത്. 21 പന്തിൽ നിന്ന് അദ്ദേഹം 49 റൺസാണ് നേടിയിരുന്നത്.