മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് 2018 സീസണിൻെറ ഉദ്ഘാടനത്തിന് പങ്കെടുക്കുക രണ്ട് ക്യാപ്റ്റൻമാർ മാത്രം. ഏപ്രിൽ ഏഴിന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മയും ചെന്നൈ സൂപ്പർ കിങ്‍സ് ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയും മാത്രമേ പങ്കെടുക്കുകയുള്ളൂ.
മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങ് ആറ് ടീമുകളുടെ ക്യാപ്റ്റൻമാർക്ക് നഷ്ടമാവുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. വിരാട് കോഹ‍്‍ലി, സ്റ്റീവ് സ‍്‍മിത്ത്, ഗൗതം ഗംഭീർ, ആർ.അശ്വിൻ, ദിനേഷ് കാർത്തിക്ക്, ഡേവിഡ് വാർണർ എന്നീ ക്യാപ്റ്റൻമാർ പങ്കെടുക്കില്ല.
ഈ ടീമുകളുടെ ആദ്യ മത്സരങ്ങൾ നടക്കുന്നത് മറ്റ് ഇന്ത്യൻ നഗരങ്ങളിലെ വേദികളിൽ ആയത് കാരണമാണ് ചടങ്ങിൽ പങ്കെടുക്കാത്തത്. മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ‍്‍സും തമ്മിലാണ് എെപിഎൽ 11ാം സീസണിലെ ഉദ്ഘാടന മത്സരം.
മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങ് ആറ് ടീമുകളുടെ ക്യാപ്റ്റൻമാർക്ക് നഷ്ടമാവുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. വിരാട് കോഹ‍്‍ലി, സ്റ്റീവ് സ‍്‍മിത്ത്, ഗൗതം ഗംഭീർ, ആർ.അശ്വിൻ, ദിനേഷ് കാർത്തിക്ക്, ഡേവിഡ് വാർണർ എന്നീ ക്യാപ്റ്റൻമാർ പങ്കെടുക്കില്ല.
ഈ ടീമുകളുടെ ആദ്യ മത്സരങ്ങൾ നടക്കുന്നത് മറ്റ് ഇന്ത്യൻ നഗരങ്ങളിലെ വേദികളിൽ ആയത് കാരണമാണ് ചടങ്ങിൽ പങ്കെടുക്കാത്തത്. മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ‍്‍സും തമ്മിലാണ് എെപിഎൽ 11ാം സീസണിലെ ഉദ്ഘാടന മത്സരം.