ന്യൂഡൽഹി: ജസ്പ്രീത് ബുംറയും ഭുവനേശ്വർ കുമാറും മുഹമ്മദ് ഷമിയും ഇടം ഉറപ്പിച്ചിട്ടുള്ള ഇന്ത്യയുടെ ലോകകപ്പ് ടീമിലേക്ക് ഇനിയും ഒരു പേസർ പരിഗണിക്കപ്പെടുമോ. അക്കാര്യത്തിൽ പരിചയസമ്പത്താണ് മാനദണ്ഡമെങ്കിൽ സെലക്ടർമാർ ആദ്യം പരിഗണിക്കുന്ന പേര് ഉമേഷ് യാദവിൻെറതായിരിക്കും. ഇന്ത്യൻ പ്രീമിയർ ലീഗിൽ നാളെ ചെന്നൈ സൂപ്പർ കിങ്സും ബാഗ്ലൂർ റോയൽ ചലഞ്ചേഴ്സും തമ്മിൽ ഏറ്റുമുട്ടുമ്പോൾ ഏറെ പ്രതീക്ഷയിലാണ് ഉമേഷ് യാദവ്. ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ച വെച്ച് ലോകകപ്പ് ടീമിൽ ഇടം പിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് അദ്ദേഹം.
ഇന്ത്യൻ ഏകദിന ടീമിലെ സ്ഥിരം സാന്നിധ്യമല്ല ഉമേഷ് യാദവ്. എന്നാൽ ലോകകപ്പ് പോലൊരു വലിയ ടൂർണമെൻറിൽ പരിചയസമ്പത്ത് ഏറെ പ്രധാനമാണ്. അത് തന്നെയാണ് 31കാരനായ ഈ പേസറുടെ കൈമുതൽ. എന്നാൽ ടീമിലെ സ്ഥിരം പേസർമാർക്കൊപ്പം തന്നെ യുവതാരങ്ങളും ഉമേഷിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. എന്നാൽ മികച്ച പ്രകടനം പുറത്തെടുക്കാൻ തന്നെയായിരിക്കും താരത്തിൻെ ശ്രമം.
ഇന്ത്യൻ ഏകദിന ടീമിലെ സ്ഥിരം സാന്നിധ്യമല്ല ഉമേഷ് യാദവ്. എന്നാൽ ലോകകപ്പ് പോലൊരു വലിയ ടൂർണമെൻറിൽ പരിചയസമ്പത്ത് ഏറെ പ്രധാനമാണ്. അത് തന്നെയാണ് 31കാരനായ ഈ പേസറുടെ കൈമുതൽ. എന്നാൽ ടീമിലെ സ്ഥിരം പേസർമാർക്കൊപ്പം തന്നെ യുവതാരങ്ങളും ഉമേഷിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. എന്നാൽ മികച്ച പ്രകടനം പുറത്തെടുക്കാൻ തന്നെയായിരിക്കും താരത്തിൻെ ശ്രമം.