കിങ്സ് ഇലവൻ പഞ്ചാബിനെ 10 വിക്കറ്റിന് പരാജയപ്പെടുത്തി ചെന്നൈ സൂപ്പർ കിങ്സ്. ഐപിഎൽ 2020ൽ ചെന്നൈയുടെ തകർപ്പൻ തിരിച്ചുവരവ്. ലീഗിൽ ഇത് വരെ തിളങ്ങാതിരുന്ന ഷെയ്ൻ വാട്സൺ തൻെറ പ്രതാപകാലത്തെ ഓർമ്മിപ്പിക്കുന്ന ബാറ്റിങ് പ്രകടനമാണ് കാഴ്ചവെച്ചത്. പഞ്ചാബ് ബോളർമാരെല്ലാം വാട്സൻെറ ബാറ്റിൻെറ ചൂടറിഞ്ഞു. മികച്ച ഫോമിലുള്ള ഫാഫ് ഡുപ്ലെസിയും തിളങ്ങിയപ്പോൾ പഞ്ചാബ് ശരിക്കും വിയർത്തു.
വാട്സൺ 53 പന്തിൽ നിന്ന് 83ഉും ഡുപ്ലെസി 53 പന്തിൽ നിന്ന് 87 റൺസുമായി പുറത്താവാതെ നിന്നു. 17.4 ഓവറിൽ ചെന്നൈ വിക്കറ്റ് നഷ്ടപ്പെടാതെ 181 റൺസാണ് നേടിയത്. പോയിൻറ് പട്ടികയിൽ എട്ടാം സ്ഥാനത്തായിരുന്ന ചെന്നൈ പഞ്ചാബിനോടുള്ള വിജയത്തോടെ ആറാം സ്ഥാനത്തെത്തി. ഐപിഎൽ ചരിത്രത്തിലെ തന്നെ സിഎസ്കെയുടെ രണ്ടാം പത്ത് വിക്കറ്റ് വിജയമാണിത്.
പഞ്ചാബിന് മികച്ച സ്കോർ
ചെന്നൈക്കെതിരെ ആദ്യം ബാറ്റ് ചെയ്ത കിങ്സ് ഇലവൻ പഞ്ചാബ് 4 വിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുത്തു. 52 പന്തിൽ നിന്ന് 63 റൺസെടുത്ത നായകൻ കെഎൽ രാഹുലാണ് ടോപ് സ്കോറർ. നിക്കോളാസ് പൂരൻ 17 പന്തിൽ നിന്ന് 33 റൺസെടുത്തു. മൻദീപ് സിങ് 27ഉും മായങ്ക് 26ഉും റൺസെടുത്തു. ചെന്നൈക്കായി ശാർദൂൽ താക്കൂർ 2 വിക്കറ്റെടുത്തു.
ആദ്യ 5 ഓവറിൽ പഞ്ചാബ് വിക്കറ്റ് നഷ്ടപ്പെടാതെ 38 റൺസെടുത്തു.
ടോസ് നേടിയ കിങ്സ് ഇലവൻ പഞ്ചാബ് ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചു. ഇരുടീമിലും മാറ്റങ്ങളുണ്ട്. മൂന്ന് മാറ്റങ്ങളുമായാണ് പഞ്ചാബ് ഇറങ്ങിയിരിക്കുന്നത്. കരുൺ നായർ, കൃഷ്ണപ്പ ഗൌതം, ജിമ്മി നീഷാം എന്നിവരെ ഒഴിവാക്കി. മൻദീപ് സിങ്, ഹർപ്രീത് ബ്രാർ, ക്രിസ് ജോർദാൻ എന്നിവർ പകരം കളിക്കും. ചെന്നൈ ടീമിൽ മാറ്റങ്ങളൊന്നുമില്ല.
പരാജയങ്ങളിൽ നിന്ന് കരയകയറാൻ ചെന്നൈയും പഞ്ചാബും തമ്മിൽ പരസ്പരം ഏറ്റുമുട്ടുന്നു. തുടർച്ചയായ മൂന്ന് തോൽവിയേറ്റ് വാങ്ങിയ ചെന്നൈക്ക് മത്സരം വളരെ നിർണായകമാണ്. ചെന്നൈ നായകൻ എംഎസ് ധോണിക്കെതിരെയും ടീമിലെ പ്രധാന താരങ്ങൾക്കെതിരെയും രൂക്ഷവിമർശനം ഉയർന്നിരുന്നു. മറുഭാഗത്ത് പഞ്ചാബിൻെറ സ്ഥിതിയും വ്യത്യസ്തമല്ല. കെഎൽ രാഹുലും കോച്ച് അനിൽ കുംബ്ലെയും വിജയത്തിനായി കിണഞ്ഞ് പരിശ്രമിക്കും. ഐപിഎല്ലിൽ ഇത് വരെ ഇരുടീമുകളും കളിച്ചപ്പോൾ 12 മത്സരങ്ങളിൽ ചെന്നൈയും 9 മത്സരങ്ങളിൽ പഞ്ചാബും ജയിച്ചിട്ടുണ്ട്.
വാട്സൺ 53 പന്തിൽ നിന്ന് 83ഉും ഡുപ്ലെസി 53 പന്തിൽ നിന്ന് 87 റൺസുമായി പുറത്താവാതെ നിന്നു. 17.4 ഓവറിൽ ചെന്നൈ വിക്കറ്റ് നഷ്ടപ്പെടാതെ 181 റൺസാണ് നേടിയത്. പോയിൻറ് പട്ടികയിൽ എട്ടാം സ്ഥാനത്തായിരുന്ന ചെന്നൈ പഞ്ചാബിനോടുള്ള വിജയത്തോടെ ആറാം സ്ഥാനത്തെത്തി. ഐപിഎൽ ചരിത്രത്തിലെ തന്നെ സിഎസ്കെയുടെ രണ്ടാം പത്ത് വിക്കറ്റ് വിജയമാണിത്.
പഞ്ചാബിന് മികച്ച സ്കോർ
ചെന്നൈക്കെതിരെ ആദ്യം ബാറ്റ് ചെയ്ത കിങ്സ് ഇലവൻ പഞ്ചാബ് 4 വിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുത്തു. 52 പന്തിൽ നിന്ന് 63 റൺസെടുത്ത നായകൻ കെഎൽ രാഹുലാണ് ടോപ് സ്കോറർ. നിക്കോളാസ് പൂരൻ 17 പന്തിൽ നിന്ന് 33 റൺസെടുത്തു. മൻദീപ് സിങ് 27ഉും മായങ്ക് 26ഉും റൺസെടുത്തു. ചെന്നൈക്കായി ശാർദൂൽ താക്കൂർ 2 വിക്കറ്റെടുത്തു.
ആദ്യ 5 ഓവറിൽ പഞ്ചാബ് വിക്കറ്റ് നഷ്ടപ്പെടാതെ 38 റൺസെടുത്തു.
ടോസ് നേടിയ കിങ്സ് ഇലവൻ പഞ്ചാബ് ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചു. ഇരുടീമിലും മാറ്റങ്ങളുണ്ട്. മൂന്ന് മാറ്റങ്ങളുമായാണ് പഞ്ചാബ് ഇറങ്ങിയിരിക്കുന്നത്. കരുൺ നായർ, കൃഷ്ണപ്പ ഗൌതം, ജിമ്മി നീഷാം എന്നിവരെ ഒഴിവാക്കി. മൻദീപ് സിങ്, ഹർപ്രീത് ബ്രാർ, ക്രിസ് ജോർദാൻ എന്നിവർ പകരം കളിക്കും. ചെന്നൈ ടീമിൽ മാറ്റങ്ങളൊന്നുമില്ല.
പരാജയങ്ങളിൽ നിന്ന് കരയകയറാൻ ചെന്നൈയും പഞ്ചാബും തമ്മിൽ പരസ്പരം ഏറ്റുമുട്ടുന്നു. തുടർച്ചയായ മൂന്ന് തോൽവിയേറ്റ് വാങ്ങിയ ചെന്നൈക്ക് മത്സരം വളരെ നിർണായകമാണ്. ചെന്നൈ നായകൻ എംഎസ് ധോണിക്കെതിരെയും ടീമിലെ പ്രധാന താരങ്ങൾക്കെതിരെയും രൂക്ഷവിമർശനം ഉയർന്നിരുന്നു. മറുഭാഗത്ത് പഞ്ചാബിൻെറ സ്ഥിതിയും വ്യത്യസ്തമല്ല. കെഎൽ രാഹുലും കോച്ച് അനിൽ കുംബ്ലെയും വിജയത്തിനായി കിണഞ്ഞ് പരിശ്രമിക്കും. ഐപിഎല്ലിൽ ഇത് വരെ ഇരുടീമുകളും കളിച്ചപ്പോൾ 12 മത്സരങ്ങളിൽ ചെന്നൈയും 9 മത്സരങ്ങളിൽ പഞ്ചാബും ജയിച്ചിട്ടുണ്ട്.