ദുബായ്: ഐപിഎല്‍ സീസണ്‍ 2021 ലെ 32-ാം മത്സരത്തില്‍ രാജസ്ഥാന്‍ റോയൽസിന് അവിശ്വസനീയ ജയം. പഞ്ചാബ് കിങ്സിനെതിരെ വെറും രണ്ടേ രണ്ട് റൺസിനാണ് രാജസ്ഥാൻ വിജയിച്ചത്. 186 റൺസിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ പഞ്ചാബിന് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റിന് 183 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. പതിനഞ്ച് പന്തിൽ 10 റൺസ് മാത്രം മതിയായിരുന്നു പഞ്ചാബിന് ജയിക്കാൻ. അവസാന ഓവറിൽ നാലും. പക്ഷേ അവിശ്വസനീയമായ രീതിയിൽ മത്സരം കൈവിടുന്ന പതിവ് പഞ്ചാബ് വീണ്ടും ആവർത്തിച്ചു.
കൂറ്റൻ സ്കോർ കയ്യിലുണ്ടായിരുന്നെങ്കിലും കൈവിട്ട ക്യാച്ചുകളും ലൂസ് ബോളിങും രാജസ്ഥാനെ പരാജയത്തിന്റെ വക്ക് വരെ എത്തിച്ചതാണ്. എന്നാൽ അവസാന ഓവറിൽ 1 റൺ മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തിയ കാർത്തിക് ത്യാഗി രാജസ്ഥാന് ഒരിക്കലും മറക്കാനാകാത്ത ഒരു വിജയം സമ്മാനിച്ചു. വിജയത്തോടെ എട്ട് പോയിന്റുമായി രാജസ്ഥാൻ റോയൽസ് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്തി.
11.5 ഓവറിൽ 120 റൺസിന്റെ തകർപ്പൻ തുടക്കമാണ് പഞ്ചാബിന് വേണ്ടി ഓപ്പണർമാരായ രാഹുലും അഗർവാളും നൽലകിയത്. അഗർവാൾ 43 പന്തിൽ 67 റൺസെടുത്ത് ടോപ് സ്കോററായപ്പോൾ രാഹുൽ 49 റൺസെടുത്ത് പുറത്തായി. നിക്കോളാസ് പൂരൻ 32ഉം എയ്ഡൻ മക്രം 26ഉം റൺസെടുത്തു. രാജസ്ഥാന് വേണ്ടി കാർത്തിക് ത്യാഗി രണ്ട് വിക്കറ്റുകളോടെ തിളങ്ങി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 20 ഓവറിൽ 185 റൺസെടുത്ത് ഓളൌട്ടാകുകയായിരുന്നു. 49 റൺസെടുത്ത ഓപ്പണർ യശസ്വി ജയ്സ്വാളാണ് രാജസ്ഥാൻറെ ടോപ് സ്കോറർ. മഹിപാൽ ലോംറോർ 43ഉം ഇവിന്‍ ലൂയിസ് 36ഉം ലിയാം ലിവിങ്‌സ്റ്റോണ്‍ 25ഉം റൺസെടുത്തു. രാജസ്ഥാൻ നിരയിൽ 7 പേർ രണ്ടക്കം കാണാതെ പുറത്തായി. സഞ്ജു 4 റൺസ് മാത്രമാണ് എടുത്തത്.
ടോസ് കിട്ടിയ പഞ്ചാബ് കിങ്സ് ക്യാപ്റ്റൻ കെ എൽ രാഹുൽ രാജസ്ഥാനെ ബാറ്റിങിന് അയക്കുകയായിരുന്നു. തുടക്കം മുതൽ തകർത്തടിച്ച രാജസ്ഥാൻ ഒരുവേള 200 റൺസ് കടക്കുമെന്ന് തോന്നിപ്പിച്ചു. എന്നാൽ അവസാന നാലോവറിൽ മുഹമ്മദ് ഷമിയും ആര്‍ഷ്ദീപ് സിങും ചേർന്ന് രാജസ്ഥാനെ അക്ഷരാർഥത്തിൽ പിടിച്ചുകെട്ടുകയായിരുന്നു. ആര്‍ഷ്ദീപ് സിങ് അഞ്ചും ഷമി മൂന്നും വിക്കറ്റ് വീഴ്ത്തി.
നിലവിൽ പോയിന്റ് പട്ടികയിൽ രാജസ്ഥാൻ അഞ്ചും പഞ്ചാബ് ഏഴും സ്ഥാനത്താണ്. ജോഫ്ര ആര്‍ച്ചര്‍, ബെന്‍ സ്റ്റോക്‌സ്, ജോസ് ബട്‌ലര്‍ എന്നീ പ്രമുഖര്‍ ഇല്ലാതെയാണ് രാജസ്ഥാൻ റോയൽസ് യുഎഇ എഡിഷനിലെ ആദ്യമത്സരത്തില്‍ ഇറങ്ങിയത്.
രാജസ്ഥാന്‍ റോയല്‍സ് ടീം: ഇവിന്‍ ലൂയിസ്, യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍, ലിയാം ലിവിങ്‌സ്റ്റോണ്‍, മഹിപാൽ ലോംറോർ, റിയാന്‍ പരാഗ്, രാഹുല്‍ തെവാതിയ, ക്രിസ് മോറിസ്, ചേതന്‍ സകാരിയ, മുസ്താഫിസുർ റഹ്മാൻ, കാർത്തിക് ത്യാഗി
പഞ്ചാബ് കിങ്‌സ് ടീം: കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, എയ്ഡൻ മക്രം, ദീപക് ഹൂഡ, നിക്കൊളാസ് പൂരന്‍, ആദിൽ റഷീദ്, ഫാബിയന്‍ അലന്‍, ഹർപ്രീത് ബ്രാർ, ആര്‍ഷ്ദീപ് സിങ്, ഇഷാൽ പൊരേൽ, മുഹമ്മദ് ഷമി.
കൂറ്റൻ സ്കോർ കയ്യിലുണ്ടായിരുന്നെങ്കിലും കൈവിട്ട ക്യാച്ചുകളും ലൂസ് ബോളിങും രാജസ്ഥാനെ പരാജയത്തിന്റെ വക്ക് വരെ എത്തിച്ചതാണ്. എന്നാൽ അവസാന ഓവറിൽ 1 റൺ മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തിയ കാർത്തിക് ത്യാഗി രാജസ്ഥാന് ഒരിക്കലും മറക്കാനാകാത്ത ഒരു വിജയം സമ്മാനിച്ചു. വിജയത്തോടെ എട്ട് പോയിന്റുമായി രാജസ്ഥാൻ റോയൽസ് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്തി.
11.5 ഓവറിൽ 120 റൺസിന്റെ തകർപ്പൻ തുടക്കമാണ് പഞ്ചാബിന് വേണ്ടി ഓപ്പണർമാരായ രാഹുലും അഗർവാളും നൽലകിയത്. അഗർവാൾ 43 പന്തിൽ 67 റൺസെടുത്ത് ടോപ് സ്കോററായപ്പോൾ രാഹുൽ 49 റൺസെടുത്ത് പുറത്തായി. നിക്കോളാസ് പൂരൻ 32ഉം എയ്ഡൻ മക്രം 26ഉം റൺസെടുത്തു. രാജസ്ഥാന് വേണ്ടി കാർത്തിക് ത്യാഗി രണ്ട് വിക്കറ്റുകളോടെ തിളങ്ങി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 20 ഓവറിൽ 185 റൺസെടുത്ത് ഓളൌട്ടാകുകയായിരുന്നു. 49 റൺസെടുത്ത ഓപ്പണർ യശസ്വി ജയ്സ്വാളാണ് രാജസ്ഥാൻറെ ടോപ് സ്കോറർ. മഹിപാൽ ലോംറോർ 43ഉം ഇവിന്‍ ലൂയിസ് 36ഉം ലിയാം ലിവിങ്‌സ്റ്റോണ്‍ 25ഉം റൺസെടുത്തു. രാജസ്ഥാൻ നിരയിൽ 7 പേർ രണ്ടക്കം കാണാതെ പുറത്തായി. സഞ്ജു 4 റൺസ് മാത്രമാണ് എടുത്തത്.
ടോസ് കിട്ടിയ പഞ്ചാബ് കിങ്സ് ക്യാപ്റ്റൻ കെ എൽ രാഹുൽ രാജസ്ഥാനെ ബാറ്റിങിന് അയക്കുകയായിരുന്നു. തുടക്കം മുതൽ തകർത്തടിച്ച രാജസ്ഥാൻ ഒരുവേള 200 റൺസ് കടക്കുമെന്ന് തോന്നിപ്പിച്ചു. എന്നാൽ അവസാന നാലോവറിൽ മുഹമ്മദ് ഷമിയും ആര്‍ഷ്ദീപ് സിങും ചേർന്ന് രാജസ്ഥാനെ അക്ഷരാർഥത്തിൽ പിടിച്ചുകെട്ടുകയായിരുന്നു. ആര്‍ഷ്ദീപ് സിങ് അഞ്ചും ഷമി മൂന്നും വിക്കറ്റ് വീഴ്ത്തി.
നിലവിൽ പോയിന്റ് പട്ടികയിൽ രാജസ്ഥാൻ അഞ്ചും പഞ്ചാബ് ഏഴും സ്ഥാനത്താണ്. ജോഫ്ര ആര്‍ച്ചര്‍, ബെന്‍ സ്റ്റോക്‌സ്, ജോസ് ബട്‌ലര്‍ എന്നീ പ്രമുഖര്‍ ഇല്ലാതെയാണ് രാജസ്ഥാൻ റോയൽസ് യുഎഇ എഡിഷനിലെ ആദ്യമത്സരത്തില്‍ ഇറങ്ങിയത്.
രാജസ്ഥാന്‍ റോയല്‍സ് ടീം: ഇവിന്‍ ലൂയിസ്, യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍, ലിയാം ലിവിങ്‌സ്റ്റോണ്‍, മഹിപാൽ ലോംറോർ, റിയാന്‍ പരാഗ്, രാഹുല്‍ തെവാതിയ, ക്രിസ് മോറിസ്, ചേതന്‍ സകാരിയ, മുസ്താഫിസുർ റഹ്മാൻ, കാർത്തിക് ത്യാഗി
പഞ്ചാബ് കിങ്‌സ് ടീം: കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, എയ്ഡൻ മക്രം, ദീപക് ഹൂഡ, നിക്കൊളാസ് പൂരന്‍, ആദിൽ റഷീദ്, ഫാബിയന്‍ അലന്‍, ഹർപ്രീത് ബ്രാർ, ആര്‍ഷ്ദീപ് സിങ്, ഇഷാൽ പൊരേൽ, മുഹമ്മദ് ഷമി.