മങ്കാദിങ് വിവാദത്തിന് ശേഷം ഐപിഎല്ലിൽ കിങ്സ് ഇലവൻ പഞ്ചാബ് താരം ആർ അശ്വിന് പിണഞ്ഞത് വമ്പൻ അബദ്ധം. ആദ്യ മത്സരത്തിൽ രാജസ്ഥാനെതിരെ ജോസ് ബട്ട്ലറെ മങ്കാദിങ് വിക്കറ്റിലൂടെ പുറത്താക്കി അശ്വിനും ടീമും വിജയിച്ചപ്പോൾ ഇത്തവണ പണി തിരിച്ച് കിട്ടി. കിങ്സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിൽ ഇൻസൈഡ് ഫീൽഡിൽ മൂന്ന് ഫീൽഡർമാരെ മൂന്ന് ഫീൽഡർമാർ ഇല്ലാത്തതിന് ഒരു സുപ്രധാന വിക്കറ്റ് തന്നെ പഞ്ചാബിന് നഷ്ടമായി. ക്യാപ്റ്റൻ അശ്വിൻ കാണിച്ച അബദ്ധം കാരണം മുഹമ്മദ് ഷമിക്കാണ് ഒരു വിക്കറ്റ് നഷ്ടമായത്.
മത്സരത്തിലെ 17ാം ഓവറിലെ അവസാന പന്തിലായിരുന്നു സംഭവം. മുഹമ്മദ് ഷമി എറിഞ്ഞ പന്തിൽ കൊൽക്കത്ത ബാറ്റ്സ്മാൻ ആന്ദ്രേ റസ്സിലിൻെറ വിക്കറ്റ് തെറിച്ചു. ഫീൽഡിലെ പിഴവ് ചൂണ്ടിക്കാട്ടി അമ്പയർ നോബോൾ വിളിച്ചു.
ഇതോടെ അശ്വിനെ ട്രോളുകയാണ് സോഷ്യൽ മീഡിയ. കൊടുത്താൽ പണി തിരിച്ച് കിട്ടുമെന്നാണ് ആരാധകർ അശ്വിനോട് പറയുന്നത്.
മത്സരത്തിലെ 17ാം ഓവറിലെ അവസാന പന്തിലായിരുന്നു സംഭവം. മുഹമ്മദ് ഷമി എറിഞ്ഞ പന്തിൽ കൊൽക്കത്ത ബാറ്റ്സ്മാൻ ആന്ദ്രേ റസ്സിലിൻെറ വിക്കറ്റ് തെറിച്ചു. ഫീൽഡിലെ പിഴവ് ചൂണ്ടിക്കാട്ടി അമ്പയർ നോബോൾ വിളിച്ചു.
ഇതോടെ അശ്വിനെ ട്രോളുകയാണ് സോഷ്യൽ മീഡിയ. കൊടുത്താൽ പണി തിരിച്ച് കിട്ടുമെന്നാണ് ആരാധകർ അശ്വിനോട് പറയുന്നത്.