ന്യൂഡൽഹി: ഏകദിന ക്രിക്കറ്റെന്നാൽ ബാറ്റ്സ്മാൻമാരുടെ വെടിക്കെട്ട് എന്നായി തുടങ്ങിയിട്ട് കാലം കുറച്ചായിട്ടേയുള്ളൂ. ട്വൻറി20 പോലുള്ള ചെറിയ ഫോർമാറ്റിൽ വമ്പൻ ബാറ്റിങ് പ്രകടനങ്ങൾ വന്ന് തുടങ്ങിയതോടെ ഏകദിനത്തിലും 300 ഒന്നും വലിയ സ്കോർ അല്ലാതായിരിക്കുന്നു. 400 റൺസ് അടിച്ചാൽ പോലും വിജയം ഉറപ്പിക്കാൻ പറ്റാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോവുന്നത്. കഴിഞ്ഞ ദിവസം വെസ്റ്റ് ഇൻഡീസീനെതിരെ ഇംഗ്ലണ്ട് അടിച്ച് കൂട്ടിയത് 418 റൺസാണ്. തിരിച്ചടിച്ച വെസ്റ്റ് ഇൻഡീസ് 48 ഓവറിൽ 389 റൺസ് നേടി ഇംഗ്ലണ്ടിന് വലിയ വെല്ലുവിളി ഉയർത്തുകയുണ്ടായി. ലോക ക്രിക്കറ്റിൽ 400 റൺസിൻെറ കാര്യത്തിൽ ദക്ഷിണാഫ്രിക്കയാണ് ഏറ്റവും മുന്നിൽ.
ആറ് തവണയാണ് അവർ 400ലധികം റൺസ് നേടിയിട്ടുള്ളത്. ഏറ്റവും ഉയർന്ന ഏകദിന സ്കോറായ 481 റൺസ് ഇംഗ്ലണ്ടിൻെറ പേരിലാണ്. ഓസ്ട്രേലിയക്കെതിരെയാണ് ഈ സ്കോർ പിറന്നത്. ഇത് വരെ 20 തവണയാണ് ലോകക്രിക്കറ്റിൽ ഒരു ഇന്നിങ്സിൽ 400ലധികം റൺസ് പിറന്നിട്ടുള്ളത്.
ഇന്ത്യ അഞ്ച് തവണയും ഇംഗ്ലണ്ട് നാല് തവണയും സ്കോർ 400 കടത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കക്കെതിരെ ഓസ്ട്രേലിയ നേടിയ 434/4 ആണ് ഏകദിനത്തിലെ ആദ്യ 400 റൺസ് സ്കോർ. 2006ലാണ് അവർ ഈ സ്കോർ നേടിയിരുന്നത്.
ആറ് തവണയാണ് അവർ 400ലധികം റൺസ് നേടിയിട്ടുള്ളത്. ഏറ്റവും ഉയർന്ന ഏകദിന സ്കോറായ 481 റൺസ് ഇംഗ്ലണ്ടിൻെറ പേരിലാണ്. ഓസ്ട്രേലിയക്കെതിരെയാണ് ഈ സ്കോർ പിറന്നത്. ഇത് വരെ 20 തവണയാണ് ലോകക്രിക്കറ്റിൽ ഒരു ഇന്നിങ്സിൽ 400ലധികം റൺസ് പിറന്നിട്ടുള്ളത്.
ഇന്ത്യ അഞ്ച് തവണയും ഇംഗ്ലണ്ട് നാല് തവണയും സ്കോർ 400 കടത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കക്കെതിരെ ഓസ്ട്രേലിയ നേടിയ 434/4 ആണ് ഏകദിനത്തിലെ ആദ്യ 400 റൺസ് സ്കോർ. 2006ലാണ് അവർ ഈ സ്കോർ നേടിയിരുന്നത്.