മൂന്ന് മത്സര ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ കരുത്തരായ പാകിസ്ഥാനെ (Pakistan Cricket Team) അട്ടിമറിച്ച് അഫ്ഗാനിസ്ഥാൻ. ഷാർജയിൽ നടന്ന മത്സരത്തിൽ 6 വിക്കറ്റിന്റെ തകർപ്പൻ ജയമാണ് അഫ്ഗാനിസ്ഥാൻ നേടിയത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ വെറും 92 റൺസ് മാത്രം നേടിയപ്പോൾ അഫ്ഗാനിസ്ഥാൻ 13 പന്തുകൾ ബാക്കി നിൽക്കെ ലക്ഷ്യം മറികടന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ പാകിസ്ഥാനെതിരെ, അഫ്ഗാനിസ്ഥാൻ നേടുന്ന ആദ്യ ജയമാണിത്. അതേ സമയം ജയത്തോടെ പരമ്പരയിൽ അഫ്ഗാൻ 1-0 ന് മുന്നിലെത്തി. ഞായറാഴ്ച പരമ്പരയിലെ രണ്ടാം മത്സരം നടക്കും. ഷാർജ തന്നെയാണ് വേദി. മത്സരത്തിൽ ടോസ് നേടിയ പാകിസ്ഥാൻ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനം തീർത്തും തെറ്റാണെന്ന് തോന്നിപ്പിക്കുന്നതായിരുന്നു അവരുടെ തുടക്കം. 17 റൺസെത്തിയപ്പോൾ ആദ്യ വിക്കറ്റ് നഷ്ടമായ അവർക്ക് പിന്നീട് തുടർച്ചയായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടപ്പെട്ടു കൊണ്ടിരുന്നു. അഫ്ഗാനിസ്ഥാൻ ബോളർമാർ പാക് ബാറ്റർമാരെ വരിഞ്ഞു മുറുക്കുന്നതാണ് ഷാർജയിൽ കണ്ടത്. 9 പന്തിൽ 16 റൺസെടുത്ത ടയ്യബ് താഹിർ പൊരുതാൻ നോക്കിയെങ്കിലും കാര്യമായി ഒന്നും ചെയ്യാനില്ല.
ഓളൗട്ടായില്ലെങ്കിലും 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ വെറും 92 റൺസ് മാത്രം നേടാനാണ് പാകിസ്ഥാന് കഴിഞ്ഞത്. മൂന്ന് താരങ്ങൾ മാത്രമാണ് അവരുടെ ഇന്നിംഗ്സിൽ 100 സ്ട്രൈക്ക് റേറ്റിലെങ്കിലും ബാറ്റ് വീശിയത്. അഫ്ഗാനിസ്ഥാനായി ഫസൽഹഖ് ഫാറൂഖി, മുജീബ്, നബി എന്നിവർ 2 വിക്കറ്റുകൾ വീതം വീഴ്ത്തി തിളങ്ങി.
Also read : ഇത്തവണയെങ്കിലും ആർസിബി കപ്പ് നേടുമോ? ടീമിൻെറ ഏറ്റവും ശക്തമായ പ്ലേയിങ് ഇലവൻ ഇങ്ങനെ
ചെറിയ വിജയലക്ഷ്യം പിന്തുടർന്ന അഫ്ഗാനിസ്ഥാനും പക്ഷേ തുടക്കം തന്നെ തകർന്നു. 23 റൺസിൽ ആദ്യ വിക്കറ്റ് നഷ്ടമായ അവർ 27 റൺസെത്തിയപ്പോൾ 3 വിക്കറ്റുകൾ നഷ്ടപ്പെടുത്തി. ഇതോടെ പാകിസ്ഥാൻ മത്സരത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീതി ജനിച്ചു. അഫ്ഗാൻ സ്കോർ 45 ൽ നിൽക്കെ അവരുടെ നാലാം വിക്കറ്റ് വീണു.
Also Read : ബുംറയില്ല, പകരമാര്? പൊള്ളാർഡിനും പാണ്ഡ്യക്കും പകരം കരുത്തർ തന്നെ; മുംബൈ ഇന്ത്യൻസിൻെറ ഏറ്റവും മികച്ച പ്ലേയിങ് ഇലവൻ
എന്നാൽ അഞ്ചാം വിക്കറ്റിൽ മൊഹമ്മദ് നബിയും (Mohammad Nabi) , നജിബുള്ള സദ്രാനും ഒത്തുചേർന്നതോടെ അഫ്ഗാൻ തിരിച്ചു വന്നു. ആവശ്യഘട്ടത്തിൽ പക്വതയോടെ കളിച്ച ഇരുവരും ചേർന്ന് 13 പന്തുകൾ ബാക്കി നിൽക്കെ അഫ്ഗാനെ ജയത്തിലെത്തിച്ചു. സിക്സറിലൂടെ നബിയാണ് അവരുടെ വിജയറൺസ് നേടിയത്. നബി 38 റൺസുമായും, നജിബുള്ള സദ്രാൻ 17 റൺസുമായും മത്സരത്തിൽ പുറത്താകാതെ നിന്നു.
Read Latest Sports News and Malayalam News
ഓളൗട്ടായില്ലെങ്കിലും 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ വെറും 92 റൺസ് മാത്രം നേടാനാണ് പാകിസ്ഥാന് കഴിഞ്ഞത്. മൂന്ന് താരങ്ങൾ മാത്രമാണ് അവരുടെ ഇന്നിംഗ്സിൽ 100 സ്ട്രൈക്ക് റേറ്റിലെങ്കിലും ബാറ്റ് വീശിയത്. അഫ്ഗാനിസ്ഥാനായി ഫസൽഹഖ് ഫാറൂഖി, മുജീബ്, നബി എന്നിവർ 2 വിക്കറ്റുകൾ വീതം വീഴ്ത്തി തിളങ്ങി.
Also read : ഇത്തവണയെങ്കിലും ആർസിബി കപ്പ് നേടുമോ? ടീമിൻെറ ഏറ്റവും ശക്തമായ പ്ലേയിങ് ഇലവൻ ഇങ്ങനെ
ചെറിയ വിജയലക്ഷ്യം പിന്തുടർന്ന അഫ്ഗാനിസ്ഥാനും പക്ഷേ തുടക്കം തന്നെ തകർന്നു. 23 റൺസിൽ ആദ്യ വിക്കറ്റ് നഷ്ടമായ അവർ 27 റൺസെത്തിയപ്പോൾ 3 വിക്കറ്റുകൾ നഷ്ടപ്പെടുത്തി. ഇതോടെ പാകിസ്ഥാൻ മത്സരത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീതി ജനിച്ചു. അഫ്ഗാൻ സ്കോർ 45 ൽ നിൽക്കെ അവരുടെ നാലാം വിക്കറ്റ് വീണു.
Also Read : ബുംറയില്ല, പകരമാര്? പൊള്ളാർഡിനും പാണ്ഡ്യക്കും പകരം കരുത്തർ തന്നെ; മുംബൈ ഇന്ത്യൻസിൻെറ ഏറ്റവും മികച്ച പ്ലേയിങ് ഇലവൻ
എന്നാൽ അഞ്ചാം വിക്കറ്റിൽ മൊഹമ്മദ് നബിയും (Mohammad Nabi) , നജിബുള്ള സദ്രാനും ഒത്തുചേർന്നതോടെ അഫ്ഗാൻ തിരിച്ചു വന്നു. ആവശ്യഘട്ടത്തിൽ പക്വതയോടെ കളിച്ച ഇരുവരും ചേർന്ന് 13 പന്തുകൾ ബാക്കി നിൽക്കെ അഫ്ഗാനെ ജയത്തിലെത്തിച്ചു. സിക്സറിലൂടെ നബിയാണ് അവരുടെ വിജയറൺസ് നേടിയത്. നബി 38 റൺസുമായും, നജിബുള്ള സദ്രാൻ 17 റൺസുമായും മത്സരത്തിൽ പുറത്താകാതെ നിന്നു.
Read Latest Sports News and Malayalam News