ആപ്പ്ജില്ല

ധോണി നേരത്തെയിറങ്ങുമോ? വെടിക്കെട്ട് പ്രതീക്ഷിച്ച് ആരാധകർ; ഹൈദരാബാദിനെതിരെ നിർണായക മാറ്റത്തിന് ചെന്നൈ

കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ധോണി ബാറ്റിങ്ങിനിറങ്ങിയത്. അതിൽ മികച്ച പ്രകടനം കാഴ്ചവെക്കാനും താരത്തിന് കഴിഞ്ഞു. ഇന്ന് ഹൈദരാബാദിനെതിരെ ചെന്നൈ ഇറങ്ങുമ്പോൾ എല്ലാ കണ്ണുകളും ധോണിയിലേക്കാണ്

Curated byലിജിൻ കടുക്കാരം | Samayam Malayalam 5 Apr 2024, 11:41 am

ഹൈലൈറ്റ്:

  • ഹൈദരാബാദ് ചെന്നൈ മത്സരം ഇന്ന്
  • നേരത്തെയിറങ്ങുമോ ധോണി
  • എല്ലാ കണ്ണുകളും തലയിലേക്ക്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Chennai Super Kings
ധോണിയും ജഡേജയും മത്സരത്തിനിടെ
ഹൈദരാബാദ്: ഐപിഎൽ 2024 (IPL 2024) ലെ 18ാം മത്സരത്തിൽ എംഎസ് ധോണി (MS Dhoni) യുടെ ചെന്നൈ സൂപ്പർ കിങ്സ് (Chennai Super Kings) ഇന്ന് സർൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടാനൊരുങ്ങുകയാണ്. ഹൈദരാബാദിന്‍റെ ഹോം ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ 'തല'യുടെ ബാറ്റിങ് വെടിക്കെട്ട് കാണാൻ കഴിയുമോയെന്ന ആകാംക്ഷയിലാണ് ആരാധകർ. ഹോം ഗ്രൗണ്ടാണെങ്കിലും എവേ ഗ്രൗണ്ടാണെങ്കിലും ധോണി മാജിക്കിനായി ആരാധകർ കാത്തിരിക്കുന്നത് ഐപിഎല്ലിലെ പതിവ് കാഴ്ചയാണ്. ഇന്നത്തെ മത്സരത്തിൽ ബാറ്റിങ്ങിൽ നേരത്തെ ഇറങ്ങാൻ ധോണി തയ്യാറാകുമോയെന്നും കാത്തിരുന്നു കാണേണ്ടതുണ്ട്.
കളിച്ച അവസാന മത്സരം തോറ്റ ഹൈദരാബാദിനും ചെന്നൈയ്ക്കും ഇന്ന് വിജയത്തിന്‍റെ വഴിയിൽ തിരിച്ചെത്തേണ്ടതുമുണ്ട്. അവസാന മത്സരത്തിൽ ഹൈദരാബാദ് ഗുജറാത്തിനോടും ചെന്നൈ ഡൽഹിയോടുമായിരുന്നു പരാജയപ്പെട്ടത്. ആദ്യ രണ്ട് മത്സരത്തിലും ജയിച്ച സൂപ്പർ കിങ്സ് കഴിഞ്ഞ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും ധോണി ഒരിക്കൽകൂടി ബാറ്റിങ്ങിനിറങ്ങിയ സന്തോഷത്തിലായിരുന്നു ആരാധകർ.

ഐപിഎൽ ജയിച്ചാൽ സഞ്ജുവിനും ടീമിനും ചാമ്പ്യൻസ് ലീഗ് കളിക്കാം? ആരാധകർ ഏറെ ആഗ്രഹിക്കുന്ന ടൂർണമെന്റ് തിരിച്ചെത്തിയേക്കും

ഡൽഹിക്കെതിരായ മത്സരത്തിൽ എട്ടാമനായി എത്തിയ ഇന്ത്യൻ മുൻ നായകൻ 16 പന്തിൽ പുറത്താകാതെ 37 റണ്ണുകളാണ് നേടിയത്. നാല് ഫോറും മൂന്ന് സിക്സുകളും ഉൾപ്പെടുന്നതായിരുന്നു ഇന്നിങ്സ്. മത്സരത്തിൽ ചെന്നൈ 20 റൺസിന് തോറ്റെങ്കിലും ധോണിയുടെ പ്രകടനം കണ്ട സന്തോഷത്തിലായിരുന്നു ആരാധകർ. ടീമിന്‍റെ ആദ്യ മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയ താരങ്ങൾക്ക് തിളങ്ങാൻ കഴിയാതെ പോയതാണ് ചെന്നൈയ്ക്ക് അവസാന മത്സരത്തിൽ തിരിച്ചടിയായിരുന്നത്.

ഓപ്പണിങ്ങിൽ നായകൻ റുതുരാജ് ഗെയ്‌ക്‌വാദും രചിൻ രവീന്ദ്രയും തകർത്തടിച്ചാൽ ചെന്നൈയെ പിടിച്ചുകെട്ടുക ഹൈദരാബാദിന് അത്ര എളുപ്പമാകില്ല. ഫോമിലുള്ള ഡാരിൽ മിച്ചലിനും അജിങ്ക്യ രഹാനെയും നിലയുറപ്പിച്ചാൽ ചെന്നൈയ്ക്ക് ഭേദപ്പെട്ട സ്കേർ പടുത്തുയർത്താൻ കഴിയു. ഇവർക്കൊപ്പം ശിവം ദുബെ, സമീർ റിസ്‍വി, ധോണി, ജഡേജ എന്നിവർ കൂടിയെത്തുമ്പോൾ ചെന്നൈയുടെ കരുത്ത് കൂടും.
മുംബൈ ഇന്ത്യൻസിനെ രക്ഷിക്കാൻ അവസാനം അവൻ എത്തുന്നു, ഇനി ടീം വേറെലെവൽ; അടുത്ത കളി മുതൽ സൂപ്പർ താരം കളിക്കുമെന്ന് സൂചന
മതീശാ പതിരാന നയിക്കുന്ന ബൗളിങ് നിരയിലേക്ക് മുസ്തഫിസുർ റഹ്മാന് പകരം ആരാകും എത്തുകയെന്ന് കാത്തിരുന്നു കാണേണ്ടതുണ്ട്. വിക്കറ്റ് വേട്ടക്കാരിൽ മുന്നിലുള്ള മുസ്തഫിസുർ റഹ്മാൻ നാട്ടിലേക്ക് മടങ്ങിയിരിക്കുകയാണ്. ഐപിഎൽ മുഖാമുഖത്തിലെ കണക്കുകളിൽ ചെന്നൈയ്ക്കാണ് മുൻതൂക്കം. 19 തവണ ഏറ്റുമുട്ടിയപ്പോൾ ചെന്നൈയ്ക്കായിരുന്നു 14 തവണയും ജയം. ഹൈദരാബാദിന് ജയിക്കാനായത് 5 തവണ മാത്രമാണ് ജയിക്കാനായത്.

ചെന്നൈ സൂപ്പർ കിങ്സിന്‍റെ സാധ്യത പ്ലേയിങ് ഇലവൻ (Chennai Super Kings Predicted XI): രചിൻ രവീന്ദ്ര, റുതുരാജ് ഗെയ്ക്വാദ്, അജിങ്ക്യ രഹാനെ, ശിവം ദുബെ, ഡാരിൽ മിച്ചൽ, സമീർ റിസ്‍വി, രവീന്ദ്ര ജഡേജ, എംഎസ് ധോണി, ദീപക് ചാഹർ, തുഷാർ ദേശ്പാണ്ഡെ, ശ്രദ്ധുൽ താക്കൂർ

ഇമ്പാക്ട് പ്ലേയർ: മഹേഷ് തീക്ഷണ

സൺറൈസേഴ്സ് ഹൈദരാബാദ് സാധ്യത പ്ലേയിങ് ഇലവൻ (Sunrisers Hyderabad Predicted XI): മായങ്ക് അഗർവാൾ, ട്രാവിസ് ഹെഡ്, അഭിഷേക് ശർമ, എയ്ഡൻ മാർക്രം, ഹെയ്ൻറിച്ച് ക്ലാസൻ, അബ്ദുൾ സമദ്, ഷഹബാസ് അഹമദ്, പാറ്റ് കുമ്മിൻസ്, ഭൂവനേശ്വർ കുമാർ, മായങ്ക് മാർകണ്ടെ, ജയദേവ് ഉനദ്ഘട്

ഇമ്പാക്ട് പ്ലേയേഴ്സ്: വാഷിങ്ടൺ സുന്ദർ, ഉമ്രാൻ മാലിക്, രാഹുൽ ത്രിപാദി
ഓതറിനെ കുറിച്ച്
ലിജിൻ കടുക്കാരം
സമയം മലയാളം വാർത്താ വിഭാഗത്തിൽ പ്രിൻസിപ്പൽ ഡിജിറ്റൽ കണ്ടന്‍റ് പ്രൊഡ്യൂസറാണ് ലിജിൻ കടുക്കാരം. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദവും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. 2016 മുതൽ മാധ്യമപ്രവർത്തനത്തിൽ സജീവം. ഓൺലൈൻ മാധ്യമമായ ഡൂൾ ന്യൂസിലാണ് തുടക്കം. പിന്നീട് ന്യൂസ് 18 മലയാളത്തിൽ ജനറൽ ന്യൂസിനൊപ്പം സ്പോർട്സ് സെക്ഷനും കൈകാര്യം ചെയ്തു. 2019ലാണ് സമയം മലയാളത്തിൻ്റെ ഭാഗമായത്. നിലവിൽ രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്