മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് 2019ൻെറ പ്ലേ ഓഫ് മത്സരങ്ങൾ 7.30ന് നടത്തുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ വർഷം പ്ലേ ഓഫ് ഏഴ് മണിക്കാണ് നടത്തിയിരുന്നത്. ഇത്തവണ പ്ലേ ഓഫ് തീയ്യതികൾ പ്രഖ്യാപിച്ചപ്പോൾ സാധാരണ പോലെ എട്ട് മണിക്ക് തന്നെയാണ് മത്സരങ്ങൾ നിശ്ചയിച്ചിട്ടുള്ളത്. മത്സരങ്ങളുടെ ദൈർഘ്യം കൂടുന്നുവെന്ന് ഇത്തവണ ഐപിഎല്ലിനെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു. പലപ്പോഴും മത്സരങ്ങൾ തീരാൻ അർധരാത്രി കഴിഞ്ഞിട്ടുണ്ട്. സൂപ്പർ ഓവറിലേക്കും മറ്റുമെത്തിയാൽ പിന്നെയും നീളും. അതിനാൽ തന്നെ മത്സരങ്ങൾ നേരത്തെ നടത്തണമെന്ന് ആവശ്യം ഉയർന്നിരുന്നു.
ഐപിഎൽ ബ്രോഡ്കാസ്റ്റേഴ്സുമായി ഇക്കാര്യം സംസാരിച്ചുവെന്ന് ബിസിസിഐ ഒഫീഷ്യൽ അറിയിച്ചു. മത്സരങ്ങൾ 7.30ന് നടത്താൻ തന്നെയാണ് കൂടുതൽ സാധ്യതയെന്ന് അദ്ദേഹം വ്യക്തമാക്കി. സുപ്രീം കോടതി ഉന്നതാധികാര സമിതിയിലാണ് ഇക്കാര്യം അറിയിച്ചത്.
ഐപിഎൽ ബ്രോഡ്കാസ്റ്റേഴ്സുമായി ഇക്കാര്യം സംസാരിച്ചുവെന്ന് ബിസിസിഐ ഒഫീഷ്യൽ അറിയിച്ചു. മത്സരങ്ങൾ 7.30ന് നടത്താൻ തന്നെയാണ് കൂടുതൽ സാധ്യതയെന്ന് അദ്ദേഹം വ്യക്തമാക്കി. സുപ്രീം കോടതി ഉന്നതാധികാര സമിതിയിലാണ് ഇക്കാര്യം അറിയിച്ചത്.