റിഷഭ് പന്തിന്റെ പരാജയത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് മൂഡി; 'എത്തിയതു തന്നെ ഇങ്ങനെയാണ്'
ഐപിഎല്‍ നടപ്പു സീസണില്‍ മോശം പ്രകടനം കാഴ്ചവെക്കുന്ന ഡല്‍ഹി കാപ്പിറ്റല്‍സ് താരം റിഷഭ് പന്തിന് വിമര്‍ശനവുമായി മുന്‍ ഓസ്‌ട്രേലിയന്‍ കളിക്കാരന്‍ ടോം മൂഡി.
Lipi 1 Nov 2020, 3:35 pm
ഹൈലൈറ്റ്:
- ഡല്‍ഹി കാപ്പിറ്റല്‍സ് താരം റിഷഭ് പന്തിന് വിമര്‍ശനവുമായി ടോം മൂഡി
- റിഷഭ് പന്തിന്റെ ഫോമില്ലായ്മയ്ക്ക് കാരണം ശാരീരികക്ഷമത ഇല്ലാത്തത്
- സീസണില്‍ 10 മത്സരങ്ങളില്‍ കളിച്ച റിഷഭ് പന്ത് നേടിയത് 274 റണ്‍സ്
ദുബായ്: ഐപിഎല്‍ പുതിയ സീസണില്‍ ഇന്ത്യയുടെ യുവ കളിക്കാരും ദേശീയ ടീം അംഗങ്ങളുമെല്ലാം ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിട്ടുണ്ട്. അപൂര്‍വം ചില കളിക്കാര്‍ക്ക് മാത്രമേ ഇത്തവണ തിളങ്ങാന്‍ കഴിയാതിരുന്നിട്ടുള്ളൂ. അതിലൊരു താരമാണ് ഡല്‍ഹി കാപ്പിറ്റല്‍സിന്റെ റിഷഭ് പന്ത്. മുന്‍കാല പ്രകടനത്തിന്റെ നിഴല്‍ മാത്രമായി ഒതുങ്ങിപ്പോയ പന്തിന്റെ പരാജയത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് പറയുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ താരം ടോം മൂഡി. എങ്ങിനെയാണ് പന്ത് ടൂര്‍ണമെന്റിന് എത്തിയത് എന്നതാണ് പ്രധാനപ്പെട്ട വിഷയമെന്ന് മൂഡി പറഞ്ഞു. ലോക്ക് ഡൗണില്‍ എല്ലാ കളിക്കാരും വീട്ടിനുള്ളില്‍ കഴിയേണ്ടിവന്നു എന്നത് മാനിക്കുന്നു. എന്നാല്‍, അത് ഒരു ഒഴികഴിവല്ല. നമ്മള്‍ കളിക്കുന്നത് എഴുപതുകളിലോ എണ്‍പതുകളിലോ അല്ല. ശാരീരിക ക്ഷമതയ്ക്ക് ഏറെ പ്രാധാന്യമുള്ള കാലമാണിത്. വിരാട് കോലിയെ മാതൃകയാക്കാന്‍ കളിക്കാര്‍ക്ക് കഴിയണമെന്നും മൂഡി ചൂണ്ടിക്കാട്ടി.
റിഷഭ് പന്ത് ശാരീരികമായി മാത്രമല്ല മാനസികമായും മികവിലല്ല. ഇതിന് പിന്നാലെ പരിക്കേല്‍ക്കുകയും ചെയ്തു. എന്തുകൊണ്ടാണ് പന്തിന് പരിക്കേറ്റത്. കാരണം പന്തിന് ശാരീരികക്ഷമത കുറവായിരുന്നു. തെറ്റുകള്‍ മനസിലാക്കുകയും അത് തിരുത്തുകയും ചെയ്യുക. ശേഷം കളിയില്‍ ശ്രദ്ധ ചെലുത്തുക. പോസിറ്റീവായി മുന്നോട്ടു പോകാന്‍ കഴിയണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
Also Read: മുംബൈക്കൊപ്പം പ്ലേ ഓഫിലേക്ക് ആരെല്ലാം? പഞ്ചാബ് ജയിച്ചാൽ കെകെആറിന് പണി, ജയിച്ചാൽ ഹൈദരാബാദിനും ബാംഗ്ലൂരിനും മുന്നേറാം!!
ഇത്തവണ 10 മത്സരങ്ങളില്‍ കളിച്ച പന്ത് 274 റണ്‍സാണ് ആകെ സ്‌കോര്‍ ചെയ്തത്. ശരാശരി 30.44 ആണെങ്കിലും സ്‌ട്രൈക്ക് റേറ്റ് 112.29 ആണ്. ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റ് ഉണ്ടായിരുന്ന പന്ത് മിക്ക കളികളിലും തട്ടിയും മുട്ടിയുമാണ് സ്‌കോര്‍ കണ്ടെത്തിയത്. ബൗണ്ടറികള്‍ കണ്ടെത്താനോ റണ്‍നിരക്ക് ഉയര്‍ത്താനോ മാച്ച് വിന്നറാകാനോ ഇക്കുറി പന്തിന് കഴിഞ്ഞില്ല. താരത്തിന് ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യയുടെ പരിമിത ഓവര്‍ ടീമില്‍ സ്ഥാനം നഷ്ടമാവുകയും ചെയ്തു. ഭാരം കൂടിയതാണ് പന്തിന് തിരിച്ചടിയായതെന്നാണ് വിമര്‍ശനം. ലോക്ക്ഡൗണ്‍ കാലത്ത് ഫിറ്റ്‌നസില്‍ ശ്രദ്ധിക്കാതിരുന്നത് കളിയിലും പ്രതിഫലിച്ചു.
റിഷഭ് പന്ത് ശാരീരികമായി മാത്രമല്ല മാനസികമായും മികവിലല്ല. ഇതിന് പിന്നാലെ പരിക്കേല്‍ക്കുകയും ചെയ്തു. എന്തുകൊണ്ടാണ് പന്തിന് പരിക്കേറ്റത്. കാരണം പന്തിന് ശാരീരികക്ഷമത കുറവായിരുന്നു. തെറ്റുകള്‍ മനസിലാക്കുകയും അത് തിരുത്തുകയും ചെയ്യുക. ശേഷം കളിയില്‍ ശ്രദ്ധ ചെലുത്തുക. പോസിറ്റീവായി മുന്നോട്ടു പോകാന്‍ കഴിയണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
Also Read: മുംബൈക്കൊപ്പം പ്ലേ ഓഫിലേക്ക് ആരെല്ലാം? പഞ്ചാബ് ജയിച്ചാൽ കെകെആറിന് പണി, ജയിച്ചാൽ ഹൈദരാബാദിനും ബാംഗ്ലൂരിനും മുന്നേറാം!!
ഇത്തവണ 10 മത്സരങ്ങളില്‍ കളിച്ച പന്ത് 274 റണ്‍സാണ് ആകെ സ്‌കോര്‍ ചെയ്തത്. ശരാശരി 30.44 ആണെങ്കിലും സ്‌ട്രൈക്ക് റേറ്റ് 112.29 ആണ്. ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റ് ഉണ്ടായിരുന്ന പന്ത് മിക്ക കളികളിലും തട്ടിയും മുട്ടിയുമാണ് സ്‌കോര്‍ കണ്ടെത്തിയത്. ബൗണ്ടറികള്‍ കണ്ടെത്താനോ റണ്‍നിരക്ക് ഉയര്‍ത്താനോ മാച്ച് വിന്നറാകാനോ ഇക്കുറി പന്തിന് കഴിഞ്ഞില്ല. താരത്തിന് ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യയുടെ പരിമിത ഓവര്‍ ടീമില്‍ സ്ഥാനം നഷ്ടമാവുകയും ചെയ്തു. ഭാരം കൂടിയതാണ് പന്തിന് തിരിച്ചടിയായതെന്നാണ് വിമര്‍ശനം. ലോക്ക്ഡൗണ്‍ കാലത്ത് ഫിറ്റ്‌നസില്‍ ശ്രദ്ധിക്കാതിരുന്നത് കളിയിലും പ്രതിഫലിച്ചു.