കേരള ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് (Sreesanth) തന്റെ ക്രിക്കറ്റ് കരിയറിന് ഫുള്‍ സ്റ്റോപ്പ് ഇട്ടിട്ട് ഒരു വര്‍ഷം തികയുന്നു. 2013 ഐപിഎല്‍ സമയത്ത് സ്പോട്ട് ഫിക്സിംഗ് വിവാദത്തില്‍ കുടുങ്ങി ടൂര്‍ണമെന്റില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട മുന്‍ ഇന്ത്യന്‍ ബൗളര്‍ 10 വര്‍ഷത്തിന് ശേഷം ടൂര്ണമെന്റിലേക്ക് തിരിച്ചുവരികയാണ്. ഇത്തവണ കളിക്കാരനായല്ല ശ്രീശാന്ത് എത്തുന്നത്. പകരം മറ്റൊരു റോള്‍ ഏറ്റെടുക്കുകയാണ് താരം. ഐപിഎല്‍ 2023 (IPL 2023) ആരംഭിക്കാന്‍ രണ്ടാഴ്ചയില്‍ താഴെ മാത്രം ശേഷിക്കവെ ടൂര്‍ണമെന്റ് മാനേജ്മെന്റ് ഈ വര്‍ഷത്തെ കളി വിലയിരുത്തുന്നവരുടെ വിദഗ്ധ പാനലില്‍ ശ്രീശാന്തിനെ ഉള്‍പ്പെടുത്തി. പാനലില്‍ പഴയതും പുതിയതുമായ ചില പേരുകള്‍ അടങ്ങിയിട്ടുണ്ടെങ്കിലും, പട്ടികയില്‍ ശ്രീശാന്തിനെ ചേര്‍ത്തത് ആരാധകരെ അമ്പരപ്പിച്ചു. ടൂര്‍ണമെന്റിന്റെ ഒഫീഷ്യല്‍ ബ്രോഡ്കാസ്റ്റര്‍ ആയ സ്റ്റാര്‍ സ്പോര്‍ട്സ് വിദഗ്ധരുടെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ജാക്ക് കാലിസ് ( Jacques Kallis), ആരോണ്‍ ഫിഞ്ച് (Aaron Finch), കെവിന് പീറ്റേഴ്സണ്, ടോം മൂഡി, ഇര്ഫാന് പഠാന്, എസ് ശ്രീശാന്ത്, പോള്‍ കോളിംഗ്വുഡ്, ഹര്ഭജന് സിംഗ്, മുരളി വിജയ്, മുഹമ്മദ് കൈഫ്, യൂസഫ് പഠാന് എന്നിവരാണ് വീഡിയോയിലുള്ളത്.
Also Read : ഫ്ലൈറ്റ് വൈകിയപ്പോൾ കളിക്കാനിറങ്ങി; 7 ഓവറിൽ 7 മെയ്ഡൻ, 7 വിക്കറ്റുകളും വീഴ്ത്തി നരൈൻ
കുറച്ചുകാലമായി ക്രിക്കറ്റ് കളത്തിന് പുറത്താണെങ്കിലും കളിക്കളത്തിന് പുറത്ത് ശ്രീശാന്ത് പല മേഖലകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. മുന്‍ ക്രിക്കറ്റ് താരം അടുത്തിടെ റിയാലിറ്റി ഷോകളുടെ ഭാഗമാണ്. കൂടാതെ ചില സിനിമകളില്‍ അതിഥി വേഷങ്ങളും ചെയ്തിട്ടുണ്ട്. ലജന്‍ഡ്സ് ലീഗ് ക്രിക്കറ്റിലും ശ്രീശാന്ത് കളിക്കാനിറങ്ങിയിരുന്നു. കഴിഞ്ഞ ഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യം പ്രകടിപ്പിച്ചെങ്കിലും ടീമുകള്‍ ഒഴിവാക്കിയതിനാല്‍ കളിക്കാരനെന്ന നിലയിലുള്ള തരിച്ചുവരവ് അവസാനിച്ചു. ഇതിന് പിന്നാലെയാണ് അന്താരാഷ്ട്ര കരിയറിനോട് വിടപറഞ്ഞത്.
കോഴ വിവാദത്തെ തുടര്‍ന്ന് ഐപിഎല്ലും അന്താരാഷ്ട്ര കരിയറും തകര്‍ന്ന താരമാണ് ശ്രീശാന്ത്. എന്നാല്‍, 2007ലെ ടി20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും ടീമിനൊപ്പം കിരീടത്തില്‍ പങ്കാളിയായെന്ന അത്യപൂര്‍വ നേട്ടം ശ്രീശാന്തിനുണ്ട്. കൂടാതെ ഒട്ടേറെ അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യയുടെ വിജയശില്പികൂടിയാണ് ഈ കേരള പേസര്‍.
വരാനിരിക്കുന്ന ഐപിഎല്‍ ടൂര്‍ണമെന്റിനായി ടീമുകളെല്ലാം തയ്യാറെടുക്കുകയാണ്. കഴിഞ്ഞ സീസണിലെ പോലെ 10 ടീമുകളും ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഭാഗമാകും. ടൂര്‍ണമെന്റിലെ ഏറ്റവും വിജയകരമായ ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യന്‍സ് അവരുടെ ആറാം കിരീടം തേടിയാണ് എത്തുന്നത്. 4 തവണ ചാമ്പ്യന്മാരായ സിഎസ്കെ ഫോമിലേക്ക് തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ്. ഇന്ത്യയിലെ മുന്‍നിര കളിക്കാരും വിദേശ കളിക്കാരും അണിനിരക്കുന്ന ലോകത്തെ ഏറ്റവും ജനപ്രീതിയുള്ള ക്രിക്കറ്റ് ലീഗിന് മാര്‍ച്ച് 31ന് തുടക്കമാകും.
Read Latest Sports News and Malayalam Newsundefined
ജാക്ക് കാലിസ് ( Jacques Kallis), ആരോണ്‍ ഫിഞ്ച് (Aaron Finch), കെവിന് പീറ്റേഴ്സണ്, ടോം മൂഡി, ഇര്ഫാന് പഠാന്, എസ് ശ്രീശാന്ത്, പോള്‍ കോളിംഗ്വുഡ്, ഹര്ഭജന് സിംഗ്, മുരളി വിജയ്, മുഹമ്മദ് കൈഫ്, യൂസഫ് പഠാന് എന്നിവരാണ് വീഡിയോയിലുള്ളത്.
Also Read : ഫ്ലൈറ്റ് വൈകിയപ്പോൾ കളിക്കാനിറങ്ങി; 7 ഓവറിൽ 7 മെയ്ഡൻ, 7 വിക്കറ്റുകളും വീഴ്ത്തി നരൈൻ
കുറച്ചുകാലമായി ക്രിക്കറ്റ് കളത്തിന് പുറത്താണെങ്കിലും കളിക്കളത്തിന് പുറത്ത് ശ്രീശാന്ത് പല മേഖലകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. മുന്‍ ക്രിക്കറ്റ് താരം അടുത്തിടെ റിയാലിറ്റി ഷോകളുടെ ഭാഗമാണ്. കൂടാതെ ചില സിനിമകളില്‍ അതിഥി വേഷങ്ങളും ചെയ്തിട്ടുണ്ട്. ലജന്‍ഡ്സ് ലീഗ് ക്രിക്കറ്റിലും ശ്രീശാന്ത് കളിക്കാനിറങ്ങിയിരുന്നു. കഴിഞ്ഞ ഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യം പ്രകടിപ്പിച്ചെങ്കിലും ടീമുകള്‍ ഒഴിവാക്കിയതിനാല്‍ കളിക്കാരനെന്ന നിലയിലുള്ള തരിച്ചുവരവ് അവസാനിച്ചു. ഇതിന് പിന്നാലെയാണ് അന്താരാഷ്ട്ര കരിയറിനോട് വിടപറഞ്ഞത്.
കോഴ വിവാദത്തെ തുടര്‍ന്ന് ഐപിഎല്ലും അന്താരാഷ്ട്ര കരിയറും തകര്‍ന്ന താരമാണ് ശ്രീശാന്ത്. എന്നാല്‍, 2007ലെ ടി20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും ടീമിനൊപ്പം കിരീടത്തില്‍ പങ്കാളിയായെന്ന അത്യപൂര്‍വ നേട്ടം ശ്രീശാന്തിനുണ്ട്. കൂടാതെ ഒട്ടേറെ അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യയുടെ വിജയശില്പികൂടിയാണ് ഈ കേരള പേസര്‍.
വരാനിരിക്കുന്ന ഐപിഎല്‍ ടൂര്‍ണമെന്റിനായി ടീമുകളെല്ലാം തയ്യാറെടുക്കുകയാണ്. കഴിഞ്ഞ സീസണിലെ പോലെ 10 ടീമുകളും ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഭാഗമാകും. ടൂര്‍ണമെന്റിലെ ഏറ്റവും വിജയകരമായ ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യന്‍സ് അവരുടെ ആറാം കിരീടം തേടിയാണ് എത്തുന്നത്. 4 തവണ ചാമ്പ്യന്മാരായ സിഎസ്കെ ഫോമിലേക്ക് തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ്. ഇന്ത്യയിലെ മുന്‍നിര കളിക്കാരും വിദേശ കളിക്കാരും അണിനിരക്കുന്ന ലോകത്തെ ഏറ്റവും ജനപ്രീതിയുള്ള ക്രിക്കറ്റ് ലീഗിന് മാര്‍ച്ച് 31ന് തുടക്കമാകും.
Read Latest Sports News and Malayalam Newsundefined