ആപ്പ്ജില്ല

ഓർക്കുന്നുണ്ടോ മുംബൈ ഇന്ത്യൻസിന്റെ ആദ്യ പ്ലേയിംഗ് ഇലവനെ; 2008 ലെ ആ വമ്പൻ ടീം ഇങ്ങനെ...

ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന്റെ പ്ലേയിംഗ് ഇലവൻ എങ്ങനെയായിരുന്നു? ഒന്ന് നോക്കിയാലോ...

Samayam Malayalam 10 May 2023, 12:37 pm
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും മികച്ച റെക്കോർഡുള്ള ഫ്രാഞ്ചൈസിയാണ് മുംബൈ ഇന്ത്യൻസ്. 14 സീസണുകൾ പിന്നിട്ട ലീഗിൽ അഞ്ച് തവണ കിരീടം ചൂടിയ അവർ പ്രകടനമികവിലും, ആരാധക ‌പി‌ന്തുണയിലും ഏറ്റവും മുന്നിൽത്തന്നെയുണ്ട്. ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ സച്ചിൻ ടെണ്ടുൽക്കറാണ് മുംബൈയുടെ ആദ്യ ഐക്കൺ. 2008 ൽ മുംബൈ ഇന്ത്യൻസ് എന്ന ‌ടീം ഐപിഎല്ലിൽ അവതരിക്കപ്പെടുമ്പോൾ ടീമിനെ നയിക്കാനുള്ള യോഗവും സച്ചിന് തന്നെയായിരുന്നു. ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന്റെ പ്ലേയിംഗ് ഇലവൻ എങ്ങനെയായിരുന്നുവെന്ന് ഒന്ന് നോക്കിയാലോ...
Samayam Malayalam mumbai indians first ever playing eleven in indian premier league
ഓർക്കുന്നുണ്ടോ മുംബൈ ഇന്ത്യൻസിന്റെ ആദ്യ പ്ലേയിംഗ് ഇലവനെ; 2008 ലെ ആ വമ്പൻ ടീം ഇങ്ങനെ...


​സച്ചിനില്ലാത്ത പ്ലേയിംഗ് ഇലവൻ

ഓസ്ട്രേലിയക്കും, ന്യൂസിലൻഡിനും വേണ്ടി കളിച്ചിട്ടുള്ള വിക്കറ്റ് കീപ്പർ ബാറ്റർ ലൂക്ക് റോഞ്ചിയും, ശ്രീലങ്കൻ ഇതിഹാസം സനത് ജയസൂര്യയും ചേർന്നായിരുന്നു ഐപിഎല്ലിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന്റെ ബാറ്റിംഗ് ഓപ്പൺ ചെയ്തത്. പരിക്കിനെത്തുടർന്ന് സച്ചിൻ ടെണ്ടുൽക്കർ ഈ മത്സരത്തിനുണ്ടായിരുന്നില്ല. ഓസ്ട്രേലിയൻ അഭ്യന്തര ക്രിക്കറ്റിലെ ശ്രദ്ധേയ താരങ്ങളിലൊരാളായിരുന്ന ഡൊമിനിക്ക് തോൺലിയായിരുന്നു ഈ മത്സരത്തിൽ മുംബൈക്ക് വേണ്ടി മൂന്നാം നമ്പരിൽ ബാറ്റ് ചെയ്തത്‌. നാലാം നമ്പരിൽ ഇന്ത്യൻ സൂപ്പർ താരം റോബിൻ ഉത്തപ്പയെത്തിയപ്പോൾ, ബറോഡയുടെ വിക്കറ്റ് കീപ്പർ ബാറ്ററായിരുന്ന പിനാൽ ഷായാണ് അഞ്ചാം നമ്പരിൽ കളിച്ചത്.

Also Read : ശ്രേയസ് അയ്യറെ ക്യാപ്റ്റനാക്കാൻ ഈ 3 ഫ്രാഞ്ചൈസികൾ രംഗത്ത്; ലേലത്തിൽ കടുത്ത പോരാട്ടം നടന്നേക്കും

​പൊള്ളോക്ക് ഫിനിഷർ

ഇന്ത്യൻ അഭ്യന്തര ക്രിക്കറ്റിലെ പ്രശസ്ത താരങ്ങളിലൊരാളായ അഭിഷേക് നായരായിരുന്നു ആദ്യ മത്സരത്തിൽ മുംബൈയുടെ ആറാം നമ്പർ ബാറ്റ്സ്മാൻ. അതേ സമയം ഐപിഎല്ലിലെ അരങ്ങേറ്റ മത്സരത്തിൽ മുംബൈയുടെ ഏഴാം നമ്പരിൽ ഒരു സൂപ്പർ താരമായിരുന്നു കളിക്കാനിറങ്ങിയത്. ദക്ഷിണാഫ്രിക്കൻ ഇതിഹാസംഷോൺ പൊള്ളോക്ക്.

മഹാരാഷ്ട്ര താരം മുസാവിർ ഖോട്ടെയും ആദ്യ മത്സരത്തിൽ മുംബൈ നിരയിലുണ്ടായിരുന്നു‌. എന്നാൽ ബാറ്റിംഗിനോ ബോളിംഗിനോ ഉള്ള അവസരം അദ്ദേഹത്തിന് ലഭിച്ചില്ല.

​ഹർഭജൻ ക്യാപ്റ്റൻ

ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്പിൻ ബോളർമാരിലൊരാളായ ഹർഭജൻ സിംഗായിരുന്നു ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ മുംബൈയുടെ നായകൻ‌‌. ടീമിന്റെ സ്പിൻ ബോളിംഗിന്റെ ചുമതലയും അദ്ദേഹത്തിന് തന്നെയായിരുന്നു. ഇന്ത്യൻ പേസർമാരായ ആശിഷ് നെഹ്‌റ, ധവാൽ കുൽക്കർണി എന്നിവരായിരുന്നു ഈ മത്സരത്തിൽ ടീമിന്റെ പേസ് നിരയിൽ അണിനിരന്നത്.

Also Read : ഈ തെറ്റുകൾക്ക് ടീമുകൾ വലിയ വില കൊടുക്കേണ്ടി വരും; 8 ഐപിഎൽ ഫ്രാഞ്ചൈസികളും ലേലത്തിന് മുന്നേ വരുത്തിയ ഓരോ പിഴവുകൾ

​ആദ്യ മത്സരത്തിൽ മുംബൈക്ക് തോൽവി

അതേ സമയം ഐപിഎല്ലിലെ തങ്ങളുടെ കന്നി മത്സരത്തിൽ അഞ്ച് വിക്കറ്റ് തോൽവിയായിരുന്നു മുംബൈ ഇന്ത്യൻസിനെ കാത്തിരുന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ 48 റൺസ് നേടിയ റോബിൻ ഉത്തപ്പയുടേയും, 29 റൺസ് നേടിയ സനത് ജയസൂര്യ, 28 റൺസടിച്ച ഷോൺ പൊള്ളോക്ക് എന്നിവരുടേയും മികവിൽ നിശ്ചിത 20 ഓവറിൽ 165/6 എന്ന മികച്ച സ്കോർ നേടിയെങ്കിലും 2 പന്തുകൾ ബാക്കി നിൽക്കെ ബാംഗ്ലൂർ വിജയലക്ഷ്യം മറികടക്കുകയായിരുന്നു‌. 19 പന്തിൽ 39 റൺസ് നേടി പുറത്താകാതെ നിന്ന ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം മാർക്ക് ബൗച്ചറായിരുന്നു അന്ന് ബാംഗ്ലൂരിന്റെ വിജയശില്പി.

​സെമിയിലെത്താതെ പുറത്തായ സീസൺ

അതേ സമയം കന്നി ഐപിഎൽ സീസണിൽ അത്ര മികച്ച പ്രകടനമായിരുന്നില്ല മുംബൈ ഇന്ത്യൻസിന്റേത്‌.‌ ലീഗ് ഘട്ടത്തിൽ കളിച്ച 14 മത്സര‌ങ്ങളിൽ നിന്ന് 14 പോയിന്റ് മാത്രം നേടാനായ അവർ അഞ്ചാം സ്ഥാനത്തായിരുന്നു ഫിനിഷ് ചെയ്തത്. ഇത് കൊ‌ണ്ടു തന്നെ സെമിയിലേക്ക് യോഗ്യത നേടാനും ടീമിനായില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്