ആപ്പ്ജില്ല

അവന്റെ വിചാരം വലിയ സ്റ്റാറാണെന്നാ, പൃഥ്വി ഷായെ പരിഹസിച്ച് ഗില്ലിന്റെ കോച്ച്

ഡല്‍ഹി ക്യാപിറ്റല്‍സിനായി ഐപിഎല്ലില്‍ മോശം പ്രകടനം നടത്തിയ പൃഥ്വി ഷായ്‌ക്കെതിരെ (Prithvi Shaw) ശുഭ്മാന്‍ ഗില്ലിന്റെ (Shubman Gill) ബാല്യകാല പരിശാലകന്‍ കര്‍സന്‍ ഘാവരി. ഇരുവരും അണ്ടര്‍ 19 ലോകകപ്പ് ചാമ്പ്യന്മാരായിരുന്നു.

guest Rajesh-M-C | Lipi 28 May 2023, 10:34 pm

ഹൈലൈറ്റ്:

  • പൃഥ്വി ഷായും ശുഭ്മാന്‍ ഗില്ലും അണ്ടര്‍ 19 ലോകകപ്പ് ജേതാക്കള്‍
  • ഐപിഎല്‍ 2023ല്‍ ശുഭ്മാന്‍ ഗില്‍ നേടിയത് 851 റണ്‍സ്
  • പൃഥ്വി ഷാ ഐപിഎല്‍ സീസണില്‍ നേടിയത് ഒരു അര്‍ധശതകം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Prithvi Shaw
പൃഥ്വി ഷാ
ന്യൂഡല്‍ഹി: സമീപകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റില്‍ തന്റെ പേര് എഴുതിച്ചേര്‍ത്ത താരമാണ് ശുഭ്മാന്‍ ഗില്‍ (Shubman Gill). പൃഥ്വി ഷായുടെ (Prithvi Shaw) നേതൃത്വത്തില്‍ 2018ല്‍ ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് നേടയപ്പോള്‍ ഗില്‍ മുഖ്യ താരമായിരുന്നു. ഇരുവരും അണ്ടര്‍ ക്രിക്കറ്റിലൂടെ ദേശീയ ടീമിലുമെത്തി. എന്നാല്‍, ഫോമില്ലായ്മയും അച്ചടക്കമില്ലാത്ത ജീവതവും പൃഥ്വി ഷായുടെ കരിയറിന് തിരിച്ചടിയായി.
2023ലെ ഐപിഎല്ലില്‍ (IPL 2023) ഗില്‍ 3 സെഞ്ച്വറികള്‍ ഉള്‍പ്പെടെ 851 റണ്‍സ് നേടിയപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ടീമില്‍ സ്ഥിരാംഗത്വം പോലും ഷായ്ക്ക് ലഭിച്ചില്ല. ഇപ്പോഴിതാ ഷായുടെ മനോഭാവത്തിനെതിരെ രൂക്ഷമായ വിമര്‍ശനം നടത്തുകയാണ് ഗില്ലിന്റെ ബാല്യകാല പരിശീലകന്‍ കര്‍സന്‍ ഘാവരി (Karsan Ghavri). ഡല്‍ഹി ക്യാപിറ്റല്‍സ് ഓപ്പണറുടെ വിചാരം താനൊരു സ്റ്റാറാണെന്നും ആര്‍ക്കും തൊടാന്‍ കഴിയില്ലെന്നുമാണെന്ന് ഘാവരി പരിഹസിച്ചു.


ഗില്ലും പൃഥ്വിയും 2018 ലെ അണ്ടര്‍ 19 ലോകകപ്പ് നേടിയ ഒരേ ടീമിലായിരുന്നു. ഇന്ന് ശുഭ്മാന്‍ ഗില്‍ എവിടെയാണ്, പൃഥ്വി എവിടെയാണ് എന്ന് നോക്കുക. അവര്‍ രണ്ട് വ്യത്യസ്ത തലങ്ങളിലാണ് ഇപ്പോഴെന്നും കര്‍സന്‍ ഘാവരിയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. താനൊരു താരമാണെന്നും ആര്‍ക്കും തന്നെ തൊടാന്‍ കഴിയില്ലെന്നുമാണ് ഷാ കരുതുന്നത്. എന്നാല്‍, പുറത്താകാന്‍ ഒരു പന്ത് മാത്രമേ വേണ്ടൂ. അന്താരാഷ്ട്ര ക്രിക്കറ്റ് ഷാ മനസിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

11 വയസ്സുള്ളപ്പോള്‍ ഗില്ലിനെ പരിശീലിപ്പിച്ചയാളാണ് ഘാവരി. ഉയര്‍ന്ന തലത്തില്‍ മികവ് പുലര്‍ത്താന്‍ ഒരാള്‍ക്ക് അച്ചടക്കവും സ്വഭാവവും ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഐപിഎല്ലിലും ഇന്ത്യയ്ക്കുവേണ്ടിയും മികച്ച പ്രകടനങ്ങള്‍ കാഴ്ചവെക്കുന്നതില്‍ ഷാ പരാജയപ്പെട്ടു. യുവതാരത്തിന് സ്ഥിരതയില്ലെന്നും ഘാവരി പറയുന്നു.

ഗില്ലിന്റെ സെഞ്ച്വറി, വൈറലായി സാറയുടെ പ്രതികരണം, സച്ചിനുമായി താരത്തിന്റെ കൂടിക്കാഴ്ച

ക്രിക്കറ്ററായ നിങ്ങള്‍ക്ക് അച്ചടക്കവും നല്ല സ്വഭാവവും ആവശ്യമാണ്. നിങ്ങള്‍ സ്വയം നിരന്തരം പ്രവര്‍ത്തിച്ചാല്‍ മാത്രമേ ക്രീസില്‍ ഉറച്ചുനില്‍ക്കാനും കൂടുതല്‍ റണ്‍സ് നേടാനും സാധിക്കൂയെന്ന് ഘാവരി പറഞ്ഞു. പൃഥ്വി ഷായ്ക്ക് ഇനിയും തിരിച്ചുവരാനുള്ള അവസരമുണ്ട്. എല്ലാം നഷ്ടപ്പെട്ടിട്ടില്ല. ഷാ തന്റെ പോരായ്മകള്‍ പരിഹരിച്ച് ഭാവിയില്‍ കരുത്തനായ കളിക്കാരനായി ഉയര്‍ന്നുവരാണമെന്നും ഘാവരി ഉപദേശിച്ചു.

ഗില്ലും ഷായും ഒരേ പ്രായത്തിലുള്ളവരാണ്. ഗില്‍ തന്റെ പോരായ്മകള്‍ മനസിലാക്കി പിഴവുകള്‍ തിരുത്തി. അതേസമയം ഷാ അങ്ങിനെ ചെയ്തിട്ടില്ല. ഷായ്ക്ക് ഇപ്പോഴും കഠിനാധ്വാനത്തിലൂടെ തിരിച്ചുവരാവുന്നതാണ്. അല്ലെങ്കില്‍, ഇത്രയധികം കഴിവുകള്‍ ഉണ്ടായിരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും ഘാവരി വ്യക്തമാക്കി.

ഇത്തവണയും കപ്പ് ചെന്നൈക്കോ? ചരിത്രം ധോണിക്കൊപ്പം; പാണ്ഡ്യയ്ക്കും ഗില്ലിനും ആശങ്ക

ഐപിഎല്‍ 2023 സീസണില്‍, ഷാ ഡല്‍ഹി ക്യാപിറ്റല്‍സിനായി തുടക്കത്തില്‍ ആറ് മത്സരങ്ങളാണ് കളിച്ചത്. 12, 7, 0, 15, 0, 13 എന്നിങ്ങനെ സ്‌കോര്‍ ചെയ്തു. അവസാന രണ്ട് മത്സരങ്ങളില്‍ ഒരു അര്‍ദ്ധ സെഞ്ച്വറി നേടിയ അദ്ദേഹം വീണ്ടും ടീമിലെത്തി. പക്ഷേ, ബാറ്റിംഗിനെക്കുറിച്ചുള്ള വിമര്‍ശകരുടെ ധാരണ മാറ്റാന്‍ കഴിഞ്ഞില്ല.

Read Latest Sports News And Malayalam News
ഓതറിനെ കുറിച്ച്
ശ്രീജിത്ത് ടി
ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ നിന്ന് മാധ്യമപ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശ്രീജിത്ത് കഴിഞ്ഞ 11 വർഷമായി പ്രിൻറ് - ഓൺലൈൻ മേഖലകളിൽ മാധ്യമപ്രവർത്തകനാണ്. സമയം മലയാളത്തിൽ സോഷ്യൽ മീഡിയ, ജനറൽ ന്യൂസ്, സ്പോർട്സ് എന്നീ വിഭാഗങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. സാഹിത്യവും രാഷ്ട്രീയവും സ്പോർട്സുമാണ് ഇഷ്ടവിഷയങ്ങൾ. 'ചിത്രപുസ്തകത്തിലെ യാത്രികർ' എന്ന ശ്രീജിത്തിൻെറ ആദ്യനോവൽ ഗ്രീൻ ബുക്സ് പബ്ലിഷ് ചെയ്തിട്ടുണ്ട്. ഓൺലൈനിലും ആനുകാലികങ്ങളിലും കഥകളും കവിതകളും ലേഖനങ്ങളും എഴുതാറുണ്ട്.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്