മുംബൈ: കഴിഞ്ഞ ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാൻ ആണ് ഡേവിഡ് വാർണർ. സൺ റൈസേഴ്സ് ഹൈദരാബാദ് നേടിയ മിക്ക വിജയങ്ങളുടെയും പിന്നിൽ വാർണറുടെ ബാറ്റിങ് മികവായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിലെ വിലക്ക് കാരണം ഒരു സീസൺ നഷ്ടമായതിന് ശേഷം തിരിച്ചെത്തിയതായിരുന്നു വാർണർ. വെടിക്കെട്ട് ബാറ്റിങ് കൊണ്ട് അദ്ദേഹം തിരിച്ചുവരവ് ഗംഭീരമാക്കി. ഇത്ര മികച്ച പ്രകടനം കാഴ്ച വെക്കുന്ന ഒരു താരത്തെ ഒഴിവാക്കാൻ സൺ റൈസേഴ്സ് ഹൈദരാബാദ് തയ്യാറാവുമോ ? ആണെങ്കിൽ വാങ്ങാൻ തയ്യാറാണെന്ന് അറിയിച്ചിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്. ഇരു ഫ്രാഞ്ചൈസികളുടെയും ഒഫീഷ്യൽ ട്വിറ്ററിലാണ് രസകരമായ സംഭാഷണം നടത്തിയിരിക്കുന്നത്.
Read Also: India vs Bangladesh T20: റിഷഭ് പന്തിന് പകരം ഇന്ത്യ സഞ്ജുവിനെ പരിഗണിക്കണം, മൂന്ന് കാരണങ്ങൾ ഇവയാണ്!!
ശ്രീലങ്ക - ഓസ്ട്രേലിയ മത്സരത്തിനിടയിൽ സ്മിത്തും ഓസീസ് നായകൻ ആരോൺ ഫിഞ്ചും ചേർന്ന് നിൽക്കുന്ന ഒരു ചിത്രം റീട്വീറ്റ് ചെയത് കൊണ്ടാണ് രാജസ്ഥാൻ റോയൽസാണ് ചർച്ചക്ക് തുടക്കമിട്ടത്. വാർണർ ക്രീസിൽ വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തുന്ന സമയമായിരുന്നു. "ഡേവിഡിനോട് പറയൂ... എനിക്കും ബാറ്റ് ചെയ്യണമെന്ന്," എന്നായിരുന്നു രാജസ്ഥാൻ റോയൽസ് ഈ ചിത്രത്തിന് ഇട്ട ക്യാപ്ഷൻ.
ഇരുവരും ഒരുമിച്ച് ബാറ്റ് ചെയ്യുന്നതിലും മികച്ച കാര്യം എന്തുണ്ട് എന്നായിരുന്നു സൺറൈസേഴ്സിൻെറ കമൻറ്.
വാർണറിനെ റിലീസ് ചെയ്യാമോ എന്നാണ് ഇതിന് രാജസ്ഥാൻ റോയൽസിൻെറ ചോദ്യം.
ഏതായാലും മുൻനായകൻ കൂടിയായ വാർണറിനെ സൺറൈസേഴ്സ് അങ്ങിനെ പെട്ടെന്നൊന്നും വിട്ടുകൊടുക്കില്ലെന്ന് ഉറപ്പാണ്.
Read Also: ടെസ്റ്റിൽ ഈ വർഷം ഉയർന്ന വ്യക്തിഗത സ്കോർ; ആദ്യമൂന്ന് സ്ഥാനവും ഇന്ത്യക്കാർക്ക്, രോഹിതിന് അപൂർവനേട്ടം!
Read Also: India vs Bangladesh T20: റിഷഭ് പന്തിന് പകരം ഇന്ത്യ സഞ്ജുവിനെ പരിഗണിക്കണം, മൂന്ന് കാരണങ്ങൾ ഇവയാണ്!!
ശ്രീലങ്ക - ഓസ്ട്രേലിയ മത്സരത്തിനിടയിൽ സ്മിത്തും ഓസീസ് നായകൻ ആരോൺ ഫിഞ്ചും ചേർന്ന് നിൽക്കുന്ന ഒരു ചിത്രം റീട്വീറ്റ് ചെയത് കൊണ്ടാണ് രാജസ്ഥാൻ റോയൽസാണ് ചർച്ചക്ക് തുടക്കമിട്ടത്. വാർണർ ക്രീസിൽ വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തുന്ന സമയമായിരുന്നു. "ഡേവിഡിനോട് പറയൂ... എനിക്കും ബാറ്റ് ചെയ്യണമെന്ന്," എന്നായിരുന്നു രാജസ്ഥാൻ റോയൽസ് ഈ ചിത്രത്തിന് ഇട്ട ക്യാപ്ഷൻ.
ഇരുവരും ഒരുമിച്ച് ബാറ്റ് ചെയ്യുന്നതിലും മികച്ച കാര്യം എന്തുണ്ട് എന്നായിരുന്നു സൺറൈസേഴ്സിൻെറ കമൻറ്.
വാർണറിനെ റിലീസ് ചെയ്യാമോ എന്നാണ് ഇതിന് രാജസ്ഥാൻ റോയൽസിൻെറ ചോദ്യം.
ഏതായാലും മുൻനായകൻ കൂടിയായ വാർണറിനെ സൺറൈസേഴ്സ് അങ്ങിനെ പെട്ടെന്നൊന്നും വിട്ടുകൊടുക്കില്ലെന്ന് ഉറപ്പാണ്.
Read Also: ടെസ്റ്റിൽ ഈ വർഷം ഉയർന്ന വ്യക്തിഗത സ്കോർ; ആദ്യമൂന്ന് സ്ഥാനവും ഇന്ത്യക്കാർക്ക്, രോഹിതിന് അപൂർവനേട്ടം!