ആപ്പ്ജില്ല

ജയിച്ചതിന് പിന്നാലെ സഞ്ജുവിനും രാജസ്ഥാന്‍ റോയല്‍സിനും കനത്ത തിരിച്ചടി

ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ (IPL 2023) മത്സരത്തില്‍ ജയിച്ചെങ്കിലും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിന് (Sanju Samson) പിഴ. കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്നാണ് റോയല്‍സിന് പിഴയിട്ടത്.

guest Rajesh-M-C | Lipi 13 Apr 2023, 10:57 am

ഹൈലൈറ്റ്:

  • സഞ്ജു സാംസണിന് കുറഞ്ഞ ഓവര്‍ നിരക്കിന് പിഴ
  • ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ 3 റണ്‍സ് വിജയം
  • അവസാന ഓവറില്‍ സന്ദീപ് സിഎസ്‌കെ വിജയം തടഞ്ഞു
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Sanju Samson and Chahal
സഞ്ജു സാംസൺ ചഹൽ
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2023 (IPL 2023) ലെ 17-ാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals) ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ (CSK) 3 റണ്‍സിന് പരാജയപ്പെടുത്തിയെങ്കിലും മത്സരത്തിലെ മന്ദഗതിയിലുള്ള ഓവര്‍ നിരക്കിന് പിഴയിട്ടു. മിനിമം ഓവര്‍ റേറ്റ് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട ഐപിഎല്‍ പെരുമാറ്റച്ചട്ടം അനുസരിച്ച് ടീമിന്റെ സീസണിലെ ആദ്യ കുറ്റമായതിനാല്‍, ക്യാപ്റ്റന്‍ സഞ്ജു സാംസണിന് (Sanju Samson) 12 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്.
ചെന്നൈ ചെപ്പോക്കിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ അവസാന ഓവറില്‍ റോയല്‍സ് ജയിച്ചിരുന്നു. മത്സരം പുരോഗമിക്കുമ്പോള്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായതിനാല്‍ കളിക്കാരുമായി ക്യാപ്റ്റന്‍ ചര്‍ച്ച ചെയ്തതോടെ പന്തെറിയാന്‍ ഏറെ സമയമെടുത്തു. ഇതാണ് കുറഞ്ഞ ഓവര്‍ നിരക്കിന് ഇടയാക്കിയത്. രവിചന്ദ്രന്‍ അശ്വിന്റെ ഉജ്ജ്വലമായ ഓള്‍റൗണ്ട് പ്രയത്നത്തിന്റെയും ജോസ് ബട്ട്ലറുടെ (52) അര്‍ദ്ധസെഞ്ച്വറിയുടെയും ബലത്തിലാണ് സിഎസ്‌കെയുടെ തട്ടകത്തില്‍ റോയല്‍സ് വിജയം നേടിയത്.
ദേവദത്ത് പടിക്കല്‍ (38), അശ്വിന്‍ (30), ഷിമ്രോണ്‍ ഹെറ്റ്മെയര്‍ (30) എന്നിവരുടെ സഹായത്തോടെ 20 ഓവറില്‍ 175/8 എന്ന സ്‌കോറാണ് രാജസ്ഥാന്‍ റോയല്‍സ് നേടിയത്. 176 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സിഎസ്‌കെയ്ക്ക് അവസാന ഓവറില്‍ ധോണി വിജയം നേടിക്കൊടുക്കുമെന്ന് കരുതിയെങ്കിലും മികച്ച ബൗളിംഗ് റോയല്‍സിന് തുണയായി.

ക്യാപ്റ്റനെന്ന നിലയില്‍ ധോണിയുടെ 200-ാം മത്സരമാണ് നടന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 20 ഓവറില്‍ 172/6 എന്ന നിലയില്‍ ഇന്നിംഗ്‌സ് അവസാനിപ്പിച്ചു. ഡെവോണ്‍ കോണ്‍വെ (50), അജിങ്ക്യ രഹാനെ (31), എം എസ് ധോണി (32) രവീന്ദ്ര ജഡേജ (25) എന്നിവരാണ് സിഎസ്‌കെയ്ക്കുവേണ്ടി തിളങ്ങിയത്. രാജസ്ഥാന്‍ റോയല്‍സ് നാല് മത്സരങ്ങളില്‍ മൂന്നാം ജയം നേടുകയും ലക്നൗ സൂപ്പര്‍ ജയന്റ്സുമായി മെച്ചപ്പെട്ട നെറ്റ് റണ്‍ റേറ്റില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയും ചെയ്തു.

Also Read : സഞ്ജു കാണിച്ചത് മണ്ടത്തരമല്ല, അങ്ങനെ ചെയ്തതിന് പിന്നിൽ ചില കാരണങ്ങളുണ്ട്!!

കഴിഞ്ഞ 10 വര്‍ഷമായി എംഎസ് ധോണിയുടേയും സംഘത്തിന്റേയും കോട്ടയാണ് ചെപ്പോക്ക്. മുംബൈ ഇന്ത്യന്‍സിനൊഴികെ ഒരു ടീമിനും ഹോം ഗ്രൗണ്ടില്‍ അവരെ കാര്യമായി പരാജയപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. ആദ്യ സീസണിന് ശേഷം ആദ്യമായാണ് രാജസ്ഥാന്‍ ചെന്നൈയില്‍ വിജയം നേടിയത്.

Also Read : അതായിരുന്നു പ്ലാൻ, ചെന്നൈക്കെതിരായ മത്സര ശേഷം സഞ്ജുവിന്റെ വെളിപ്പെടുത്തൽ

കനത്ത മഞ്ഞുവീഴ്ചയിലും സ്‌കോര്‍ പ്രതിരോധിക്കാന്‍ റോയല്‍സിന് സാധിച്ചു. ക്യാപ്റ്റനെന്ന നിലയില്‍ ബൗളര്‍മാരെ കൈകാര്യം ചെയ്തതിന് സഞ്ജു പ്രശംസിക്കപ്പെട്ടു. യുസ്വേന്ദ്ര ചാഹല്‍, രവിചന്ദ്രന്‍ അശ്വിന്‍, ആദം സാംപ എന്നീ സ്പിന്‍ ത്രയമാണ് റോയല്‍സിനായി പന്തെറിഞ്ഞത്. അവസാന ഓവറില്‍ സന്ദീപ് ശര്‍മ രാജസ്ഥാന്‍ റോയല്‍സിന് വിജയമെത്തിക്കുകയും ചെയ്തു.

Read Latest Sports News and Malayalam News
ഓതറിനെ കുറിച്ച്
ഗോകുൽ എസ്
ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്