കൊൽക്കത്ത: ഐപിഎൽ മത്സരത്തിനിടെ ഗ്രൗണ്ടിലെത്തി അമ്പയർമാരോട് കയർത്ത എംഎസ് ധോണിയോട് എതിർത്തും അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ധോണി ചെയ്തതിൽ ശരികേടുണ്ടെന്ന് തന്നെയാണ് ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത്. അമ്പയറുടെ തീരുമാനത്തെ ധോണി മാനിക്കണമെന്നും പലരും അഭിപ്രായപ്പെട്ടു. എന്നാൽ ഇക്കാര്യത്തിൽ മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി ധോണിക്കൊപ്പമാണ്. "ധോണിയും മനുഷ്യനാണ്, അദ്ദേഹത്തിന് ക്രിക്കറ്റിനോടുള്ള ഇഷ്ടവും താൽപര്യവും അത്രക്ക് വലുതാണ്. അത് കൊണ്ടാണ് അദ്ദേഹം അങ്ങനെ ഇടപെട്ടത്," ഗാംഗുലി പറഞ്ഞു.
ഇക്കാര്യത്തിൽ ചെന്നൈ പരിശീലകൻ സ്റ്റീഫൻ ഫ്ലെമ്മിങും ധോണിയെ പിന്തുണച്ചിരുന്നു. "പ്രധാന അമ്പയർ നോബോൾ വിളിച്ചുവെന്നാണ് ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്. പിന്നീട് ആ തീരുമാനം പിൻവലിച്ചതായി കണ്ടു. ഇതോടെ ഇക്കാര്യത്തിൽ ആശയക്കുഴപ്പം ഉണ്ടെന്ന് മനസ്സിലായി," ഫ്ലെമ്മിങ് പറഞ്ഞു. സംഭവത്തിൽ വ്യക്തത വരുത്താനാണ് ധോണി ഗ്രൗണ്ടിൽ ചെന്നതെന്നും ഫ്ലെമ്മിങ് പറഞ്ഞു.
ഇക്കാര്യത്തിൽ ചെന്നൈ പരിശീലകൻ സ്റ്റീഫൻ ഫ്ലെമ്മിങും ധോണിയെ പിന്തുണച്ചിരുന്നു. "പ്രധാന അമ്പയർ നോബോൾ വിളിച്ചുവെന്നാണ് ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്. പിന്നീട് ആ തീരുമാനം പിൻവലിച്ചതായി കണ്ടു. ഇതോടെ ഇക്കാര്യത്തിൽ ആശയക്കുഴപ്പം ഉണ്ടെന്ന് മനസ്സിലായി," ഫ്ലെമ്മിങ് പറഞ്ഞു. സംഭവത്തിൽ വ്യക്തത വരുത്താനാണ് ധോണി ഗ്രൗണ്ടിൽ ചെന്നതെന്നും ഫ്ലെമ്മിങ് പറഞ്ഞു.