ആപ്പ്ജില്ല

എം എസ് ധോണിക്കെതിരെ ഹൈക്കോടതിയിൽ പുതിയ ഹർജി നൽകി മാധ്യമ വമ്പന്മാർ

എംഎസ് ധോണിയുടെ (MS Dhoni) മാനനഷ്ടക്കേസുമായി ബന്ധപ്പെട്ട് സീ മീഡിയ (Zee media) ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി നല്‍കി. ധോണിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനുള്ള ഉത്തരവിനെതിരെയാണ് ഹര്‍ജി.

guest Rajesh-M-C | Lipi 10 Mar 2023, 3:02 pm

ഹൈലൈറ്റ്:

  • എംഎസ് ധോണിക്കെതിരെ സീ മീഡിയ ഹൈക്കോടതിയില്‍
  • 2014ലെ മാനഷ്ടക്കേസില്‍ ധോണി സീ മീഡിയയ്‌ക്കെതിരെ പരാതി നല്‍കി
  • 2023ലെ ഐപിഎല്ലിനായി ധോണി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാമ്പില്‍
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam MS Dhoni
എംഎസ് ധോണി
ഐപിഎല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് എംഎസ് ധോണി (MS Dhoni) നല്‍കിയ മാനനഷ്ടക്കേസിനെതിരെ ഹര്‍ജിയുമായി സീ മീഡിയ (Zee media). ധോണി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനുള്ള ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സീ മീഡിയ ഹര്‍ജി നല്‍കിയത്. ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ വിസമ്മതിച്ച ജസ്റ്റിസുമാരായ ആര്‍ മഹാദേവനും മുഹമ്മദ് ഷഫീഖും കേസ് മാര്‍ച്ച് 13ലേക്ക് മാറ്റി.
2014 ല്‍, ഐപിഎല്‍ വാതുവെപ്പ് അഴിമതിയുമായി ബന്ധപ്പെട്ട് സീ തെറ്റായ വാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്തുവെന്ന് ആരോപിച്ചാണ് ധോണി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ന്യൂസ് നേഷന്‍, മാധ്യമപ്രവര്‍ത്തകന്‍ സുധീര്‍ ചൗധരി, ഐപിഎസ് ഉദ്യോഗസ്ഥന്‍ സമ്പത്ത് കുമാര്‍ (Sampath Kumar) എന്നിവരെയാണ് എതിര്‍ കക്ഷികളാക്കി ഹര്‍ജി നല്‍കിയത്. ധോണി അന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ടീമിന്റെ ക്യാപ്റ്റനായിരുന്നു.

Also Read : ഐപിഎല്ലിലെ ഏറ്റവും മികച്ച ടീം സഞ‍്‍ജുവിൻെറ രാജസ്ഥാൻ, ഇക്കാര്യത്തിലെന്ന് മാത്രം; ഇത്തവണ ഹാട്രിക്കാണ് ലക്ഷ്യം!

സീ ന്യൂസിനേയും മറ്റുള്ളവരെയും അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്ന് വിലക്കി ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സീയും മറ്റുള്ളവരും രേഖാമൂലമുള്ള വിവരങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ചതിന് പിന്നാലെ ധോണി മറ്റൊരു അപേക്ഷ കൂടി കോടതിയില്‍ നല്‍കി. സമ്പത്ത് കുമാറിന്റെ രേഖാമൂലമുള്ള പ്രസ്താവനയില്‍ അപകീര്‍ത്തികരമായ കൂടുതല്‍ കാര്യങ്ങള്‍ ഉണ്ടെന്ന് കാട്ടിയാണ് ധോണി പുതിയ അപേക്ഷ നല്‍കിയത്.

സീ മീഡിയയുടെ രേഖാമൂലമുള്ള പ്രസ്താവനയില്‍ പ്രത്യേക കാര്യങ്ങള്‍ അടങ്ങിയിട്ടില്ലെന്നും ധോണി കോടതിയില്‍ വ്യക്തമാക്കി. ഇതേതുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ സീ മീഡിയയെ ചോദ്യം ചെയ്യാന്‍ മദ്രാസ് ഹൈക്കോടതി ധോണിയെ അനുവദിച്ചിരുന്നു. ഈ അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സീ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ധോണി തനിക്കെതിരെയുള്ള തെളിവുകള്‍ അറിയാന്‍ ശ്രമിക്കുകയാണെന്നും സീ വ്യക്തമാക്കി.

Also Read : ബാറ്റ് ചെയ്യും, ബോൾ ചെയ്യും, വേണേൽ വിക്കറ്റ് കീപ്പറുമാവും; ഇവനാണ് യഥാർഥ ഓൾറൗണ്ടറെന്ന് രാജസ്ഥാൻ റോയൽസ്!

നവംബറില്‍ സീ മീഡിയയുടെ അപ്പീല്‍ തള്ളിയതിനാല്‍ അവര്‍ ഹൈക്കോടതിയില്‍ മറ്റൊരു അപ്പീല്‍ സമര്‍പ്പിച്ചു. മാര്‍ച്ച് 13ന് കേസ് വീണ്ടും പരിഗണിക്കും. ഐപിഎല്ലുമായി ബന്ധപെട്ട് നേരത്തെ ഒട്ടേറെ വാതുവെപ്പ് വിവാദങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. വിഷയത്തില്‍ ബിസിസിഐയ്ക്ക് പ്രത്യേക നിയമാവലിയുമുണ്ട്. രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമുകളെ വാതുവെപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് രണ്ടു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

ഐപിഎല്‍ 16-ാം സീസണിനുള്ള (IPL 2023) ഒരുക്കത്തിലാണ് ടീമുകള്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും നേരത്തെ വിരമിച്ച എംഎസ് ധോണി നേരത്തെതന്നെ സിഎസ്‌കെയുടെ ഐപിഎല്‍ ക്യാമ്പിലെത്തി പരിശീലനം ആരംഭിച്ചു. തന്റെ മുന്‍കാല പ്രകടനത്തെ അനുസ്മരിപ്പിക്കുന്ന ചില ഷോട്ടുകള്‍ ധോണി നെറ്റ്‌സില്‍ പരിശീലിക്കുന്നത് വൈറലായി മാറിയിട്ടുണ്ട്.

Read Latest Sports News and Malayalam Newsundefined
ഓതറിനെ കുറിച്ച്
ഗോകുൽ എസ്
ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്