കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് പടിക്കൽ ചെന്ന് കലമുടക്കുകയായിരുന്നു. അനായാസം ജയിക്കേണ്ടിയിരുന്ന മത്സരം അനായാസം തോൽക്കുകയായിരുന്നു ചെന്നൈ. 7 പന്തിൽ നിന്ന് 12 റൺസെടുത്ത് അലസമായി കളിച്ച കേദാർ ജാദവിന് പരാജയത്തിൽ വലിയ ഉത്തരവാദിത്വമുണ്ട്. ജാദവിനെതിരെയാണ് ആരാധകരടക്കം വിമർശനം ഉയർത്തിയിരിക്കുന്നത്.
ഓൾറൗണ്ടർമാരായ രവീന്ദ്ര ജഡേജയ്ക്കും ഡ്വെയിൻ ബ്രാവോയ്ക്കും മുമ്പാണ് ജാദവ് ഇറങ്ങിയത്. ഈ സീസണിൽ അത്ര മികച്ച ഫോമിലല്ലാതിരുന്നിട്ടും ജാദവിനെ നേരത്തെ ഇറക്കാൻ നായകൻ ധോണിയും കോച്ച് സ്റ്റീഫൻ ഫ്ലെമ്മിങും തീരുമാനിച്ചു. ഇതിന് പിന്നിലെ കാരണം വിശദീകരിച്ചിരിക്കുകയാണ് ഫ്ലെമ്മിങ്ങ്. സിഎസ്കെയെക്ക് ജയിക്കാൻ 21 പന്തിൽ നിന്ന് 39 റൺസ് വേണ്ടിയിരുന്ന സമയത്താണ് ജാദവ് ഇറങ്ങിയത്. ആറ് പന്ത് നേരിട്ടതിന് ശേഷമാണ് അദ്ദേഹം ആദ്യറൺ തന്നെ നേടിയത്.
Also Read: കെകെആറിന്റെ അത്ഭുത ജയത്തിന് പിന്നില്‍ ഇവര്‍, നമ്പറില്‍ പിഴച്ച് ധോണി; ആ താരം ഇനി പുറത്ത്
ഓഫ് സ്പിൻ നന്നായി കളിക്കുന്ന ബാറ്റ്സ്മാൻ ആയതിനാലാണ് ജാദവിനെ ഇറക്കിയതെന്നാണ് ഫ്ലെമ്മിങ് മത്സരശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. പ്രതീക്ഷിച്ച പോലൊരു പ്രകടനം ജാദവിൽ നിന്നുണ്ടായില്ല. ക്രീസിൽ നിലയുറപ്പിച്ച ഒരു ബാറ്റ്സ്മാൻ മത്സരം ഫിനിഷ് ചെയ്യട്ടെയെന്നാണ് കരുതിയത്. ജഡേജയ്ക്ക് പിന്നീട് ഫിനിഷ് ചെയ്യാൻ അധികം സമയം ലഭിച്ചില്ലെന്നും ഫ്ലെമ്മിങ് കൂട്ടിച്ചേർത്തു.
ഓൾറൗണ്ടർമാരായ രവീന്ദ്ര ജഡേജയ്ക്കും ഡ്വെയിൻ ബ്രാവോയ്ക്കും മുമ്പാണ് ജാദവ് ഇറങ്ങിയത്. ഈ സീസണിൽ അത്ര മികച്ച ഫോമിലല്ലാതിരുന്നിട്ടും ജാദവിനെ നേരത്തെ ഇറക്കാൻ നായകൻ ധോണിയും കോച്ച് സ്റ്റീഫൻ ഫ്ലെമ്മിങും തീരുമാനിച്ചു. ഇതിന് പിന്നിലെ കാരണം വിശദീകരിച്ചിരിക്കുകയാണ് ഫ്ലെമ്മിങ്ങ്. സിഎസ്കെയെക്ക് ജയിക്കാൻ 21 പന്തിൽ നിന്ന് 39 റൺസ് വേണ്ടിയിരുന്ന സമയത്താണ് ജാദവ് ഇറങ്ങിയത്. ആറ് പന്ത് നേരിട്ടതിന് ശേഷമാണ് അദ്ദേഹം ആദ്യറൺ തന്നെ നേടിയത്.
Also Read: കെകെആറിന്റെ അത്ഭുത ജയത്തിന് പിന്നില്‍ ഇവര്‍, നമ്പറില്‍ പിഴച്ച് ധോണി; ആ താരം ഇനി പുറത്ത്
ഓഫ് സ്പിൻ നന്നായി കളിക്കുന്ന ബാറ്റ്സ്മാൻ ആയതിനാലാണ് ജാദവിനെ ഇറക്കിയതെന്നാണ് ഫ്ലെമ്മിങ് മത്സരശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. പ്രതീക്ഷിച്ച പോലൊരു പ്രകടനം ജാദവിൽ നിന്നുണ്ടായില്ല. ക്രീസിൽ നിലയുറപ്പിച്ച ഒരു ബാറ്റ്സ്മാൻ മത്സരം ഫിനിഷ് ചെയ്യട്ടെയെന്നാണ് കരുതിയത്. ജഡേജയ്ക്ക് പിന്നീട് ഫിനിഷ് ചെയ്യാൻ അധികം സമയം ലഭിച്ചില്ലെന്നും ഫ്ലെമ്മിങ് കൂട്ടിച്ചേർത്തു.