കഴിഞ്ഞ രണ്ട് സീസണിലും ഡൽഹി കാപ്പിറ്റൽസിനെ ഐപിഎല്ലിൽ നയിച്ചിരുന്നത് ശ്രേയസ് അയ്യരാണ്. ഐപിഎല്ലിന് മുമ്പ് ശ്രേയസിന് പരിക്കേറ്റതോടെ ഡൽഹിക്ക് പുതിയ നായകനെ തെരഞ്ഞെടുക്കേണ്ടി വന്നു. ആർ അശ്വിൻ, അജിങ്ക്യ രഹാനെ, ശിഖർ ധവാൻ തുടങ്ങിയ സീനിയർ താരങ്ങളെ മറികടന്നാണ് ഒടുവിൽ ടീം മാനേജ്മെൻറ് റിഷഭ് പന്തിനെ നായകനാക്കി പ്രഖ്യാപിച്ചത്. കഴിഞ്ഞ സീസണിൽ ഫൈനലിലെത്തിയ ഡൽഹി ഇത്തവണയും മികച്ച ടീമാണ്. ഇത് വരെയുള്ള ടീമിൻെറയും ക്യാപ്റ്റൻ റിഷഭ് പന്തിൻെറയും പ്രകടനം ശരാശരിക്കും മുകളിലാണ്. ആർസിബിയോടുള്ള തോൽവിക്ക് ശേഷം പന്തിനെതിരെ വിമർശനം ഉയരുന്നുണ്ടെങ്കിലും ടീം ഇന്ത്യയെ ഭാവിയിൽ നയിക്കാൻ യുവതാരത്തിന് സാധിക്കുമെന്നാണ് പ്രഗ്യാൻ ഓജയുടെ അഭിപ്രായം.
Also Read: 'പന്തേ, വേണ്ടായിരുന്നു ആ ഓവര്‍', ഡല്‍ഹിക്ക് പിഴച്ചത് ഒറ്റയിടത്ത്; എബിഡിക്ക് റെക്കോര്‍ഡ്, മിശ്രയ്ക്ക് താക്കീത്
സൗരവ് ഗാംഗുലി, എംഎസ് ധോണി എന്നിവർക്കുണ്ടായിരുന്ന ലീഡിങ് ക്വാളിറ്റി റിഷഭ് പന്തിനുമുണ്ട്. ഇപ്പോൾ തന്നെ അത് അദ്ദേഹം പ്രകടമാക്കുന്നുണ്ട്. രവി ശാസ്ത്രിക്ക് കീഴിൽ പന്ത് ഏറെ പുരോഗതി പ്രാപിക്കും. കളിക്കാരനെന്ന നിലയിലും താരത്തിന് വലിയ ഭാവിയുണ്ടെന്ന് ഓജ വ്യക്തമാക്കി. രോഹിത് ശർമ, കെഎൽ രാഹുൽ, ശ്രേയസ് അയ്യർ തുടങ്ങിയവരെല്ലാം അടുത്ത ഇന്ത്യൻ ക്യാപ്റ്റനാവാനുള്ള യോഗ്യതകളുള്ളവരാണ്.
ഐപിഎല്ലിൽ നിലവിൽ കളിച്ച 6 മത്സരങ്ങളിൽ നാലിലും ഡൽഹി വിജയിച്ചിട്ടുണ്ട്. പോയൻറ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്.
Also Read: 'പന്തേ, വേണ്ടായിരുന്നു ആ ഓവര്‍', ഡല്‍ഹിക്ക് പിഴച്ചത് ഒറ്റയിടത്ത്; എബിഡിക്ക് റെക്കോര്‍ഡ്, മിശ്രയ്ക്ക് താക്കീത്
സൗരവ് ഗാംഗുലി, എംഎസ് ധോണി എന്നിവർക്കുണ്ടായിരുന്ന ലീഡിങ് ക്വാളിറ്റി റിഷഭ് പന്തിനുമുണ്ട്. ഇപ്പോൾ തന്നെ അത് അദ്ദേഹം പ്രകടമാക്കുന്നുണ്ട്. രവി ശാസ്ത്രിക്ക് കീഴിൽ പന്ത് ഏറെ പുരോഗതി പ്രാപിക്കും. കളിക്കാരനെന്ന നിലയിലും താരത്തിന് വലിയ ഭാവിയുണ്ടെന്ന് ഓജ വ്യക്തമാക്കി. രോഹിത് ശർമ, കെഎൽ രാഹുൽ, ശ്രേയസ് അയ്യർ തുടങ്ങിയവരെല്ലാം അടുത്ത ഇന്ത്യൻ ക്യാപ്റ്റനാവാനുള്ള യോഗ്യതകളുള്ളവരാണ്.
ഐപിഎല്ലിൽ നിലവിൽ കളിച്ച 6 മത്സരങ്ങളിൽ നാലിലും ഡൽഹി വിജയിച്ചിട്ടുണ്ട്. പോയൻറ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്.