ഐപിഎല്ലിൽ ബാംഗ്ലൂരിൻെറ ശക്തമായ തിരിച്ചുവരവ് വിളിച്ചോതി കിങ്സ് ഇലവൻ പഞ്ചാബിനെതിരെ 17 റൺസ് വിജയം. നിക്കോളാസ് പൂരനും ഡേവിഡ് മില്ലറും ചേർന്ന് പഞ്ചാബിനെ വിജയിപ്പിക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും ഡെത്ത് ഓവറുകളിൽ ബാംഗ്ലൂർ മത്സരം തിരിച്ച് പിടിച്ചു. പൂരൻ 46 റൺസും മില്ലർ 24 റൺസുമെടുത്തു. നവദീപ് സെയ്നിയും ഉമേഷ് യാദവുമാണ് ബാംഗ്ലൂരിന് ഒടുവിൽ വിജയം ഉറപ്പിച്ചത്. ഉമേഷ് നാലോവറിൽ 36 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. അവസാന ഓവർ എറിഞ്ഞ ഉമേഷ് പഞ്ചാബ് നായകൻ അശ്വിൻെറ അടക്കം രണ്ട് വിക്കറ്റുകളും വീഴ്ത്തി.
മത്സരവിജയത്തോടെ ബാംഗ്ലൂർ എട്ടാം സ്ഥാനത്ത് നിന്ന് ഏഴാം സ്ഥാനത്തേക്ക് കയറി. ഐപിഎൽ 12ാം സീസണിൽ ഇതാദ്യമായാണ് ബാംഗ്ലൂർ ഏഴാമതെത്തുന്നത്. അവരുടെ തുടർച്ചയായ മൂന്നാം വിജയമാണിത്.
ബാംഗ്ലൂരിനെതിരെ അതേ നാണയത്തിൽ തിരിച്ചടിച്ച് പഞ്ചാബ്. ലോകേഷ് രാഹുൽ 42 റൺസെടുത്തു. ക്രിസ് ഗെയിൽ പത്ത് പന്തിൽ നിന്ന് 23 റൺസും മായങ്ക് അഗർവാൾ 21 പന്തിൽ നിന്ന് 35 റൺസെടുത്തും മടങ്ങി. 13 ഓവറിൽ 116/3.
അവസാന ഓവറുകളിൽ ഡീവില്ലിയേഴ്സും സ്റ്റോയ്നിസും ചേർന്ന് നടത്തിയ വെടിക്കെട്ടിൽ ബാംഗ്ലൂരിന് മികച്ച സ്കോർ. 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ടീം 202 റൺസെടുത്തു. ഡീവില്ലിയേഴ്സ് 44 പന്തിൽ നിന്ന് 82 റൺസെടുത്തു. സ്റ്റോയ്നിസ് 34 പന്തിൽ നിന്ന് 46 റൺസെടുത്ത് പുറത്താവാതെ നിന്നു. ഇരുവരും അവസാന ഓവറുകളിൽ കൂറ്റൻ അടിയുമായി ടീമിന് മികച്ച സ്കോർ സമ്മാനിക്കുകയായിരുന്നു.
മോയിൻ അലി, അക്ഷ്ദീപ് നാഥ് എന്നിവരും പുറത്തായി. 11 ഓവറിൽ ബാംഗ്ലൂർ 89ന് നാല് എന്ന നിലയിൽ.
ബാംഗ്ലൂരിന് കനത്ത തിരിച്ചടി; സൂപ്പർതാരം നാട്ടിലേക്ക് മടങ്ങുന്നു
വിരാട് കോഹ്ലിയുടെ വിക്കറ്റ് ബാംഗ്ലൂരിന് നഷ്ടമായി. എട്ട് പന്തിൽ 13 റൺസാണെടുത്തത്. പാർഥിവ് പട്ടേൽ 24 പന്തിൽ നിന്ന് 43 റൺസെടുത്ത് മടങ്ങി. ഏഴ് ഫോറും രണ്ട് സിക്സറും അടങ്ങിയതാണ് അദ്ദേഹത്തിൻെറ ഇന്നിങ്സ്. മുരുഗൻ അശ്വിനാണ് പട്ടേലിനെ പുറത്താക്കിയത്.
ബെംഗലൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ കിങ്സ് ഇലവൻ പഞ്ചാബ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടുന്നു. അവസാന മത്സരത്തിൽ ചെന്നൈയെ ഒരു റണ്ണിന് തോൽപ്പിച്ചതിൻെറ ആത്മവിശ്വാസത്തിലാണ് ബാംഗ്ലൂർ. പോയിൻറ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് കിങ്സ് ഇലവൻ പഞ്ചാബ്.
ടോസ് നേടിയ പഞ്ചാബ് ആദ്യം ബോൾ ചെയ്യാൻ തീരുമാനിച്ചു. ബാംഗ്ലൂരിന് ബാറ്റിങ്. രണ്ട് സുപ്രധാന മാറ്റങ്ങൾ ബാംഗ്ലൂർ ടീമിലുണ്ട്. മികച്ച ഫോമിലായിരുന്ന ഡെയ്ൽ സ്റ്റെയ്ൻ കളിക്കുന്നില്ല. പകരം ടിം സൌത്തി കളിക്കും. നേഗിക്ക് പകരം വാഷിങ്ടൺ സുന്ദർ കളിക്കും.
രണ്ട് മാറ്റങ്ങളാണ് പഞ്ചാബ് ടീമിലുള്ളത്. പൂരനും അങ്കിത് രജപുത്തും കളിക്കും. സാം കറൻ ടീമിലില്ല.
മത്സരവിജയത്തോടെ ബാംഗ്ലൂർ എട്ടാം സ്ഥാനത്ത് നിന്ന് ഏഴാം സ്ഥാനത്തേക്ക് കയറി. ഐപിഎൽ 12ാം സീസണിൽ ഇതാദ്യമായാണ് ബാംഗ്ലൂർ ഏഴാമതെത്തുന്നത്. അവരുടെ തുടർച്ചയായ മൂന്നാം വിജയമാണിത്.
ബാംഗ്ലൂരിനെതിരെ അതേ നാണയത്തിൽ തിരിച്ചടിച്ച് പഞ്ചാബ്. ലോകേഷ് രാഹുൽ 42 റൺസെടുത്തു. ക്രിസ് ഗെയിൽ പത്ത് പന്തിൽ നിന്ന് 23 റൺസും മായങ്ക് അഗർവാൾ 21 പന്തിൽ നിന്ന് 35 റൺസെടുത്തും മടങ്ങി. 13 ഓവറിൽ 116/3.
അവസാന ഓവറുകളിൽ ഡീവില്ലിയേഴ്സും സ്റ്റോയ്നിസും ചേർന്ന് നടത്തിയ വെടിക്കെട്ടിൽ ബാംഗ്ലൂരിന് മികച്ച സ്കോർ. 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ടീം 202 റൺസെടുത്തു. ഡീവില്ലിയേഴ്സ് 44 പന്തിൽ നിന്ന് 82 റൺസെടുത്തു. സ്റ്റോയ്നിസ് 34 പന്തിൽ നിന്ന് 46 റൺസെടുത്ത് പുറത്താവാതെ നിന്നു. ഇരുവരും അവസാന ഓവറുകളിൽ കൂറ്റൻ അടിയുമായി ടീമിന് മികച്ച സ്കോർ സമ്മാനിക്കുകയായിരുന്നു.
മോയിൻ അലി, അക്ഷ്ദീപ് നാഥ് എന്നിവരും പുറത്തായി. 11 ഓവറിൽ ബാംഗ്ലൂർ 89ന് നാല് എന്ന നിലയിൽ.
ബാംഗ്ലൂരിന് കനത്ത തിരിച്ചടി; സൂപ്പർതാരം നാട്ടിലേക്ക് മടങ്ങുന്നു
വിരാട് കോഹ്ലിയുടെ വിക്കറ്റ് ബാംഗ്ലൂരിന് നഷ്ടമായി. എട്ട് പന്തിൽ 13 റൺസാണെടുത്തത്. പാർഥിവ് പട്ടേൽ 24 പന്തിൽ നിന്ന് 43 റൺസെടുത്ത് മടങ്ങി. ഏഴ് ഫോറും രണ്ട് സിക്സറും അടങ്ങിയതാണ് അദ്ദേഹത്തിൻെറ ഇന്നിങ്സ്. മുരുഗൻ അശ്വിനാണ് പട്ടേലിനെ പുറത്താക്കിയത്.
ബെംഗലൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ കിങ്സ് ഇലവൻ പഞ്ചാബ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടുന്നു. അവസാന മത്സരത്തിൽ ചെന്നൈയെ ഒരു റണ്ണിന് തോൽപ്പിച്ചതിൻെറ ആത്മവിശ്വാസത്തിലാണ് ബാംഗ്ലൂർ. പോയിൻറ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് കിങ്സ് ഇലവൻ പഞ്ചാബ്.
ടോസ് നേടിയ പഞ്ചാബ് ആദ്യം ബോൾ ചെയ്യാൻ തീരുമാനിച്ചു. ബാംഗ്ലൂരിന് ബാറ്റിങ്. രണ്ട് സുപ്രധാന മാറ്റങ്ങൾ ബാംഗ്ലൂർ ടീമിലുണ്ട്. മികച്ച ഫോമിലായിരുന്ന ഡെയ്ൽ സ്റ്റെയ്ൻ കളിക്കുന്നില്ല. പകരം ടിം സൌത്തി കളിക്കും. നേഗിക്ക് പകരം വാഷിങ്ടൺ സുന്ദർ കളിക്കും.
രണ്ട് മാറ്റങ്ങളാണ് പഞ്ചാബ് ടീമിലുള്ളത്. പൂരനും അങ്കിത് രജപുത്തും കളിക്കും. സാം കറൻ ടീമിലില്ല.