ന്യൂഡൽഹി: ഐപിഎല്ലിലെ അമ്പയർ നിഗൽ ലോങും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്ലിയും തമ്മിലുള്ള തർക്കം പുതിയ തലത്തിലേക്ക്. സൺ റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിനിടെ ഉമേഷ് യാദവിൻെറ പന്തിൽ നിഗൽ നോബോൾ വിളിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. ഉമേഷിൻെറ കാൽ ക്രീസിലായിരുന്നുവെന്ന് ടിവി റീപ്ലേകളിൽ വ്യക്തമായിരുന്നു. ഇതോടെ കോഹ്ലിയും അമ്പയറും തമ്മിൽ തർക്കത്തിലായി. നേരത്തെ തന്നെ ഉമേഷ് യാദവും തൻെറ അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇന്നിങ്സ് ബ്രേക്കിനിടെ സ്റ്റേഡിയത്തിലെ അമ്പയർ റൂമിൻെറ ഡോർ തകർത്ത് കൊണ്ടാണ് നിഗൽ തൻെറ അരിശം തീർത്തത്. ഇതിന് പിന്നീട് അദ്ദേഹം 5000 രൂപ നഷ്ടപരിഹാരവും നൽകി.
എന്നാൽ കോഹ്ലിയുമായുള്ള ഉടക്ക് നിഗലിനെ വെട്ടിലാക്കിയിരിക്കുകയാണ്. മെയ് 12ന് നടക്കുന്ന ഐപിഎൽ ഫൈനലിലെ ഒഫീഷ്യലാണ് നിഗൽ. ഈ ചുമതലയിൽ നിന്ന് തൽക്കാലം അദ്ദേഹത്തെ നീക്കിലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ ബിസിസിഐ ഡോർ തകർത്തത് അടക്കമുള്ള സംഭവത്തിൽ വിശദമായ അന്വേഷണത്തിന് തയ്യാറെടുക്കുകയാണ്. നിഗലിനെതിരെ നടപടി ഉണ്ടാവുമെന്നാണ് സൂചന. ഫൈനൽ മത്സരത്തിനുള്ള ഒഫീഷ്യൽ ആയി അദ്ദേഹത്തെ നിലനിർത്തിയേക്കും എന്നാണ് നിലവിലുള്ള റിപ്പോർട്ട്.
എന്നാൽ കോഹ്ലിയുമായുള്ള ഉടക്ക് നിഗലിനെ വെട്ടിലാക്കിയിരിക്കുകയാണ്. മെയ് 12ന് നടക്കുന്ന ഐപിഎൽ ഫൈനലിലെ ഒഫീഷ്യലാണ് നിഗൽ. ഈ ചുമതലയിൽ നിന്ന് തൽക്കാലം അദ്ദേഹത്തെ നീക്കിലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ ബിസിസിഐ ഡോർ തകർത്തത് അടക്കമുള്ള സംഭവത്തിൽ വിശദമായ അന്വേഷണത്തിന് തയ്യാറെടുക്കുകയാണ്. നിഗലിനെതിരെ നടപടി ഉണ്ടാവുമെന്നാണ് സൂചന. ഫൈനൽ മത്സരത്തിനുള്ള ഒഫീഷ്യൽ ആയി അദ്ദേഹത്തെ നിലനിർത്തിയേക്കും എന്നാണ് നിലവിലുള്ള റിപ്പോർട്ട്.