ചെന്നൈ: കഴിഞ്ഞ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ നിരയിൽ പ്രതീക്ഷിച്ച പ്രകടനം കാഴ്ച വെക്കാത്ത താരമായിരുന്നു ഹർഭജൻ സിങ്. ഇതിനാൽ തന്നെ ആദ്യ മത്സരത്തിൽ ബാംഗ്ലൂരിനെതിരെ ഭാജി ടീമിൽ ഉണ്ടാവുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നതല്ല. എന്നാൽ ഇമ്രാൻ താഹിറിനും രവീന്ദ്ര ജഡേജക്കും ഒപ്പം ഭാജിയും കളിക്കളത്തിൽ ഇറങ്ങി. ബാംഗ്ലൂരിൻെറ മൂന്ന് നിർണായക വിക്കറ്റുകൾ പിഴുത് ഹർഭജൻ സിങ് മാൻ ഓഫ് ദി മാച്ച് പുരസ്കാരവും ഏറ്റുവാങ്ങി. കളിയിലെ സുപ്രധാന താരമായി ഭാജി മാറി. എന്നാൽ അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്തിയതിന് ഒരു കാരണമുണ്ടായിരുന്നു.
കോച്ച് സ്റ്റീഫൻ ഫ്ലെമ്മിങ് ഹർഭജൻ പ്ലേയിങ് ഇലവനിൽ എടുക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. ബാംഗ്ലൂർ ടീമിൽ ഇടം കയ്യൻ ബാറ്റ്സ്മാൻമാർ കൂടുതൽ ഉള്ളതായിരുന്നു ഇതിന് കാരണം. പവർ പ്ലേയിൽ തന്നെ പന്തെറിയണമെന്ന് കോച്ച് നേരത്തെ തന്നെ പറഞ്ഞിരുന്നുവെന്നും മത്സരശേഷം ഹർഭജൻ പറഞ്ഞു.
കോച്ച് സ്റ്റീഫൻ ഫ്ലെമ്മിങ് ഹർഭജൻ പ്ലേയിങ് ഇലവനിൽ എടുക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. ബാംഗ്ലൂർ ടീമിൽ ഇടം കയ്യൻ ബാറ്റ്സ്മാൻമാർ കൂടുതൽ ഉള്ളതായിരുന്നു ഇതിന് കാരണം. പവർ പ്ലേയിൽ തന്നെ പന്തെറിയണമെന്ന് കോച്ച് നേരത്തെ തന്നെ പറഞ്ഞിരുന്നുവെന്നും മത്സരശേഷം ഹർഭജൻ പറഞ്ഞു.