ആപ്പ്ജില്ല

സിഎസ്‌കെയെ വിസ്മയിപ്പിച്ച് ഒരു കളിക്കാരന്‍; ധോണിക്ക് വിമര്‍ശനം, എന്തുകൊണ്ട് ഈ താരങ്ങളെ തഴഞ്ഞു?

ഐപിഎല്‍ 37ാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 7 വിക്കറ്റിന് തോല്‍പ്പിച്ചു. ജോസ് ബട്‌ലറുടെ ബാറ്റിങ് പ്രകടനമാണ് റോയല്‍സിന് അനായാസ വിജയമൊരുക്കിയത്.

Samayam Malayalam 20 Oct 2020, 10:21 am
ഐപിഎല്‍ 37ാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോട് പൊരുതാതെ കീഴടങ്ങിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ആദ്യം ബാറ്റ് ചെയ്ത് 125 റണ്‍സെടുത്ത സിഎസ്‌കെയെ 17.3 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ റോയല്‍സ് മറികടന്നു. ജയത്തോടെ സീസണിലെ നാലാം ജയവും അതുവഴി അവസാന സ്ഥാനത്തുനിന്നും അഞ്ചാം സ്ഥാനത്തിലേക്കുള്ള കുതിപ്പ് നടത്താനും റോയല്‍സിന് കഴിഞ്ഞു. തോല്‍വി സിഎസ്‌കെയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുകയും ചെയ്തു.
Samayam Malayalam ipl 2020 chennai super kings vs rajasthan royals analysis
സിഎസ്‌കെയെ വിസ്മയിപ്പിച്ച് ഒരു കളിക്കാരന്‍; ധോണിക്ക് വിമര്‍ശനം, എന്തുകൊണ്ട് ഈ താരങ്ങളെ തഴഞ്ഞു?

(PC: BCCI/IPL)


​റോയല്‍സിന് ആശ്വാസ ജയം

ആദ്യം ബാറ്റുകൊണ്ടും പിന്നീട് പന്തുകൊണ്ടും ഉജ്വല പ്രകടനം നടത്തിയാണ് റോയല്‍സ് മത്സരം സ്വന്തമാക്കിയത്. സിഎസ്‌കെയുടെ ബാറ്റിങ് നിരയെ സീസണിലെ ഏറ്റവും കുറഞ്ഞ സ്‌കോറുകളിലൊന്നില്‍ ഒതുക്കാന്‍ കഴിഞ്ഞത് റോയല്‍സിന് നേട്ടമായി. ശ്രേയസ് ഗോപാല്‍ രാഹുല്‍ തെവാതിയ എന്നിവരുടെ ബൗളിങ്ങിനൊപ്പം ജോഫ്ര ആര്‍ച്ചറും മികവു കാട്ടിയതോടെയാണ് സിഎസ്‌കെയെ തളച്ചിട്ടത്. ബാറ്റിങ്ങില്‍ തുടക്കത്തില്‍ പതറിയെങ്കിലും ജോസ് ബട്‌ലര്‍(70), സ്റ്റീവ് സ്മിത്ത്(26) എന്നിവരുടെ കൂട്ടുകെട്ട് റോയല്‍സിനെ ജയിപ്പിച്ചു.

(PC: BCCI/IPL)

​മധ്യനിര തകര്‍ന്ന് സിഎസ്‌കെ

കഴിഞ്ഞ അഞ്ചു കളികളില്‍ നാലിലും തോറ്റ സിഎസ്‌കെ പരിതാപകരമായ പ്രകടനമാണ് ഇത്തവണ കാഴ്ചവെക്കുന്നത്. രവീന്ദ്ര ജഡേജയുടേയും(35), എംഎസ് ധോണിയുടേയും(28) ചെറുത്തുനില്‍പ് ഇല്ലായിരുന്നെങ്കെല്‍ ടീമിന്റെ തോല്‍വി കൂടുതല്‍ ദയനീയമാകുമായിരുന്നു. മധ്യനിരയുടെ ബാറ്റിങ് തകര്‍ച്ചയില്‍നിന്നും ടീമിന് തിരിച്ചുവരാനായില്ല. ബൗളിങ്ങില്‍ ദീപക് ചാഹറും സീസണില്‍ ആദ്യമായി കളിക്കാന്‍ അര്‍ഹത ലഭിച്ച ജോഷ് ഹസല്‍വുഡും മികവുകാട്ടി. അതേസമയം, പിയൂഷ് ചൗള നിരാശപ്പെടുത്തുന്ന ബൗളിങ്ങാണ് കാഴ്ചവെച്ചത്.

(PC: BCCI/IPL)

​വിസ്മയിപ്പിച്ച് ജോസ് ബട്‌ലര്‍

ഇരു ടീമുകളേയും വേര്‍തിരിക്കുന്നത് ജോസ് ബട്‌ലറുടെ ബാറ്റിങ് പ്രകടനമാണ്. ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ 48 പന്തില്‍ നിന്നും 70 റണ്‍സെടുത്ത ബട്‌ലറുടെ ഭയരഹിത ഇന്നിങ്‌സ് അതിശയിപ്പിക്കുന്നതാണ്. സ്പിന്നര്‍ പിയൂഷ് ചൗളയ്‌ക്കെതിരെ ബട്‌ലര്‍ കൂടുതല്‍ ആക്രമണകാരിയായി. അതേസമയം, സഞ്ജു സാംസണ്‍ റണ്ണൊന്നുമെടുക്കാതെ മടങ്ങിയത് മലയാളികളെ നിരാശപ്പെടുത്തി. ആദ്യ രണ്ട് കളികള്‍ക്കുശേഷം സഞ്ജുവിന് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാനായിട്ടില്ല.

(PC: BCCI/IPL)

Also Read:രണ്ടാം സൂപ്പര്‍ ഓവറില്‍ രണ്ട് ടീമും ബൗളറെ മാറ്റി, ഞെട്ടിയത് ആരാധകര്‍; അതിന് പിന്നിലൊരു കാരണമുണ്ട്

​ധോണിക്കെതിരെ വിമര്‍ശനം

തോല്‍വിയോടെ ക്യാപ്റ്റന്‍ ധോണിക്കെതിരെ പലഭാഗത്തുനിന്നും വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. യുവതാരങ്ങളില്‍ വിശ്വാസമര്‍പ്പിക്കാത്ത ധോണിയുടെ തീരുമാനം നിരാശാജനകമാണെന്നാണ് മുന്‍ കളിക്കാരുടെ വിമര്‍ശനം. നാരായണ്‍ ജഗദീശന്‍ മികച്ച പ്രകടനം നടത്തിയിട്ടും പിന്നീട് ഇടം നല്‍കിയില്ല. യുവ കളിക്കാരില്‍ പ്രതീക്ഷിച്ച തീപ്പൊരി കാണുന്നില്ലെന്നാണ് ഇക്കാര്യത്തില്‍ ധോണിയുടെ പ്രതികരണം. കേദാര്‍ ജാദവിനെ പുറത്തിരുത്തി മറ്റൊരു ബാറ്റ്‌സ്മാന് അവസരം കൊടുക്കാന്‍ വരും മത്സരങ്ങളില്‍ ധോണി നിര്‍ബന്ധിതനായേക്കും.

(PC: BCCI/IPL)

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്