ബാംഗ്ലൂർ: മുംബൈ ഇന്ത്യൻസിനെതിരായ നോബോൾ വിവാദത്തിൽ ക്ഷുഭിതനായി ബാംഗ്ലൂർ നായകൻ വിരാട് കോഹ‍്‍ലി. ക്ലബ്ബ് ക്രിക്കറ്റല്ല, ഇത് ഇന്ത്യൻ പ്രീമിയർ ലീഗാണെന്ന് അമ്പയർമാർ ഓർക്കണം. അവസാന പന്തിൽ എങ്ങനെയാണ് ഇത്രക്ക് ശ്രദ്ധയില്ലാതെ പോവുന്നതെന്നും കോഹ‍്‍ലി ചോദിച്ചു. ബാംഗ്ലൂരിനെതിരെ മുംബൈ ബോളർ ലസിത് മലിംഗ എറിഞ്ഞ അവസാനപന്ത് നോബോളാണെന്ന് റീപ്ലേകളിൽ വ്യക്തമായിരുന്നു. എന്നാൽ ഇത് അമ്പയർ ശ്രദ്ധിച്ചില്ല. വെറും അഞ്ച് റൺസിനാണ് മുംബൈ ജയിച്ചത്. നോബോൾ അനുവദിച്ചിരുന്നുവെങ്കിൽ മത്സരഫലം തന്നെ മാറിയേനെ.
മലിംഗ എറിഞ്ഞ അവസാന പന്ത് നോബോൾ; ഐപിഎല്ലിൽ വീണ്ടും വൻ വിവാദം
സാങ്കേതികവിദ്യ ഇത്രയധികം വികസിച്ച കാലത്ത് ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നത് ശരിയല്ല. ഇന്ത്യൻ അമ്പയറായ രവിയാണ് മത്സരം നിയന്ത്രിച്ചിരുന്നത്. മത്സരത്തിലെ അമ്പയറിങിനെ കുറിച്ച് മുംബൈ നായകൻ രോഹിത് ശർമ്മയും പരാതിപ്പെട്ടു. ഇത്തരം പിഴവുകൾ സംഭവിക്കാൻ പാടില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
മലിംഗ എറിഞ്ഞ അവസാന പന്ത് നോബോൾ; ഐപിഎല്ലിൽ വീണ്ടും വൻ വിവാദം
സാങ്കേതികവിദ്യ ഇത്രയധികം വികസിച്ച കാലത്ത് ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നത് ശരിയല്ല. ഇന്ത്യൻ അമ്പയറായ രവിയാണ് മത്സരം നിയന്ത്രിച്ചിരുന്നത്. മത്സരത്തിലെ അമ്പയറിങിനെ കുറിച്ച് മുംബൈ നായകൻ രോഹിത് ശർമ്മയും പരാതിപ്പെട്ടു. ഇത്തരം പിഴവുകൾ സംഭവിക്കാൻ പാടില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.