റുതുരാജിന് വിവാഹം, വധുവും ക്രിക്കറ്റർ; ആരാണ് ഉത്കർഷ പവാർ? വിശദമായി അറിയാം!!
ചെന്നൈ സൂപ്പർ കിംഗ്സ് ഓപ്പണർ റുതുരാജ് ഗെയിക്ക്വാദിന് വിവാഹം. വധു ക്രിക്കറ്റ് താരം. രണ്ട് വർഷത്തെ ഡേറ്റിംഗിന് ശേഷമാണ് ഇരുവരും വിവാഹത്തിലേക്ക് എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ.
ഉത്കർഷ പവാറിനെക്കുറിച്ച് അറിയാം
മഹാരാഷ്ട്രയിലെ പൂനെയിൽ 1998 ഒക്ടോബർ മാസം 13-ം തീയതി ജനിച്ച ഉത്കർഷ തന്റെ പതിനൊന്നാം വയസിൽ ക്രിക്കറ്റ് കളത്തിലേക്ക് എത്തിയതാണ്. പേസ് ബൗളറായ ഈ ഇരുപത്തിനാലുകാരി നിലവിൽ മഹാരാഷ്ട്രയ്ക്ക് വേണ്ടിയാണ് കളിക്കുന്നത്. അഭ്യന്തര ക്രിക്കറ്റിൽ 10 മത്സരങ്ങളിൽ നിന്ന് 5 വിക്കറ്റുകൾ ഉത്കർഷ നേടിയിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകളിൽ പറയുന്നത്. 2021 നവംബർ 15-ം തീയതി സീനിയർ വനിതാ ഏകദിന ടൂർണമെന്റിൽ പഞ്ചാബിനെതിരെയായിരുന്നു ഉത്കർഷ അവസാനം കളത്തിൽ ഇറങ്ങിയത്.
റുതുരാജിന്റെ വധു
മഹാരാഷ്ട്രയുടെ വനിതാ ക്രിക്കറ്റ് താരമായ ഉത്കർഷ അമർ പവാറിനെ ആണ് റുതുരാജ് ഗെയിക്ക്വാദ് വിവാഹം കഴിക്കുന്നത്. ഈ മാസം മൂന്നിന് വിവാഹം നടക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജൂൺ 7 ന് ആരംഭിക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ മത്സരത്തിനുള്ള ഇന്ത്യൻ ടീമിന്റെ റിസർവ്വ് താരങ്ങളിൽ ഒരാളായിരുന്നു റുതു. എന്നാൽ വിവാഹത്തെത്തുടർന്ന് അദ്ദേഹം ബിസിസിഐയിൽ നിന്ന് അവധി വാങ്ങിയിട്ടുണ്ട്. റുതുവിന് പകരം യശ്വസി ജയ്സ്വാൾ സ്റ്റാൻഡ് ബൈ ലിസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
ചെന്നൈ ചാമ്പ്യന്മാർ
രണ്ട് വർഷമായി ഡേറ്റിംഗിൽ
ഇന്ത്യൻ ക്രിക്കറ്റിലെ മിന്നും താരങ്ങളിൽ ഒരാളായ റുതുരാജ് ഗെയിക്ക്വാദും, ഉത്കർഷ പവാറും കഴിഞ്ഞ രണ്ട് വർഷമായി ഡേറ്റിംഗിലാണെന്നാണ് റിപ്പോർട്ടുകൾ. ഇത്തവണത്തെ ഐപിഎൽ ഫൈനലിൽ റുതുവിനേയും ചെന്നൈ സൂപ്പർ കിംഗ്സിനേയും പിന്തുണയ്ക്കാൻ ഉത്കർഷ സ്റ്റേഡിയത്തിൽ എത്തിയിരുന്നു. മത്സരത്തിൽ ചെന്നൈയുടെ വിജയശേഷം റുതുവും, ഉത്കർഷയും ചേർന്ന് രവീന്ദ്ര ജഡേജയ്ക്കും, ചെന്നൈ നായകൻ എം എസ് ധോണിയ്ക്കുമൊപ്പം എടുത്ത ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
ഉത്കർഷ ക്രിക്കറ്റ് കളത്തിൽ
റുതു 2023 സീസൺ ഐപിഎല്ലിൽ
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാറാം സീസണിൽ കിടിലൻ ഫോമിലായിരുന്നു റുതുരാജ് ഗെയിക്ക്വാദ്. സി എസ് കെ അവരുടെ അഞ്ചാം ഐപിഎൽ കിരീടം ഉയർത്തിയ സീസണിൽ 16 മത്സരങ്ങളിൽ നിന്ന് 590 റൺസായിരുന്നു ഈ യുവ ഓപ്പണർ അടിച്ചു കൂട്ടിയത്. 46 ബൗണ്ടറികളും, 30 സിക്സറുകളും റുതുവിന്റെ ബാറ്റിൽ നിന്ന് പിറന്നു. ഫൈനലിൽ 16 പന്തിൽ 26 റൺസ് മാത്രമേ റുതു നേടിയുള്ളൂവെങ്കിലും കൂറ്റൻ സ്കോർ പിന്തുടർന്ന കളിയിൽ ടീമിന് മികച്ച തുടക്കം നേടിക്കൊടുക്കാൻ അത് സഹായിച്ചു.