ജയ്പൂര്‍: രാജസ്ഥാന്‍ റോയല്‍സിനെതിരെ കിങ്‌സ് ഇലവന്‍ പഞ്ചാബിന് തോൽവി. 159 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബ് 143 റൺസാണ് എടുത്തത്. മത്സരത്തില്‍ രാജസ്ഥാന് തുണയായത് ബൗളര്‍മാരുടെ മികവാണ്. ജയത്തോടെ അവസാനക്കാരില്‍ നിന്ന് ആറാംസ്ഥാനത്തേക്ക് ഉയരാനും അജിങ്ക്യ രഹാനെയുടെ സംഘത്തിനായി. ഐപിഎല്‍ 2018ലെ ഏറ്റവും മോശം പവര്‍പ്ലേ തുടക്കവുമായിരുന്നു കിംഗ്സ് ഇലവന്‍ പഞ്ചാബിന്. പഞ്ചാബിനായി നാലുവിക്കറ്റെടുത്ത ആന്‍ഡ്രു ടൈയും രണ്ടു വിക്കറ്റ് പിഴുത മുജീബ് ഉര്‍ റഹ്മാനും തിളങ്ങി.രാഹുല്‍ ക്രീസിലുള്ളത് മാത്രമായിരുന്നു പഞ്ചാബിന്റെ ഏക പ്രതീക്ഷ. എന്നാല്‍ മറുവശത്ത് പിന്തുണയ്ക്കാന്‍ ആളില്ലാതെ വന്നതോടെ പഞ്ചാബ് തോല്‍വിയേറ്റു വാങ്ങി.
ക്രിസ് ഗെയിലും കെഎല്‍ രാഹുലും അടങ്ങുന്ന ടോപ് ഓര്‍ഡര്‍ വേഗത്തിലാണ് പുറത്തായത്. 6 ഓവറുകള്‍ പിന്നിട്ടപ്പോൾ ടീമിനു വെറും 33 റണ്‍സാണ് 3 വിക്കറ്റുകളുടെ നഷ്ടത്തില്‍ നേടാനായത്. ക്രിസ് ഗെയില്‍, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവരെ പുറത്താക്കി കൃഷ്ണപ്പ ഗൗതവും കരുണ്‍ നായരെ പുറത്താക്കി ജോഫ്ര ആര്‍ച്ചറുമാണ് പഞ്ചാബിനെ പ്രതിരോധത്തിലാക്കിയത്.
ക്രിസ് ഗെയിലും കെഎല്‍ രാഹുലും അടങ്ങുന്ന ടോപ് ഓര്‍ഡര്‍ വേഗത്തിലാണ് പുറത്തായത്. 6 ഓവറുകള്‍ പിന്നിട്ടപ്പോൾ ടീമിനു വെറും 33 റണ്‍സാണ് 3 വിക്കറ്റുകളുടെ നഷ്ടത്തില്‍ നേടാനായത്. ക്രിസ് ഗെയില്‍, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവരെ പുറത്താക്കി കൃഷ്ണപ്പ ഗൗതവും കരുണ്‍ നായരെ പുറത്താക്കി ജോഫ്ര ആര്‍ച്ചറുമാണ് പഞ്ചാബിനെ പ്രതിരോധത്തിലാക്കിയത്.