ആപ്പ്ജില്ല

രണ്ട് ടീമുകളും കൂടി അടിച്ചത് 458 റൺസ്, റൺമഴ കണ്ട മത്സരത്തിൽ ജയം ലക്നൗ സൂപ്പർ ജയന്റ്സിന്

ഐപിഎല്ലിലെ റൺ മഴ കണ്ട മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെ 56 റൺസിന് തകർത്ത് ലക്നൗ സൂപ്പർ ജയന്റ്സ്. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലക്നൈ 257/5 എന്ന കൂറ്റൻ സ്കോർ നേടിയപ്പോൾ, പഞ്ചാബിന്റെ മറുപടി 201 റൺസിൽ അവസാനിച്ചു.

Curated byഗോകുൽ എസ് | Samayam Malayalam 29 Apr 2023, 12:05 am

ഹൈലൈറ്റ്:

  • പഞ്ചാബ് കിംഗ്സിനെ 56 റൺസിന് വീഴ്ത്തി ലക്നൗ സൂപ്പർ ജയന്റ്സ്
  • ഇരു ടീമുകളും കൂടി നേടിയത് 458 റൺസ്
  • ലക്നൗ പോയിന്റ് പട്ടികയിൽ രണ്ടാമത്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Lucknow Super Giants
ലക്നൗ സൂപ്പർ ജയന്റ്സ്
റൺ മഴ കണ്ട ഐപിഎല്ലിലെ കിടിലൻ മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെ 56 റൺസിന് വീഴ്ത്തി ലക്നൗ സൂപ്പർ ജയന്റ്സ്. മൊഹാലിയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലക്നൗ സൂപ്പർ ജയന്റ്സ്, ഐപിഎല്ലിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ടീം സ്കോറായ 257/5 നേടിയപ്പോൾ, പഞ്ചാബ് കിംഗ്സ് 19.5 ഓവറുകളിൽ 201 റൺസിന് ഓളൗട്ടാവുകയായിരുന്നു. ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാറാടിച്ച മത്സരത്തിൽ ഇരു ടീമുകളും ചേർന്ന് 458 റൺസാണ് അടിച്ചു കൂട്ടിയത്. ജയത്തോടെ ലക്നൗ ഐപിഎൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കയറി.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലക്നൗവിന്റെ അടിയോടടി ആയിരുന്നു മൊഹാലിയിൽ കണ്ടത്. 12 റൺസെടുത്ത നായകൻ കെ എൽ രാഹുലിന് തിളങ്ങാനായില്ലെങ്കിലും ബാറ്റിംഗിനിറങ്ങിയ മറ്റ് ലക്നൗ താരങ്ങളെല്ലാം തകർത്തു. കൈൽ മെയേഴ്സ് ആയിരുന്നു വെടിക്കെട്ടിന് തുടക്കമിട്ടത്. 24 പന്തിൽ നിന്ന് 54 റൺസ് അദ്ദേഹം അടിച്ചു കൂട്ടി. 7 ബൗണ്ടറികളും, 4 സിക്സറുകളും മെയേഴ്സിന്റെ ബാറ്റിൽ നിന്ന് പിറന്നു.
മൂന്നാം നമ്പരിൽ ബാറ്റ് ചെയ്ത ആയുഷ് ബഡോണി 24 പന്തുകളിൽ 3 വീതം ബൗണ്ടറികളും ബൗണ്ടറികളും, സിക്സറുകളുമടക്കം 43 റൺസ് നേടി. മാർക്കസ് സ്റ്റോയിനിസായിരുന്നു ലക്നൗ നിരയിലെ ടോപ് സ്കോറർ. പഞ്ചാബ് ബോളർമാരെ തലങ്ങും വിലങ്ങും പായിച്ച സ്റ്റോയിനിസ് 40 പന്തിൽ 72 റൺസ് നേടിയാണ് പുറത്തായത്. 6 ബൗണ്ടറികളും, 5 സിക്സറുകളും ഓസീസ് താരം നേടി. അവസാന ഓവറുകളിൽ പുറാന്റെ വെടിക്കെട്ട് കൂടിയായതോടെ ലക്നൗ നിശ്ചിത 20 ഓവറുകളിൽ 257/5 എന്ന പടുകൂറ്റൻ സ്കോറിലെത്തി. പുറാൻ 19 പന്തിൽ 7 ബൗണ്ടറികളും ഒരു സിക്സറുമടക്കം 45 റൺസ് നേടി പുറത്താവാതെ നിന്നു.
എന്തൊരടി, ലക്നൗ നേടിയത് 257/5 !! ഐപിഎല്ലിലെ രണ്ടാമത്തെ ഉയർന്ന ടീം സ്കോർഹിമാലയൻ വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് ഓപ്പണർമാരായ ശിഖർ ധവാന്റെയും, പ്രഭ്സിമ്രാൻ സിംഗിന്റേയും വിക്കറ്റുകൾ വേഗം നഷ്ടമായി. ഇരുവർക്കും രണ്ടക്കം കടക്കാനായില്ല. എന്നാൽ മൂന്നാം വിക്കറ്റിൽ അഥർവ ടൈഡെയും, സിക്കന്ദർ റാസയും തകർത്തു. ഇതോടെ പഞ്ചാബ് സ്കോർ വേഗത്തിൽ കുതിച്ചു. ടീം സ്കോർ 109 എത്തിയപ്പോൾ പക്ഷേ റാസ വീണു. 22 പന്തിൽ 36 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം.
പരാഗിനെ എയറില്‍ കയറ്റി ആരാധകര്‍, രാജസ്ഥാൻ താരത്തിന് പൊങ്കാല കിട്ടാൻ കാരണം പുതിയ വീഡിയോ!!

ടൈഡെയുടെ ഊഴമായിരുന്നു അടുത്തത്. 38 പന്തിൽ 8 ബൗണ്ടറികളുടേയും, 2 സിക്സറുകളുടേയും സഹായത്തോടെ 66 റൺസാണ് അദ്ദേഹം നേടിയത്. 14 പന്തിൽ 23 റൺസുമായി ലിയാം ലിവിംഗ്സ്റ്റണും, 11 പന്തിൽ 21 റൺസുമായി സാം കറനും, 10 പന്തിൽ 24 റൺസുമായി ജിതേഷ് ശർമ്മയും പൊരുതിയെങ്കിലും വിജയലക്ഷ്യം പഞ്ചാബിന് എത്തിപ്പിടിക്കാനാവുന്നതിലും ഏറെ അകലെയായിരുന്നു.

Read Latest Sports News and Malayalam News
ഓതറിനെ കുറിച്ച്
ഗോകുൽ എസ്
ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്