ന്യൂഡൽഹി: ഇന്ത്യയുടെ ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കുമ്പോൾ ഇന്ത്യൻ പ്രീമിയർ ലീഗിലെ പ്രകടനം നിർണായകമാവില്ലെന്ന സൂചനയാണ് കഴിഞ്ഞ ദിവസം നായകൻ വിരാട് കോഹ്ലി പറഞ്ഞത്. എന്നാൽ ചില താരങ്ങളുടെ കാര്യത്തിൽ ഐപിഎല്ലിലെ കൂടി പ്രകടനം പരിഗണിക്കപ്പെടുമെന്ന് ഉറപ്പാണ്. മൂന്ന് താരങ്ങൾക്കാണ് ഐപിഎല്ലിലെ പ്രകടനം നിർണായകമാവുന്നത്. ലോകകപ്പ് ടീമിലേക്ക് സ്ഥാനം ഉറപ്പിക്കാനാണ് ഇവർ തമ്മിൽ മത്സരം. ദിനേശ് കാർത്തിക്ക്, വിജയ് ശങ്കർ, കെഎൽ രാഹുൽ എന്നിവരാണ് മൂന്ന് താരങ്ങൾ.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റനായ കാർത്തിക്കിനെ ധോണി കഴിഞ്ഞാൽ രണ്ടാം വിക്കറ്റ് കീപ്പറായാണ് പരിഗണിക്കുന്നത്. ഋഷഭ് പന്ത് കാർത്തിക്കിന് വെല്ലുവിളിയാണ്.
ഹാർദിക് പാണ്ഡ്യ, കേദാർ ജാദവ്, രവീന്ദ്ര ജഡേജ എന്നിവരെ മറികടന്ന് ഓൾ റൌണ്ടർ എന്ന നിലയിൽ സ്ഥാനം ഉറപ്പിക്കാൻ വിജയ് ശങ്കറിന് കാര്യങ്ങൾ എളുപ്പമല്ല. അമ്പാട്ടി റായിഡുവാണ് കെഎൽ രാഹുലിന് വെല്ലുവിളിയാവുന്ന താരം. മൂന്ന് പേരുടെയും പ്രകടനം ടീം സെലക്ഷൻ കമ്മിറ്റി ശ്രദ്ധയോടെയാവും വീക്ഷിക്കാൻ പോവുന്നത്.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റനായ കാർത്തിക്കിനെ ധോണി കഴിഞ്ഞാൽ രണ്ടാം വിക്കറ്റ് കീപ്പറായാണ് പരിഗണിക്കുന്നത്. ഋഷഭ് പന്ത് കാർത്തിക്കിന് വെല്ലുവിളിയാണ്.
ഹാർദിക് പാണ്ഡ്യ, കേദാർ ജാദവ്, രവീന്ദ്ര ജഡേജ എന്നിവരെ മറികടന്ന് ഓൾ റൌണ്ടർ എന്ന നിലയിൽ സ്ഥാനം ഉറപ്പിക്കാൻ വിജയ് ശങ്കറിന് കാര്യങ്ങൾ എളുപ്പമല്ല. അമ്പാട്ടി റായിഡുവാണ് കെഎൽ രാഹുലിന് വെല്ലുവിളിയാവുന്ന താരം. മൂന്ന് പേരുടെയും പ്രകടനം ടീം സെലക്ഷൻ കമ്മിറ്റി ശ്രദ്ധയോടെയാവും വീക്ഷിക്കാൻ പോവുന്നത്.