ആപ്പ്ജില്ല

പലരും ഇതിഹാസങ്ങൾ, കൊച്ചി ടസ്കേഴ്സ് കേരളയുടെ ആദ്യ പ്ലേയിംഗ് ഇലവൻ ഇങ്ങനെ ആയിരുന്നു!!

ഐപിഎല്ലിൽ കേരളത്തെ പ്രതിനിധീകരിച്ച് വന്ന ഒരേയൊരു ടീമാണ് കൊച്ചി ടസ്കേഴ്സ് കേരള‌. 2011 ലെ ഐപിഎല്ലിലായിരുന്നു അവർ ഐപിഎല്ലിലുണ്ടായിരുന്നത്. അന്ന് തങ്ങളുടെ ആദ്യ മത്സരത്തിൽ കളിച്ച കൊച്ചി ടീമിനെ ഒന്ന് നോക്കിയാലോ...

Curated byഗോകുൽ എസ് | Samayam Malayalam 27 Mar 2023, 11:32 pm
2011 ൽ വലിയ പ്രതീക്ഷകളോടെ ഐപിഎല്ലിലെത്തിയ ടീമായിരുന്നു കൊച്ചി ടസ്കേഴ്സ് കേരള‌‌. ഓസ്ട്രേലിയൻ സ്റ്റാർ പേസർ ജെഫ് ലോസൺ പരിശീലിപ്പിച്ച കൊച്ചി പക്ഷേ ആ ഒരൊറ്റ സീസണിൽ മാത്രമേ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഉണ്ടായിരുന്നുള്ളൂ. ബാങ്ക് ഗ്യാരന്റിയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളുടെ പേരിൽ ബിസിസിഐ, കൊച്ചി ഫ്രാഞ്ചൈസിയെ ഐപിഎല്ലിൽ നിന്ന് പുറത്താക്കുകയായിരുന്നു. 2011 ഏപ്രിൽ ഒൻപതിന് വിരാട് കോഹ്ലിയുടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ആയിരുന്നു ഐപിഎല്ലിൽ കൊച്ചിയുടെ ആദ്യ മത്സരം. അന്ന് പ്ലേയിംഗ് ഇലവനിൽ ഉണ്ടായിരുന്ന താരങ്ങൾ ആരൊക്കെയായിരുന്നുവെന്ന് ഓർക്കുന്നുണ്ടോ. പല ഇതിഹാസ താരങ്ങളും അന്ന് കൊച്ചിക്കായി കളിച്ചിരുന്നുവെന്നതാണ് വാസ്തവം.
Samayam Malayalam kochi tuskers keralas first playing eleven in ipl
പലരും ഇതിഹാസങ്ങൾ, കൊച്ചി ടസ്കേഴ്സ് കേരളയുടെ ആദ്യ പ്ലേയിംഗ് ഇലവൻ ഇങ്ങനെ ആയിരുന്നു!!


ഓപ്പണർമാർ

ന്യൂസിലൻഡ് ഇതിഹാസ താരം ബ്രണ്ടൻ മക്കല്ലവും, ഇന്ത്യൻ ഇതിഹാസം വിവിഎസ് ലക്ഷ്മണും ചേർന്നായിരുന്നു ആർസിബിക്കെതിരായ ആദ്യ മത്സരത്തിൽ കൊച്ചി ടസ്കേഴ്സ് കേരളയുടെ ബാറ്റിംഗ് ഓപ്പൺ ചെയ്തത്. 9 ഓവറിൽ 80 റൺസെടുത്ത് വെടിക്കെട്ട് തുടക്കമായിരുന്നു ഇരുവരും അന്ന് കൊച്ചിക്ക് നൽകിയത്. മക്കല്ലം 32 പന്തിൽ 4 ബൗണ്ടറികളും, 2 സിക്സറുകളുമടക്കം 45 റൺസ് നേടിയപ്പോൾ, ലക്ഷ്മൺ 29 പന്തിൽ 2 വീതം ബൗണ്ടറികളുടേയും സിക്സറുകളുടേയും സഹായത്തോടെ 36 റൺസാണ് സ്കോർ ചെയ്തത്.


Also Read : ഇത്തവണയെങ്കിലും ആർസിബി കപ്പ് നേടുമോ? ടീമിൻെറ ഏറ്റവും ശക്തമായ പ്ലേയിങ് ഇലവൻ ഇങ്ങനെ

മധ്യനിര

ശ്രീലങ്കൻ ഇതിഹാസ താരം മഹേല ജയവർധനെ ആയിരുന്നു കൊച്ചി‌ ടസ്കേഴ്സ് കേരളയുടെ നായകൻ. ജയവർധനെ തന്നെയായിരുന്നു ഐപിഎല്ലിലെ അരങ്ങേറ്റ മത്സരത്തിൽ ടീമിൻ്റെ മൂന്നാം നമ്പരിൽ ബാറ്റ് ചെയ്തത്. 18 പന്തിൽ 18 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. നാലാം നമ്പരിൽ കളിച്ചത് ഓസീസ് ഇതിഹാസം ബ്രാഡ് ഹോഡ്ജായിരുന്നു. 21 പന്തിൽ 3 ബൗണ്ടറികളുടെ സഹായത്തോടെ 27 റൺസായിരുന്നു ഹോഡ്ജ് നേടിയത്.



നിലവിൽ ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വലിയ ഐക്കണുകളിൽ ഒരാളായ രവീന്ദ്ര ജഡേജായിരുന്നു ആറാം നമ്പരിൽ ബാറ്റ് ചെയ്തത്‌. 16 പന്തിൽ 2 ബൗണ്ടറികളുടേയും, ഒരു സിക്സറിന്റേയും സഹായത്തോടെ 23 റൺസ് അദ്ദേഹം നേടി. മലയാളി ഓൾ റൗണ്ടറായ റൈഫി ഗോമസും, ഇന്ത്യൻ സൂപ്പർ താരം പാർത്ഥിവ് പട്ടേലും അന്ന് കൊച്ചി നിരയിലുണ്ടായിരുന്നു.

പത്ത് വർഷത്തിനുശേഷം ശ്രീശാന്ത് ഐപിഎല്ലിൽ തിരിച്ചെത്തുന്നു

2013 ഐപിഎൽ സമയത്ത് സ്‌പോട്ട് ഫിക്‌സിംഗ് വിവാദത്തിൽ കുടുങ്ങി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് ടൂർണമെന്റിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടു. തുടർന്ന് പലകുറി തിരുച്ചുകയറാൻ ശ്രമിച്ചെങ്കിലും ടീമുകൾ ശ്രീശാന്തിനെ തഴഞ്ഞു. എന്നാൽ ഇപ്പോൾ 10 വർഷത്തിന് ശേഷം ടൂർണമെന്റിലേക്ക് തിരിച്ചുവരികയാണ് താരം. എന്നാൽ ഇത്തവണ കളിക്കാരനായല്ല ശ്രീശാന്ത് എത്തുന്നത്. ഐപിഎൽ 2023 ആരംഭിക്കാൻ രണ്ടാഴ്ചയിൽ താഴെ മാത്രം ബാക്കി നിൽക്കെ ടൂർണമെന്റ് മാനേജ്മെന്റ് ഈ വർഷത്തെ കളി വിലയിരുത്തുന്നവരുടെ വിദഗ്ധ പാനലിൽ ശ്രീശാന്തിനെ ഉൾപ്പെടുത്തി. പാനലിൽ പഴയതും പുതിയതുമായ ചില പേരുകൾ അടങ്ങിയിട്ടുണ്ടെങ്കിലും, പട്ടികയിൽ ശ്രീശാന്തിനെ ചേർത്തത് ആരാധകരെ തീർത്തും അമ്പരിപ്പിച്ചിരിക്കുകയാണ്. ടൂർണമെന്റിന്റെ ഒഫീഷ്യൽ ബ്രോഡ്കാസ്റ്റർ ആയ സ്റ്റാർ സ്‌പോർട്‌സ് വിദഗ്ധരുടെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. കേരള ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് തന്റെ ക്രിക്കറ്റ് കരിയറിന് ഫുൾ സ്റ്റോപ്പ് ഇട്ടിട്ട് ഒരു വർഷം തികയുന്നു. 2013 ഐപിഎൽ സമയത്ത് സ്‌പോട്ട് ഫിക്‌സിംഗ് വിവാദത്തിൽ കുടുങ്ങി ടൂർണമെന്റിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട മുൻ ഇന്ത്യൻ ബൗളർ 10 വർഷത്തിന് ശേഷം ടൂർണമെന്റിലേക്ക് തിരിച്ചുവരികയാണ്. ഇത്തവണ കളിക്കാരനായല്ല ശ്രീശാന്ത് എത്തുന്നത്. പകരം മറ്റൊരു റോൾ ഏറ്റെടുക്കുകയാണ് താരം.

​ബോളിംഗ് നിര

കിടിലൻ ബോളിംഗ് നിരയായിരുന്നു ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ കൊച്ചി ടസ്കേഴ്സിന് ഉണ്ടായിരുന്നത്‌. അക്കാലത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച പേസർമാരായിരുന്ന ആർ പി സിംഗും, എസ് ശ്രീശാന്തും ചേർന്നാണ് ടീമിന്റെ ബോളിംഗ് ഓപ്പൺ ചെയ്തത്‌. കർണാടക ഇതിഹാസം വിനയ് കുമാറും ബോളിംഗ് നിരയിൽ അണിനിരന്നു. എന്നാൽ കൊച്ചി ടസ്കേഴ്സ് കേരള ബോളിംഗിലെ ഏറ്റവും വലിയ ഹൈലൈറ്റ് മുത്തയ്യ മുരളീധരന്റെ സാന്നിധ്യമായിരുന്നു. ശ്രീലങ്കൻ ഇതിഹാസമായിരുന്ന മുരളി ആയിരുന്നു ടീമിന്റെ സ്പിൻ നിരയെ നയിച്ചത്.

കൊച്ചിയുടെ ആദ്യ പ്ലേയിംഗ് ഇലവൻ

ബ്രണ്ടൻ മക്കല്ലം, വിവിഎസ് ലക്ഷ്മൺ, മഹേല ജയവർധന (ക്യാപ്റ്റൻ), ബ്രാഡ് ഹോഡ്ജ്, രവീന്ദ്ര ജഡേജ, റൈഫി ഗോമസ്, പാർത്ഥിവ് പട്ടേൽ, വിനയ് കുമാർ, മുത്തയ്യ മുരളീധരൻ, ആർ പി സിംഗ്, വിനയ് കുമാർ.

Also read : സഞ്ജുവിന്റെ രാജസ്ഥാന്‍ റോയൽസ് ഇത്തവണ വിയര്‍ക്കും, കാരണം ഈ രണ്ട് കളിക്കാരെന്ന് ആകാശ് ചോപ്ര

ആദ്യ കളിയിൽ തോൽവി

അതേ സമയം ഐപിഎല്ലിൽ തോറ്റു കൊണ്ട് തുടങ്ങാനായിരുന്നു കൊച്ചി ‌ടസ്കേഴ്സ് കേരളയുടെ വിധി. കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊച്ചി നിശ്ചിത 20 ഓവറുകളിൽ 161/5 എന്ന മികച്ച സ്കോറാണ് നേടിയത്‌. 45 റൺസെടുത്ത ബ്രണ്ടൻ മക്കല്ലവും, 36 റൺസ് നേടിയ വിവിഎസ് ലക്ഷ്മണുമായിരുന്നു കൊച്ചിയുടെ ഉയർന്ന റൺ വേട്ടക്കാർ. എന്നാൽ 162 റൺസ് വിജയലക്ഷ്യം ആർസിബി 8 പന്തുകൾ ബാക്കി നിൽക്കെ മറികടക്കുകയായിരുന്നു. 40 പന്തിൽ 54 റൺസെടുത്ത ദക്ഷിണാഫ്രിക്കൻ ഇതിഹാസം എബി ഡിവില്ലിയേഴ്സായിരുന്നു ബാംഗ്ലൂരിന്റെ വിജയശില്പി‌. മയങ്ക് അഗർവാൾ 33 റൺസും, വിരാട് കോഹ്ലി 23 റൺസും നേടി. കൊച്ചിടസ്കേഴ്സ് കേരളക്കായി ശ്രീശാന്ത്, രവീന്ദ്ര ജഡേജ, വിനയ് കുമാർ, റൈഫി ഗോമസ് എന്നിവർ ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി.

Read Latest Sports News and Malayalam News

ഓതറിനെ കുറിച്ച്
ഗോകുൽ എസ്
ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്