ആപ്പ്ജില്ല

തളയ്ക്കാന്‍ ആരുമില്ല; അനായാസം രാജസ്ഥാന്‍ റോയല്‍സ്, ഐപിഎല്ലില്‍ എട്ടാം ജയം

രാജസ്ഥാന്‍ റോയല്‍സിന്റെ തുടര്‍ച്ചയായ നാലാം ജയമാണിത്. നേരത്തേ നാല് മല്‍സരങ്ങളില്‍ ജയിച്ച അവര്‍ അഞ്ചാം മല്‍സരത്തില്‍ മാത്രമാണ് തോല്‍വിയറിഞ്ഞത്. ഒമ്പത് കളികളില്‍ എട്ട് ജയവുമായി പോയിന്റ് നിലയില്‍ ഏറെ മുന്നിലാണ് രാജസ്ഥാന്‍.

Authored byനിഷാദ് അമീന്‍ | Samayam Malayalam 28 Apr 2024, 12:00 am

ഹൈലൈറ്റ്:

  • രാജസ്ഥാന് ഏഴ് വിക്കറ്റ് ജയം
  • സഞ്ജു സാംസണ്‍ മാന്‍ ഓഫ് ദി മാച്ച്
  • കെഎല്‍ രാഹുലിന് 48 പന്തില്‍ 76 റണ്‍സ്‌
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam sanju (1)
സഞ്ജു സാംസണും ധ്രുവ് ജുറെലും വിജയാഘോഷത്തില്‍. Photo: ANI
ഐപിഎല്‍ 2024ല്‍ രാജസ്ഥാന്‍ റോയല്‍സിന് എതിരാളികളില്ല. ലക്‌നൗ ഉയര്‍ത്തിയ 196 റണ്‍സ് വിജയലക്ഷ്യം രാജസ്ഥാന്‍ 19 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു.
ഇതോടെ ഒമ്പത് മല്‍സരങ്ങളില്‍ എട്ടിലും വിജയിച്ച് രാജസ്ഥാന്‍ പോയിന്റ് നിലയില്‍ ഒന്നാംസ്ഥാനത്ത് തുടരുകയാണ്. 16 പോയിന്റുമായി ഒന്നാംസ്ഥാനത്തുള്ള രാജസ്ഥാന്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി. രണ്ടാം സ്ഥാനത്തുള്ള കൊല്‍ക്കത്തയ്ക്ക് 10 പോയിന്റാണുള്ളത്. ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഉള്‍പ്പെടെ നാല് ടീമുകള്‍ക്ക് 10 പോയിന്റുണ്ട്.


ഓപണര്‍മാരായ യശസ്വി ജയ്‌സ്വാളും ജോസ് ബട്‌ലറും രാജസ്ഥാന് മികച്ച തുടക്കമാണ് നല്‍കിയത്. ടീം സ്‌കോര്‍ 60ലെത്തിച്ച ശേഷം ബട്‌ലര്‍ 34 (18) പുറത്തായെങ്കിലും വണ്‍ഡൗണ്‍ സ്ഥാനത്ത് ഇറങ്ങിയ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 33 പന്തില്‍ 71 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ഏഴ് ഫോറും നാല് സിക്‌സറും സഞ്ജു നേടി. റിയാന്‍ പരാഗ് 14 (11) ക്രീസില്‍ നിലയുറപ്പിച്ചില്ലെങ്കിലും ധ്രുവ് ജുറെല്‍ വന്നതോടെ രാജസ്ഥാന് കാര്യങ്ങള്‍ എളുപ്പമായി. 34 പന്തില്‍ 52 റണ്‍സെടുത്ത താരം വിജയംവരെ ക്രീസിലുണ്ടായിരുന്നു.

ഇവാൻ വുകോമനോവിച്ച് കേരള ബ്ലാസ്റ്റേഴ്സ് വിട്ടു, അപ്രതീക്ഷിത പ്രഖ്യാപനം നടത്തി ക്ലബ്ബ്; ഞെട്ടലിൽ മഞ്ഞപ്പട ആരാധകർ
ടോസ് നേടിയ രാജസ്ഥാന്‍ ആദ്യം ബൗള്‍ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ലക്‌നൗ ബാറ്റിങ് ആരംഭിച്ചയുടന്‍ ഓപണര്‍ ഡി കോക്കിനെ 8 (3) ബൗള്‍ട്ട് ക്ലീന്‍ബൗള്‍ഡാക്കി. പിന്നാലെ സ്റ്റോയിനിസും ക്ലീന്‍ ബൗള്‍ഡ്. റണ്ണെടുക്കും മുമ്പെ സന്ദീപ് ശര്‍മയാണ് മടക്കിയത്.

എന്നാല്‍ ക്യാപ്റ്റന്റെ കളി കാഴ്ചവച്ച ഓപണര്‍ കെഎല്‍ രാഹുല്‍ ഒരറ്റത്ത് ഉലയാതെ പിടിച്ചുനിന്നു. ദീപക് ഹൂഡ കൂട്ടായെത്തിയതോടെ സ്‌കോര്‍ ബോര്‍ഡ് ചലിക്കാന്‍ തുടങ്ങി. ഹൂഡ പുറത്താവുമ്പോള്‍ 12.1 ഓവറില്‍ 126ന് മൂന്ന് എന്ന നിലയിലായിരുന്നു. 31 പന്തില്‍ അര്‍ധശതകം തികച്ചാണ് ഹൂഡ് ക്രീസ് വിട്ടത്.

ഇന്ന് രാജസ്ഥാനെ വിറപ്പിക്കാൻ ആ താരം ലക്നൗ ടീമിൽ തിരിച്ചെത്തും; കെ എൽ രാഹുലും സംഘവും ഇറ‌ങ്ങുന്നത് പകരം വീട്ടാൻ
എന്നാല്‍ രാഹുല്‍ 19ാം ഓവര്‍ വരെ ബാറ്റ് ചെയ്ത് മികച്ച സ്‌കോര്‍ കണ്ടെത്തി. 48 പന്തില്‍ 76 റണ്‍സെടുത്ത് ടോപ്‌സ്‌കോററായ രാഹുല്‍ എട്ട് ബൗണ്ടറികളും രണ്ട് സിക്‌സറുകളും പായിച്ചു.

ആയുഷ് ബദോനി 18 (13), ക്രുണാല്‍ പാണ്ഡ്യ 15 (11) എന്നിവരാണ് ഓവര്‍ തീരുമ്പോള്‍ ക്രീസിലുണ്ടായിരുന്നത്. രാജസ്ഥാന്‍ ബൗളര്‍മാരില്‍ സന്ദീപ് ശര്‍മയാണ് കൂടുതല്‍ തിളങ്ങിയത്. നാല് ഓവറില്‍ 31 റണ്‍സ് വഴങ്ങി സന്ദീപ് രണ്ടു വിക്കറ്റ് വീഴ്ത്തി.
ഓതറിനെ കുറിച്ച്
നിഷാദ് അമീന്‍
16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്