ബാംഗ്ലൂർ: മുംബൈ ഇന്ത്യൻസും ബാഗ്ലൂർ റോയൽ ചലഞ്ചേഴ്സും തമ്മിൽ നടന്ന മത്സരം വൻ വിവാദത്തിലേക്ക്. മുംബൈ ബോളർ ലസിത് മലിംഗ എറിഞ്ഞ അവസാനപന്ത് നോബോളാണെന്ന് റീപ്ലേകളിൽ വ്യക്തമാണ്. എന്നാൽ ഇത് അമ്പയർ ശ്രദ്ധിച്ചില്ല. വെറും അഞ്ച് റൺസിനാണ് മുംബൈ ജയിച്ചത്. നോബോൾ അനുവദിച്ചിരുന്നുവെങ്കിൽ മത്സരഫലം മാറിയേനെ.
മത്സരത്തിന് ശേഷം അമ്പയറിങിനെതിരെ വിവാദം ഉയരാൻ സാധ്യതകളുണ്ട്. മലിംഗ എറിഞ്ഞ അവസാന പന്ത് അമ്പയർ അനുവദിക്കുകയായിരുന്നു. അമ്പയർ നോബോൾ ശ്രദ്ധിക്കാതിരുന്നതിലെ അതൃപ്തി മത്സരശേഷം കോഹ്ലി പറയുകയും ചെയ്തു. സാങ്കേതികവിദ്യ ഇത്രയധികം വികസിച്ച കാലത്ത് ഇത്തരം കാര്യങ്ങൾ ശരിയല്ലെന്ന് കോഹ്ലി പറഞ്ഞു.
മത്സരത്തിലെ അമ്പയറിങിനെ കുറിച്ച് മുംബൈ നായകൻ രോഹിതും പരാതിപ്പെട്ടു. ഇത്തരം പിഴവുകൾ സംഭവിക്കാൻ പാടില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. ബുംറ മുംബൈക്കായി മൂന്ന് വിക്കറ്റുകൾ പിഴുതു. 70 റൺസെടുത്ത ഡീവില്ലിയേഴ്സ് തകർപ്പൻ ബാറ്റിങ് പ്രകടനം കാഴ്ച വെച്ചെങ്കിലും ബാംഗ്ലൂരിനെ വിജയത്തിലെത്തിക്കാനായില്ല.
അത്യന്തം ആവേശകരമായ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് അഞ്ച് റൺസ് വിജയം.
മത്സരത്തിന് ശേഷം അമ്പയറിങിനെതിരെ വിവാദം ഉയരാൻ സാധ്യതകളുണ്ട്. മലിംഗ എറിഞ്ഞ അവസാന പന്ത് അമ്പയർ അനുവദിക്കുകയായിരുന്നു. അമ്പയർ നോബോൾ ശ്രദ്ധിക്കാതിരുന്നതിലെ അതൃപ്തി മത്സരശേഷം കോഹ്ലി പറയുകയും ചെയ്തു. സാങ്കേതികവിദ്യ ഇത്രയധികം വികസിച്ച കാലത്ത് ഇത്തരം കാര്യങ്ങൾ ശരിയല്ലെന്ന് കോഹ്ലി പറഞ്ഞു.
മത്സരത്തിലെ അമ്പയറിങിനെ കുറിച്ച് മുംബൈ നായകൻ രോഹിതും പരാതിപ്പെട്ടു. ഇത്തരം പിഴവുകൾ സംഭവിക്കാൻ പാടില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. ബുംറ മുംബൈക്കായി മൂന്ന് വിക്കറ്റുകൾ പിഴുതു. 70 റൺസെടുത്ത ഡീവില്ലിയേഴ്സ് തകർപ്പൻ ബാറ്റിങ് പ്രകടനം കാഴ്ച വെച്ചെങ്കിലും ബാംഗ്ലൂരിനെ വിജയത്തിലെത്തിക്കാനായില്ല.
അത്യന്തം ആവേശകരമായ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് അഞ്ച് റൺസ് വിജയം.