ന്യൂഡൽഹി: ഏകദിന ക്രിക്കറ്റിൽ ഒന്നാം വിക്കറ്റിൽ പുതിയ റെക്കോർഡ് സ്ഥാപിച്ച് വെസ്റ്റ് ഇൻഡീസ് ഓപ്പണർമാർ. അയർലണ്ടിനെതിരായ മത്സരത്തിൽ ജോൺ കാംപെലും ഷായ് ഹോപും ചേർന്ന് 306 റൺസാണ് അടിച്ച് കൂട്ടിയത്. പാകിസ്ഥാൻ ഓപ്പണർമാരായ ഫഖർ സമാനും ഇമാം ഉൾ ഹഖും ചേർന്ന് സ്ഥാപിച്ച റെക്കോർഡാണ് പഴങ്കഥയായത്. ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ ഏകദിനത്തിലാണ് റെക്കോർഡ് പിറന്നത്. വെസ്റ്റ് ഇൻഡീസിനും അയർലണ്ടിനും പുറമെ ബംഗ്ലാദേശാണ് ടൂർണമെൻറിൽ ഉള്ളത്. ജോൺ കാംപെൽ 137 പന്തിൽ നിന്ന് 179 റൺസും ഷായ് ഹോപ് 152 പന്തിൽ നിന്ന് 170 റൺസും നേടി. വിൻഡീസ് 3 വിക്കറ്റ് നഷ്ടത്തിൽ 381 റൺസെടുത്തു.
പാക് ഓപ്പണർമാർ 304 റൺസെടുത്താണ് റെക്കോർഡ് നേടിയിരുന്നത്. ശ്രീലങ്കൻ ഓപ്പണർമാരായ സനത് ജയസൂര്യയും ഉപുൽ തരംഗയും ചേർന്ന് നേടിയിട്ടുള്ള 286 റൺസാണ് ഓപ്പണിങ് വിക്കറ്റിൽ മൂന്നാം സ്ഥാനത്തുള്ളത്.
പാക് ഓപ്പണർമാർ 304 റൺസെടുത്താണ് റെക്കോർഡ് നേടിയിരുന്നത്. ശ്രീലങ്കൻ ഓപ്പണർമാരായ സനത് ജയസൂര്യയും ഉപുൽ തരംഗയും ചേർന്ന് നേടിയിട്ടുള്ള 286 റൺസാണ് ഓപ്പണിങ് വിക്കറ്റിൽ മൂന്നാം സ്ഥാനത്തുള്ളത്.