ഐ പി എല്‍ പതിമൂന്നാം സീസണില്‍ നിന്ന് ഹര്ഭജന് സിംഗ് പിന്മാറ്റം അറിയിച്ചപ്പോള്‍ ക്രിക്കറ്റ് പ്രേമികളെല്ലാം ഒന്ന് അമ്പരന്നു. 150 വിക്കറ്റുകളെടുത്ത് ഐ പി എല്ലിലെ ഏറ്റവും ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനാണ് ദുബൈയില്‍ നടക്കാനിരിക്കുന്ന ഐ പി എല്ലില്‍ കളിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. അതോടെ, ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമിനുള്ളില്‍ എന്തൊക്കെയോ പുകയുന്നുവെന്ന സംസാരം ഉയര്‍ന്നു. പല അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ചെന്നൈ ഫ്രാഞ്ചൈസിയും ഹര്ഭജന് സിംഗും വേര്‍പിരിഞ്ഞു.
അപ്പോഴും കൊവിഡ് കാലത്ത് ദുബൈയില്‍ നടന്ന ഐ പി എല്ലില്‍ നിന്ന് ഹര്ഭജന് വിട്ടു നിന്നതിന്റെ കാരണം അവ്യക്തമായിരുന്നു. ഇപ്പോഴിതാ, 2021 ഐ പി എല്‍ താരലേലത്തില്‍ പങ്കെടുക്കുന്ന ഹര്ഭജന് ആ പിന്മാറ്റത്തിന്റെ കാരണം വ്യക്തമാക്കിയിരിക്കുന്നു. കൊവിഡ് മഹാമാരി കാലത്ത് കുടുംബത്തിന് ധൈര്യം പകരാന്‍ വേണ്ടിയായിരുന്നു ക്രിക്കറ്റ് ത്യജിച്ചത്. രാജ്യത്ത് പ്രതിദിനം 90000 പേര് കൊവിഡ് ബാധിതരാകുന്ന സമയമായിരുന്നു അത്. ഐ പി എല്ലില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനം ശരിയായിരുന്നുവെന്ന് ഹര്ഭജന് പറഞ്ഞു. ഇപ്പോള്‍ സാഹചര്യം മാറിയിരിക്കുന്നു. ക്രിക്കറ്റില്‍ തുടരാനാണ് ആഗ്രഹിക്കുന്നത്. കുറച്ച് കാലം കൂടി കളിക്കാനുള്ള ആരോഗ്യം അവശേഷിക്കുന്നുണ്ട്. കായികപരമായി മികച്ച നിലയിലാണ്. മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഇനിയും സാധിക്കും - ഹര്ഭജന് ആത്മവിശ്വാസത്തിലാണ്.
Also Read: ബുംറക്ക് സ്വപ്നനേട്ടം നിഷേധിച്ച് റിഷഭ് പന്ത്; ഈ 'ചതി' വേണ്ടായിരുന്നെന്ന് ആരാധകർ, ട്വിറ്ററിൽ വിമർശനം!!
താരലേലത്തിന് തയ്യാറെടുക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ് മുന്‍ ഇന്ത്യന്‍ സ്പിന്നറെ ടീമില്‍ നിലനിര്‍ത്തിയില്ല. ഹര്ഭജന് വിരമിക്കുന്നുവെന്ന വാര്‍ത്തകളും വന്നു. എന്നാല്‍, തന്റെ ആരാധകര്‍ക്ക് ആവേശമേകിക്കൊണ്ട് 2021 ഐ പി എല്ലിന്റെ താരലേലത്തില്‍ പങ്കെടുക്കാന്‍ ഹര്ഭജന് തയ്യാറായിരിക്കുന്നു. രണ്ട് കോടിയാണ് അടിസ്ഥാന വില. പരിചയ സമ്പന്നനായ സ്പിന്നറെ ആവശ്യമുള്ളവര്‍ ഹര്‍ഭജന്റെ സേവനം തേടിയേക്കും. എന്നാല്‍, കഴിഞ്ഞ രണ്ട് വര്‍ഷമായി മത്സര ക്രിക്കറ്റിന്റെ ഭാഗമല്ലെന്നത് ലേലത്തില്‍ ഭാജിക്ക് തിരിച്ചടിയായേക്കും. വ്യക്തിപരമായ കാരണങ്ങളാല്‍ ആഭ്യന്തര ക്രിക്കറ്റും ഐ പി എല്ലും കളിച്ചിരുന്നില്ല.
കഴിഞ്ഞ 13 ഐ പി എല്‍ സീസണുകളില്‍ 12 സീസണിലും സജീവസാന്നിധ്യമായിരുന്നു ഹര്ഭജന്. ആദ്യ പത്ത് സീസണ് മുംബൈ ഇന്ത്യന്‍സിനൊപ്പം. 20 മത്സരങ്ങളില്‍ മുംബൈയുടെ ക്യാപ്റ്റനായിരുന്നു. 2018 ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിലെത്തി. മൂന്ന് സീസണിന് ശേഷം ആ ബന്ധം അവസാനിച്ചു. അടുത്തത് എവിടെയായിരിക്കും? കാത്തിരുന്ന് കാണാം.
അപ്പോഴും കൊവിഡ് കാലത്ത് ദുബൈയില്‍ നടന്ന ഐ പി എല്ലില്‍ നിന്ന് ഹര്ഭജന് വിട്ടു നിന്നതിന്റെ കാരണം അവ്യക്തമായിരുന്നു. ഇപ്പോഴിതാ, 2021 ഐ പി എല്‍ താരലേലത്തില്‍ പങ്കെടുക്കുന്ന ഹര്ഭജന് ആ പിന്മാറ്റത്തിന്റെ കാരണം വ്യക്തമാക്കിയിരിക്കുന്നു. കൊവിഡ് മഹാമാരി കാലത്ത് കുടുംബത്തിന് ധൈര്യം പകരാന്‍ വേണ്ടിയായിരുന്നു ക്രിക്കറ്റ് ത്യജിച്ചത്. രാജ്യത്ത് പ്രതിദിനം 90000 പേര് കൊവിഡ് ബാധിതരാകുന്ന സമയമായിരുന്നു അത്. ഐ പി എല്ലില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനം ശരിയായിരുന്നുവെന്ന് ഹര്ഭജന് പറഞ്ഞു.
Also Read: ബുംറക്ക് സ്വപ്നനേട്ടം നിഷേധിച്ച് റിഷഭ് പന്ത്; ഈ 'ചതി' വേണ്ടായിരുന്നെന്ന് ആരാധകർ, ട്വിറ്ററിൽ വിമർശനം!!
താരലേലത്തിന് തയ്യാറെടുക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ് മുന്‍ ഇന്ത്യന്‍ സ്പിന്നറെ ടീമില്‍ നിലനിര്‍ത്തിയില്ല. ഹര്ഭജന് വിരമിക്കുന്നുവെന്ന വാര്‍ത്തകളും വന്നു. എന്നാല്‍, തന്റെ ആരാധകര്‍ക്ക് ആവേശമേകിക്കൊണ്ട് 2021 ഐ പി എല്ലിന്റെ താരലേലത്തില്‍ പങ്കെടുക്കാന്‍ ഹര്ഭജന് തയ്യാറായിരിക്കുന്നു. രണ്ട് കോടിയാണ് അടിസ്ഥാന വില. പരിചയ സമ്പന്നനായ സ്പിന്നറെ ആവശ്യമുള്ളവര്‍ ഹര്‍ഭജന്റെ സേവനം തേടിയേക്കും. എന്നാല്‍, കഴിഞ്ഞ രണ്ട് വര്‍ഷമായി മത്സര ക്രിക്കറ്റിന്റെ ഭാഗമല്ലെന്നത് ലേലത്തില്‍ ഭാജിക്ക് തിരിച്ചടിയായേക്കും. വ്യക്തിപരമായ കാരണങ്ങളാല്‍ ആഭ്യന്തര ക്രിക്കറ്റും ഐ പി എല്ലും കളിച്ചിരുന്നില്ല.
കഴിഞ്ഞ 13 ഐ പി എല്‍ സീസണുകളില്‍ 12 സീസണിലും സജീവസാന്നിധ്യമായിരുന്നു ഹര്ഭജന്. ആദ്യ പത്ത് സീസണ് മുംബൈ ഇന്ത്യന്‍സിനൊപ്പം. 20 മത്സരങ്ങളില്‍ മുംബൈയുടെ ക്യാപ്റ്റനായിരുന്നു. 2018 ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിലെത്തി. മൂന്ന് സീസണിന് ശേഷം ആ ബന്ധം അവസാനിച്ചു. അടുത്തത് എവിടെയായിരിക്കും? കാത്തിരുന്ന് കാണാം.