ദുബായ്: യുഎഇയില്‍ നടന്നുകൊണ്ടിരിക്കുന്ന ഐപിഎല്‍ മത്സരത്തിനിടെ ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗാവസ്‌കര്‍ നടത്തിയ പരാമര്‍ശത്തില്‍ മറുപടിയുമായി വിരാട് കോലിയുടെ ഭാര്യ അനുഷ്‌ക ശര്‍മ. റായല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും കിങ്‌സ് ഇലവന്‍ പഞ്ചാബും തമ്മിലുള്ള മത്സരത്തിനിടെ ഗാവസ്‌കര്‍ കോലിയെ വിമര്‍ശിക്കാന്‍ അനുഷ്‌ക ശര്‍മയുടെ പേരും പരാമര്‍ശിച്ചിരുന്നു. ഇത് ആരാധകര്‍ക്കിടയില്‍ വിമര്‍ശനത്തിനും ഇടയാക്കി. കാലം 2020 ആയിട്ടും കാര്യങ്ങള്‍ ഇനിയും മാറിയിട്ടില്ലെന്ന് അനുഷ്‌ക തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു. പരാമര്‍ശം അനിഷ്ടമുളവാക്കുന്നതാണെന്ന് അനുഷ്‌ക പറഞ്ഞു. ഭര്‍ത്താവിന്റെ കളിയുമായി ബന്ധപ്പെട്ട് എന്റെ പേര് എന്തിനാണ് വലിച്ചിഴയ്ക്കുന്നതെന്ന് അറിഞ്ഞാല്‍ കൊള്ളാം. കമന്ററി വേളയില്‍ ഇതിന് മുന്‍പ് നിങ്ങള്‍ ക്രിക്കറ്റ് കളിക്കാരുടെ സ്വകാര്യ ജീവിതത്തെ മാനിച്ചയാളാണെന്ന് തനിക്കറിയാം. അതേ ബഹുമാനം ലഭിക്കാന്‍ ഞങ്ങളും അര്‍ഹരല്ലേ.
ഭര്‍ത്താവിന്റെ പ്രകടനത്തെക്കുറിച്ച് പറയാന്‍ വേറെ എത്രയോ വാക്കുകള്‍ നിങ്ങള്‍ക്കുണ്ടായിരുന്നു. എന്നിട്ടും നിങ്ങളെന്തിനാണ് എന്റെ പേര് അതില്‍ കൂട്ടിച്ചേര്‍ത്തത്. നിങ്ങള്‍ ക്രിക്കറ്റ് ഇതിഹാസമാണ്. നിങ്ങളുടെ വാക്കുകള്‍ എന്നെ എങ്ങിനെ വൈകാരികമായി സ്പര്‍ശിച്ചെന്ന കാര്യം പറയുക മാത്രമാണ് ചെയ്തതെന്നും അനുഷ്‌ക കുറിച്ചു. സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ വിമര്‍ശനങ്ങള്‍ക്കിടെയാണ് അനുഷ്‌കയും ഗാവസ്‌കറിന് മറുപടി നല്‍കിയിരിക്കുന്നത്.
Also Read:ബാംഗ്ലൂർ തിരിച്ച് വന്നേ, കോലി ക്യാച്ച് വിടുന്നു; ബാറ്റിങ് നിര മാർച്ച് നടത്തുന്നു, ബൗളർമാർ തല്ല് വാങ്ങുന്നു - ആർസിബിക്ക് ട്രോളുകൾ!!
ലോക്ക് ഡൗണ്‍ സമയത്ത് കോലി അനുഷ്‌കയുടെ പന്തേറ് മാത്രമാണ് നേരിട്ടതെന്നായിരുന്നു ഗാവസ്‌കറുടെ പരിഹാസം. പഞ്ചാബിനെതിരായ മോശം പ്രകടനത്തിന് പിന്നാലെയായിരുന്നു ഗാവസ്‌കര്‍ ഇക്കാര്യം പറഞ്ഞത്. ലോക്ക് ഡൗണ്‍ സമയത്ത് കോലി ഭാര്യയ്‌ക്കൊത്ത് ക്രിക്കറ്റ് കളിക്കുന്ന ദൃശ്യങ്ങള്‍ താരം തന്നെ പുറത്തുവിട്ടിരുന്നു. ഇതാണ് ഗാവസ്‌കര്‍ കമന്ററിക്കിടയിലും സൂചിപ്പിച്ചത്. ആദ്യ രണ്ട് കളിയിലും കോലിക്ക് ബാറ്റിങ് മികവ് പുറത്തെടുക്കാനായില്ല. മാത്രമല്ല, രണ്ടാം മത്സരത്തില്‍ രണ്ടുതവണ കെ എല്‍ രാഹുലിനെ കോലി വിട്ടുകളഞ്ഞു. അവസരം മുതലെടുത്ത രാഹുല്‍ സെഞ്ച്വറിയിലൂടെ പഞ്ചാബിനെ സുരക്ഷിതമാക്കിയതാണ് ബാംഗ്ലൂരിന്റെ തോല്‍വിക്കിടയാക്കിയത്. കുറഞ്ഞ റണ്‍നിരക്കിന്റെ പേരില്‍ കോലിക്ക് 12 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.
ഭര്‍ത്താവിന്റെ പ്രകടനത്തെക്കുറിച്ച് പറയാന്‍ വേറെ എത്രയോ വാക്കുകള്‍ നിങ്ങള്‍ക്കുണ്ടായിരുന്നു. എന്നിട്ടും നിങ്ങളെന്തിനാണ് എന്റെ പേര് അതില്‍ കൂട്ടിച്ചേര്‍ത്തത്. നിങ്ങള്‍ ക്രിക്കറ്റ് ഇതിഹാസമാണ്. നിങ്ങളുടെ വാക്കുകള്‍ എന്നെ എങ്ങിനെ വൈകാരികമായി സ്പര്‍ശിച്ചെന്ന കാര്യം പറയുക മാത്രമാണ് ചെയ്തതെന്നും അനുഷ്‌ക കുറിച്ചു. സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ വിമര്‍ശനങ്ങള്‍ക്കിടെയാണ് അനുഷ്‌കയും ഗാവസ്‌കറിന് മറുപടി നല്‍കിയിരിക്കുന്നത്.
Also Read:ബാംഗ്ലൂർ തിരിച്ച് വന്നേ, കോലി ക്യാച്ച് വിടുന്നു; ബാറ്റിങ് നിര മാർച്ച് നടത്തുന്നു, ബൗളർമാർ തല്ല് വാങ്ങുന്നു - ആർസിബിക്ക് ട്രോളുകൾ!!
ലോക്ക് ഡൗണ്‍ സമയത്ത് കോലി അനുഷ്‌കയുടെ പന്തേറ് മാത്രമാണ് നേരിട്ടതെന്നായിരുന്നു ഗാവസ്‌കറുടെ പരിഹാസം. പഞ്ചാബിനെതിരായ മോശം പ്രകടനത്തിന് പിന്നാലെയായിരുന്നു ഗാവസ്‌കര്‍ ഇക്കാര്യം പറഞ്ഞത്. ലോക്ക് ഡൗണ്‍ സമയത്ത് കോലി ഭാര്യയ്‌ക്കൊത്ത് ക്രിക്കറ്റ് കളിക്കുന്ന ദൃശ്യങ്ങള്‍ താരം തന്നെ പുറത്തുവിട്ടിരുന്നു. ഇതാണ് ഗാവസ്‌കര്‍ കമന്ററിക്കിടയിലും സൂചിപ്പിച്ചത്. ആദ്യ രണ്ട് കളിയിലും കോലിക്ക് ബാറ്റിങ് മികവ് പുറത്തെടുക്കാനായില്ല. മാത്രമല്ല, രണ്ടാം മത്സരത്തില്‍ രണ്ടുതവണ കെ എല്‍ രാഹുലിനെ കോലി വിട്ടുകളഞ്ഞു. അവസരം മുതലെടുത്ത രാഹുല്‍ സെഞ്ച്വറിയിലൂടെ പഞ്ചാബിനെ സുരക്ഷിതമാക്കിയതാണ് ബാംഗ്ലൂരിന്റെ തോല്‍വിക്കിടയാക്കിയത്. കുറഞ്ഞ റണ്‍നിരക്കിന്റെ പേരില്‍ കോലിക്ക് 12 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.