സതാംപ്ടൺ: പരമ്പര തൂത്തുവാരാൻ ഇംഗ്ലണ്ടിനെ അനുവദിക്കാതെ മൂന്നാം ടി20യിൽ 5 വിക്കറ്റ് വിജയം നേടി ഓസ്ട്രേലിയ. 2-1ന് പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കിയപ്പോൾ ആശ്വാസ ജയത്തോടെ ഓസീസ് ടി20 റാങ്കിങിലെ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ചു. ആദ്യ രണ്ട് മത്സരങ്ങളിൽ പരാജയപ്പെട്ട സമയത്ത് ആരോൺ ഫിഞ്ചും സംഘവും രണ്ടാം സ്ഥാനത്തെത്തിയിരുന്നു.
ക്യാപ്റ്റൻ ഓയിൻ മോർഗൻെറ അഭാവത്തിൽ മോയിൻ അലിയുടെ നേതൃത്വത്തിലാണ് ഇംഗ്ലണ്ട് ഇറങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ആതിഥേയർക്ക് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 145 റൺസേ നേടാനായുള്ളൂ. 44 പന്തിൽ നിന്ന് 55 റൺസെടുത്ത ജോണി ബെയർസ്റ്റോ ആണ് ടോപ് സ്കോറർ.
Also Read: ഐപിഎല്ലിൻെറ താരങ്ങളാവുമോ ഈ 5 പേർ; യുഎഇയിൽ കപ്പ് നേടണം, തെളിയിക്കാനുണ്ട് ചിലത്!!
മറുപടി ബാറ്റിങിൽ ഓസ്ട്രേലിയ ഒരുഘട്ടത്തിൽ 7 ഓവറിൽ 1 വിക്കറ്റിന് 70 റൺസ് എന്ന നിലയിലായിരുന്നു. തുടരെത്തുടരെ മൂന്ന് വിക്കറ്റ് പിഴുത ആദിൽ റാഷിദ് ഓസീസ് ബാറ്റിങ് നിരയ്ക്ക് വെല്ലുവിളി സൃഷ്ടിച്ചു. ഒടുവിൽ 19.3 ഓവറിലാണ് അവർ ലക്ഷ്യത്തിലെത്തിയത്. ക്യാപ്റ്റൻ ആരോൺ ഫിഞ്ചും മിച്ചൽ മാർഷും 39 റൺസ് വീതം നേടി.
ക്യാപ്റ്റൻ ഓയിൻ മോർഗൻെറ അഭാവത്തിൽ മോയിൻ അലിയുടെ നേതൃത്വത്തിലാണ് ഇംഗ്ലണ്ട് ഇറങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ആതിഥേയർക്ക് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 145 റൺസേ നേടാനായുള്ളൂ. 44 പന്തിൽ നിന്ന് 55 റൺസെടുത്ത ജോണി ബെയർസ്റ്റോ ആണ് ടോപ് സ്കോറർ.
Also Read: ഐപിഎല്ലിൻെറ താരങ്ങളാവുമോ ഈ 5 പേർ; യുഎഇയിൽ കപ്പ് നേടണം, തെളിയിക്കാനുണ്ട് ചിലത്!!
മറുപടി ബാറ്റിങിൽ ഓസ്ട്രേലിയ ഒരുഘട്ടത്തിൽ 7 ഓവറിൽ 1 വിക്കറ്റിന് 70 റൺസ് എന്ന നിലയിലായിരുന്നു. തുടരെത്തുടരെ മൂന്ന് വിക്കറ്റ് പിഴുത ആദിൽ റാഷിദ് ഓസീസ് ബാറ്റിങ് നിരയ്ക്ക് വെല്ലുവിളി സൃഷ്ടിച്ചു. ഒടുവിൽ 19.3 ഓവറിലാണ് അവർ ലക്ഷ്യത്തിലെത്തിയത്. ക്യാപ്റ്റൻ ആരോൺ ഫിഞ്ചും മിച്ചൽ മാർഷും 39 റൺസ് വീതം നേടി.