ഐപിഎല്‍ 15-ാം സീസണ്‍ ഫൈനലിന് ഞായറാഴ്ച അഹമ്മദാബാദ് വേദിയാവുകയാണ്. രാത്രി 8 മണിക്കാണ് ഗുജറാത്ത് ടൈറ്റന്‍സും രാജസ്ഥാന്‍ റോയല്‍സും തമ്മില്‍ അഹമ്മദാബാദിലെ സ്‌റ്റേഡിയത്തില്‍ ഏറ്റുമുട്ടുക. ടൂര്‍ണമെന്റിലെ ലീഗ് ഘട്ടത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തിയ ഗുജറാത്തും രാജസ്ഥാനും നേര്‍ക്കുനേര്‍ വരുമ്പോള്‍ വമ്പന്‍ പോരാട്ടമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ടൂര്‍ണമെന്റിലെ പുതുമുഖമായെത്തി ഏവരേയും അമ്പരപ്പിക്കുന്ന പ്രകടനമാണ് ഗുജറാത്ത് പുറത്തെടുത്തത്. പ്രവചനങ്ങളെല്ലാം തകിടംമറിക്കുന്ന പ്രകടനവുമായി ഫൈനലിലെത്തിയ ഗുജറാത്ത് കിരീട പ്രതീക്ഷയിലാണ്. ഒന്നാന്തരം ബൗളിങ് സംഘവും ക്ലിനിക്കല്‍ ഫിനിഷിങ്ങിലൂടെ ശ്രദ്ധനേടിയ ബാറ്റര്‍മാരുമാണ് ഗുജറാത്തിന്റെ കരുത്ത്. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയും ഗുജറാത്തിന് തുണയാകുന്നു.
Also Read : ഈ 6 കാര്യങ്ങൾ സംഭവിച്ചാൽ കപ്പ് രാജസ്ഥാൻ റോയൽസ് പൊക്കും; ഫൈനലിൽ നിർണായകമാകാൻ പോകുന്ന കാര്യങ്ങൾ അറിയാം
ആദ്യ ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസം ഗുജറാത്തിനുണ്ടാകും. ഇക്കുറി ലീഗ് ഘട്ടത്തില്‍ നേര്‍ക്കുനേര്‍ വന്നപ്പോഴും ജയം ഗുജറാത്തിനൊപ്പമായിരുന്നു. ഹാര്‍ദിക് പാണ്ഡ്യ, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാതിയ എന്നിവരെല്ലാം ഉജ്വല ഫോമിലാണ്. മുഹമ്മദ് ഷമിയും റാഷിദ് ഖാനും നയിക്കുന്ന ബൗളിങ് സംഘവും എതിരാളികള്‍ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തും.
ജോസ് ബട്‌ലറുടെ വിസ്മയ പ്രകടനത്തില്‍ ഫൈനല്‍ വരെ എത്തിയ രാജസ്ഥാന്‍ റോയല്‍സും കിരീടം നേടാമെന്ന കണക്കുകൂട്ടലിലാണ്. ആദ്യ ഐപിഎല്‍ കിരീടം നേടിയശേഷം 14 വര്‍ഷത്തിനുശേഷം ഫൈനലിലെത്തിയ ടീമാണ് റോയല്‍സ്. കിരീടം നേടിയാല്‍ അത് ചരിത്ര വിജയമായി മാറും. മലയാളി താരം സഞ്ജു സാംസണ്‍ ആണ് റോയല്‍സ് ക്യാപ്റ്റനെന്നത് മലയാളികളുടെ ആവേശം ഇരട്ടിയാക്കുന്നു. ഷിമ്രോണ്‍ ഹെറ്റ്മയര്‍, യുസ്വേന്ദ്ര ചാഹല്‍, ആര്‍ അശ്വിന്‍ തുടങ്ങിയവരെല്ലാം റോയല്‍സിന്റെ കരുത്തുറ്റ കളിക്കാരാണ്.
രണ്ടാം ക്വാളിഫയറില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനേയാണ് രാജസ്ഥാന്‍ മറികടന്നത്. ഓള്‍റൗണ്ടറുടേയും ആറാം ബൗളറുടേയും അസാന്നിധ്യം ടീമിന്റെ പ്രധാന പോരായ്മയായി വിലയിരുത്തപ്പെടുന്നു. ടോസ് നേടുന്ന ടീമിന് കളിയില്‍ ആധിപത്യം ലഭിക്കാനാണ് സാധ്യത. ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന്റെ പവര്‍പ്ലേ ഓവറുകള്‍ നിര്‍ണായകമാകും. ആദ്യം ബാറ്റ് ചെയ്ത് 190 റണ്‍സ് മറികടക്കാനായാല്‍ ഫൈനല്‍ പോരാട്ടം തീപാറുമെന്നുപ്പാണ്.
Also Read : ഈ 6 കാര്യങ്ങൾ സംഭവിച്ചാൽ കപ്പ് രാജസ്ഥാൻ റോയൽസ് പൊക്കും; ഫൈനലിൽ നിർണായകമാകാൻ പോകുന്ന കാര്യങ്ങൾ അറിയാം
ആദ്യ ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസം ഗുജറാത്തിനുണ്ടാകും. ഇക്കുറി ലീഗ് ഘട്ടത്തില്‍ നേര്‍ക്കുനേര്‍ വന്നപ്പോഴും ജയം ഗുജറാത്തിനൊപ്പമായിരുന്നു. ഹാര്‍ദിക് പാണ്ഡ്യ, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാതിയ എന്നിവരെല്ലാം ഉജ്വല ഫോമിലാണ്. മുഹമ്മദ് ഷമിയും റാഷിദ് ഖാനും നയിക്കുന്ന ബൗളിങ് സംഘവും എതിരാളികള്‍ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തും.
ജോസ് ബട്‌ലറുടെ വിസ്മയ പ്രകടനത്തില്‍ ഫൈനല്‍ വരെ എത്തിയ രാജസ്ഥാന്‍ റോയല്‍സും കിരീടം നേടാമെന്ന കണക്കുകൂട്ടലിലാണ്. ആദ്യ ഐപിഎല്‍ കിരീടം നേടിയശേഷം 14 വര്‍ഷത്തിനുശേഷം ഫൈനലിലെത്തിയ ടീമാണ് റോയല്‍സ്. കിരീടം നേടിയാല്‍ അത് ചരിത്ര വിജയമായി മാറും. മലയാളി താരം സഞ്ജു സാംസണ്‍ ആണ് റോയല്‍സ് ക്യാപ്റ്റനെന്നത് മലയാളികളുടെ ആവേശം ഇരട്ടിയാക്കുന്നു. ഷിമ്രോണ്‍ ഹെറ്റ്മയര്‍, യുസ്വേന്ദ്ര ചാഹല്‍, ആര്‍ അശ്വിന്‍ തുടങ്ങിയവരെല്ലാം റോയല്‍സിന്റെ കരുത്തുറ്റ കളിക്കാരാണ്.
രണ്ടാം ക്വാളിഫയറില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനേയാണ് രാജസ്ഥാന്‍ മറികടന്നത്. ഓള്‍റൗണ്ടറുടേയും ആറാം ബൗളറുടേയും അസാന്നിധ്യം ടീമിന്റെ പ്രധാന പോരായ്മയായി വിലയിരുത്തപ്പെടുന്നു. ടോസ് നേടുന്ന ടീമിന് കളിയില്‍ ആധിപത്യം ലഭിക്കാനാണ് സാധ്യത. ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന്റെ പവര്‍പ്ലേ ഓവറുകള്‍ നിര്‍ണായകമാകും. ആദ്യം ബാറ്റ് ചെയ്ത് 190 റണ്‍സ് മറികടക്കാനായാല്‍ ഫൈനല്‍ പോരാട്ടം തീപാറുമെന്നുപ്പാണ്.