ആപ്പ്ജില്ല

ഐപിഎല്‍ ഇലവനുമായി സെവാഗ്, സ‍ർപ്രൈസ് ക്യാപ്റ്റൻ; മുംബൈ ഇന്ത്യന്‍സില്‍ നിന്നും രണ്ടുപേര്‍ മാത്രം!!

ഐപിഎല്‍ പതിമൂന്നാം സീസണിലെ മികച്ച ഇലവനെ തെരഞ്ഞെടുത്ത് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്. മുംബൈ ഇന്ത്യന്‍സില്‍ നിന്നും രണ്ടുപേര്‍ മാത്രം ഇടംപിടിച്ചു. പ്രധാന കളിക്കാരെ തഴഞ്ഞ് വിരേന്ദര്‍ സെവാഗിന്റെ ഐപിഎല്‍ ഇലവന്‍. കെഎല്‍ രാഹുലും ദേവദത്തും ഓപ്പണ്‍മാര്‍, സൂര്യകുമാര്‍ യാദവ് മൂന്നാം നമ്പര്‍

Samayam Malayalam 15 Nov 2020, 12:06 pm
ഐപിഎല്‍ പതിമൂന്നാം സീസണിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മികച്ച ഇലവനെ തെരഞ്ഞെടുത്ത് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്. ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ ഒടുക്കംവരെ ഗംഭീര പ്രകടനത്തോടെ കിരീടം നേടിയ മുംബൈ ടീമില്‍ നിന്നും സെവാഗിന്റെ ഇലവനിലെത്തിയത് രണ്ടുപേര്‍ മാത്രമാണ്. ടീമിൻെറ നായകനായി സെവാഗ് പ്രഖ്യാപിച്ചിരിക്കുന്നതും ഐപിഎൽ പ്രകടനം വെച്ച് നോക്കിയാൽ സ‍ർപ്രൈസ് ആണ്
Samayam Malayalam virender sehwag picks best xi of ipl 2020 virat kohli named captain
ഐപിഎല്‍ ഇലവനുമായി സെവാഗ്, സ‍ർപ്രൈസ് ക്യാപ്റ്റൻ; മുംബൈ ഇന്ത്യന്‍സില്‍ നിന്നും രണ്ടുപേര്‍ മാത്രം!!


​ഓപ്പണര്‍മാരായി രാഹുലും ദേവദത്തും

പഞ്ചാബിന്റെ കെഎല്‍ രാഹുലും ആര്‍സിബിയുടെ ദേവദത്ത് പടിക്കലുമാണ് സെവാഗിന്റെ ടീമിന്റെ ഓപ്പണര്‍മാര്‍. ഏറ്റവും കൂടുതല്‍ റണ്‍സ് നേടി ഓറഞ്ച് തൊപ്പി നേടിയ കളിക്കാരനാണ് രാഹുല്‍. 14 കളികളില്‍ നിന്നും 670 റണ്‍സാണ് രാഹുല്‍ നേടിയത്. ആദ്യ സീസണില്‍ തന്നെ തിളങ്ങിയ ദേവദത്ത് ഇത്തവണ ഉയര്‍ന്നുവരുന്ന കളിക്കാരനുള്ള അവാര്‍ഡ് നേടിയിരുന്നു. 15 കളികളില്‍ നിന്നും 473 റണ്‍സാണ് താരം നേടിയത്.

സൂര്യകുമാര്‍ മൂന്നാം നമ്പറിൽ

മുംബൈ ഇന്ത്യന്‍സിന്റെ സൂര്യകുമാര്‍ യാദവാണ് സെവാഗിന്റെ മൂന്നാം നമ്പര്‍ ബാറ്റ്‌സ്മാന്‍. 16 കളികളില്‍ നിന്നും സൂര്യ 480 റണ്‍സോടെ ഒരു ഐപിഎല്‍ സീസണില്‍ കൂടി സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെച്ചു. 145.01 സ്‌ട്രൈക്ക് റേറ്റില്‍ 40 റണ്‍സ് ആണ് ശരാശരി. കഴിഞ്ഞ രണ്ട് സീസണിലും സൂര്യയുടെ പ്രകടനം ഗംഭീരമായിരുന്നു. 2018ല്‍ 512 റണ്‍സും 2019ല്‍ 424 റണ്‍സും ഐപിഎല്ലില്‍ നേടുകയുണ്ടായി.

Also Read: കിരീടം നേടിയിട്ടും കാര്യമില്ല; മുംബൈ ഇന്ത്യന്‍സില്‍ നിന്നും ഈ മൂന്നു വിദേശ കളിക്കാരെ ഒഴിവാക്കും!

ക്യാപ്റ്റനായി വിരാട് കോലി

ടീം ക്യാപ്റ്റനായ വിരാട് കോലിയാണ് നാലാം നമ്പറില്‍. എട്ട് ഐപിഎല്‍ സീസണില്‍ ബാംഗ്ലൂരിനെ നയിച്ച വിരാട് കോലിക്ക് ഒരു കിരീടംപോലും നേടാനായിട്ടില്ലെങ്കിലും ക്യാപ്റ്റനാക്കാന്‍ സെവാഗ് മടികാണിച്ചില്ല. ഇക്കുറി 15 കളികളില്‍നിന്നും കോലി 466 റണ്‍സ് നേടിയിരുന്നു. ബാംഗ്ലൂരിനെ പ്ലേ ഓഫിലെത്തിക്കാന്‍ കോലിക്ക് കഴിഞ്ഞു. എന്നാല്‍, എലിമിനേറ്ററില്‍ ഹൈദരാബാദിനോട് തോറ്റ് പുറത്താവുകയായിരുന്നു.

വാര്‍ണറും ഡി വില്ലിയേഴ്‌സും

സണ്‍റൈസേഴ്‌സിന്റെ ഡേവിഡ് വാര്‍ണറേയും ആര്‍സിബിയുടെ എഡി ഡി വില്ലിയേഴ്‌സിനേയും സെവാഗ് മധ്യനിരയില്‍ കളിപ്പിക്കും. കാഗിസോ റബാഡ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവരാണ് പേസര്‍മാര്‍. റാഷിദ് ഖാന്‍, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ സ്പിന്നര്‍മാരുമാകും. മുംബൈയുടെ ഇഷാന്‍ കിഷനാണ് പന്ത്രണ്ടാം സ്ഥാനത്ത്. പതിമൂന്നാമനായി ജോഫ്ര ആര്‍ച്ചറേയും ഉള്‍പ്പെടുത്തി. രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍ എന്നിവരെ സെവാഗ് പരിഗണിച്ചില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്