രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ ഈ സീസണിലെ രഞ്ജി ട്രോഫി മത്സരങ്ങൾ അനിശ്ചിത കാലത്തേക്ക് നീട്ടിവെക്കാൻ നേരത്തെ ബിസിസിഐ തീരുമാനിച്ചിരുന്നു. എന്നാൽ കൊവിഡ് കൂടുതൽ നാശം വിതച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ തുടർച്ചയായ രണ്ടാം സീസണിലും രഞ്ജി ട്രോഫി റദ്ദാക്കാനുള്ള നീക്കത്തിലാണ് ഇന്ത്യൻ ബോർഡെന്നാണ് നിലവിൽ പുറത്ത് വരുന്ന റിപ്പോർട്ട്. കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ രഞ്ജി ട്രോഫി ഉപേക്ഷിച്ചേക്കുമെന്ന സൂചനകൾ പുറത്ത് വന്നയുടനേ ഇപ്പോളിതാ ടൂർണമെന്റ് റദ്ദാക്കരുതെന്ന ആവശ്യവുമായി ബിസിസിഐയെ സമീപിച്ചിരിക്കുകയാണ് എട്ടോളം സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകൾ. Also Read : 'സ്വാർത്ഥൻ, തന്റെ സ്ഥാനം നഷ്ടപ്പെടുമെന്ന ഭയമാണ് രാഹുലിന്'; യുവ താരത്തെ വീണ്ടും പുറത്തിരുത്തിയതിൽ ആഞ്ഞടിച്ച് ആരാധകർ
രഞ്ജി ട്രോഫി ഈ സീസണിൽ ഉപേക്ഷിക്കരുതെന്നും ഗ്രൂപ്പ് ഘട്ട മത്സരങ്ങളെങ്കിലും നടത്തി വെക്കണമെന്നുമാണ് സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളുടെ ആവശ്യം. എന്നാൽ ഈ സീസണിലെ ഇന്ത്യൻ പ്രീമിയർ ലീഗ് മാർച്ച് അവസാനം ആരംഭിക്കാനിരിക്കുന്നതിനാൽ രഞ്ജി മത്സരങ്ങളുടെ നടത്തിപ്പിന് ആവശ്യമായ സമയം കണ്ടെത്തുക ബിസിസിഐയെ സംബന്ധിച്ചിടത്തോളം ഏറെ കഠിനമായിരിക്കും. അതിനാൽ സംസ്ഥാന അസോസിയേഷനുകളുടെ ഈ ആവശ്യത്തിന് ബിസിസിഐ പച്ചക്കൊടി വീശാനുള്ള സാധ്യതയും കുറവാണ്.
75 ദിവസ ജാലകമാണ് രഞ്ജി ട്രോഫി നടത്താൻ വേണ്ടി വരുക. ഐപിഎല്ലിന്റെ പതിനഞ്ചാം സീസണ് തുടക്കമാകുന്നത് മാർച്ച് 26 നും. അതായത് ഐപിഎല്ലിന് മുൻപ് രഞ്ജിസീസൺ പൂർണമായും നടത്താനുള്ള സമയം ഒരു കാരണവശാലും ബിസിസിഐക്ക് ലഭിക്കില്ല. സംസ്ഥാന അസോസിയേഷനുകൾ ആവശ്യപ്പെട്ടത് പോലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ മാത്രം നടത്തണമെങ്കിൽപ്പോലും 39 ദിന ജാലകം ആവശ്യമായി വരും. എന്നാൽ കൊവിഡ് രൂക്ഷമായിരിക്കുന്ന ഈ സാഹചര്യത്തിൽ 39 ദിവസങ്ങൾ രഞ്ജി ട്രോഫിക്കായി കണ്ടെത്തുന്നത് അത്രയെളുപ്പമാവില്ല. അഥവാ അത്തരത്തിൽ രഞ്ജി ട്രോഫി നടത്താൻ തീരുമാനിച്ചാലും ഏതെങ്കിലും ടീം ക്യാമ്പിനുള്ളിൽ കൊവിഡ് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യമുണ്ടായാൽ കാര്യങ്ങൾ കൂടുതൽ വഷളാവും. അത് കൊണ്ടു തന്നെ വളരെ നന്നായി ആലോചിച്ചതിന് ശേഷം മാത്രമേ രഞ്ജി ട്രോഫി നടത്തുന്ന കാര്യത്തിൽ ബിസിസിഐ ഒരു തീരുമാനമെടുക്കൂ എന്ന കാര്യം ഉറപ്പ്.
അവസാനം രഞ്ജി ട്രോഫി നടന്നത് 2019-20 സീസണിൽ
2019-20 സീസണിലാണ് ഏറ്റവും അവസാനം രഞ്ജി ട്രോഫി നടന്നത്. അന്ന് കലാശപ്പോരാട്ടത്തിൽ ബെംഗാളിനെ പരാജയപ്പെടുത്തി സൗരാഷ്ട്രയായിരുന്നു കിരീടത്തിൽ മുത്തമിട്ടത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം നടക്കാനിരുന്ന ടൂർണമെന്റ് ഉപേക്ഷിക്കുകയായിരുന്നു.
രഞ്ജി ട്രോഫി ഈ സീസണിൽ ഉപേക്ഷിക്കരുതെന്നും ഗ്രൂപ്പ് ഘട്ട മത്സരങ്ങളെങ്കിലും നടത്തി വെക്കണമെന്നുമാണ് സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളുടെ ആവശ്യം. എന്നാൽ ഈ സീസണിലെ ഇന്ത്യൻ പ്രീമിയർ ലീഗ് മാർച്ച് അവസാനം ആരംഭിക്കാനിരിക്കുന്നതിനാൽ രഞ്ജി മത്സരങ്ങളുടെ നടത്തിപ്പിന് ആവശ്യമായ സമയം കണ്ടെത്തുക ബിസിസിഐയെ സംബന്ധിച്ചിടത്തോളം ഏറെ കഠിനമായിരിക്കും. അതിനാൽ സംസ്ഥാന അസോസിയേഷനുകളുടെ ഈ ആവശ്യത്തിന് ബിസിസിഐ പച്ചക്കൊടി വീശാനുള്ള സാധ്യതയും കുറവാണ്.
75 ദിവസ ജാലകമാണ് രഞ്ജി ട്രോഫി നടത്താൻ വേണ്ടി വരുക. ഐപിഎല്ലിന്റെ പതിനഞ്ചാം സീസണ് തുടക്കമാകുന്നത് മാർച്ച് 26 നും. അതായത് ഐപിഎല്ലിന് മുൻപ് രഞ്ജിസീസൺ പൂർണമായും നടത്താനുള്ള സമയം ഒരു കാരണവശാലും ബിസിസിഐക്ക് ലഭിക്കില്ല. സംസ്ഥാന അസോസിയേഷനുകൾ ആവശ്യപ്പെട്ടത് പോലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ മാത്രം നടത്തണമെങ്കിൽപ്പോലും 39 ദിന ജാലകം ആവശ്യമായി വരും. എന്നാൽ കൊവിഡ് രൂക്ഷമായിരിക്കുന്ന ഈ സാഹചര്യത്തിൽ 39 ദിവസങ്ങൾ രഞ്ജി ട്രോഫിക്കായി കണ്ടെത്തുന്നത് അത്രയെളുപ്പമാവില്ല. അഥവാ അത്തരത്തിൽ രഞ്ജി ട്രോഫി നടത്താൻ തീരുമാനിച്ചാലും ഏതെങ്കിലും ടീം ക്യാമ്പിനുള്ളിൽ കൊവിഡ് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യമുണ്ടായാൽ കാര്യങ്ങൾ കൂടുതൽ വഷളാവും. അത് കൊണ്ടു തന്നെ വളരെ നന്നായി ആലോചിച്ചതിന് ശേഷം മാത്രമേ രഞ്ജി ട്രോഫി നടത്തുന്ന കാര്യത്തിൽ ബിസിസിഐ ഒരു തീരുമാനമെടുക്കൂ എന്ന കാര്യം ഉറപ്പ്.
അവസാനം രഞ്ജി ട്രോഫി നടന്നത് 2019-20 സീസണിൽ
2019-20 സീസണിലാണ് ഏറ്റവും അവസാനം രഞ്ജി ട്രോഫി നടന്നത്. അന്ന് കലാശപ്പോരാട്ടത്തിൽ ബെംഗാളിനെ പരാജയപ്പെടുത്തി സൗരാഷ്ട്രയായിരുന്നു കിരീടത്തിൽ മുത്തമിട്ടത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം നടക്കാനിരുന്ന ടൂർണമെന്റ് ഉപേക്ഷിക്കുകയായിരുന്നു.