ന്യൂഡൽഹി: ക്രിക്കറ്റിലും ജീവിതത്തിലും നേഹ തൻവറിന് ഇത് പുതിയ ഇന്നിങ്സാണ്. ഏകദിന ക്രിക്കറ്റിൽ അരങ്ങേറിയ ഏഴ് വർഷത്തിന് ശേഷം അവർ ഇന്ത്യൻ വനിതാ ക്രിക്കറ്റിൻെറ എ ടീമിലേക്ക് തിരിച്ച് വരികയാണ്. ബംഗ്ലാദേശ് എ ടീമിനെതിരായ പരമ്പരയിലേക്കാണ് 31കാരിയായ താരത്തെ തിരിച്ച് വിളിച്ചിരിക്കുന്നത്.
2014ൽ മകന് ജൻമം നൽകുന്നതിന് മുമ്പ് വരെ നേഹ ഇന്ത്യൻ വനിതാ ക്രിക്കറ്റിൻെറ ഭാഗമായിരുന്നു. 2014 മുതൽ 16 വരെ അവർ ക്രിക്കറ്റ് കളിച്ചില്ല. ഇന്ത്യൻ ടീമിലേക്ക് തിരിച്ച് വരികയെന്നത് തന്നെയായിരുന്നു അവരുടെ ലക്ഷ്യം.
ഗർഭിണിയായിരുന്ന കാലത്ത് ക്രിക്കറ്റ് മത്സരങ്ങൾ കാണുക എന്നത് തന്നെയായിരുന്നു നേഹയുടെ പ്രധാന വിനോദം. എെപിഎല്ലും പഴയ മത്സരങ്ങളുമെല്ലാം യൂ ട്യൂബിൽ കാണാറുണ്ടെന്നും അവർ പറഞ്ഞു.
"അമ്മയാവുക എന്നത് ഏതൊരം സ്ത്രീയെ സംബന്ധിച്ചിടത്തോളവും ജീവിതത്തിലെ ഏറ്റവും സന്തോഷം പകരുന്ന കാര്യമാണ്. അത് മനസ്സിനെയും ജീവിതത്തെയും മാറ്റി മറിച്ചെങ്കിലും ക്രിക്കറ്റിലേക്ക് തിരിച്ച് വരിക എന്നതായിരുന്നു എൻെറ ലക്ഷ്യം." നേഹ വിജയ് കർണാടകയോട് പറഞ്ഞു.
കുടുംബവും ഭർത്താവ് റിതു രാജും തനിക്ക് വലിയ പിന്തുണയാണ് നൽകിയതെന്ന് അവർ പറഞ്ഞു. മകനുണ്ടായി മാസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ ക്രിക്കറ്റിലേക്ക് തിരിച്ച് വരാൻ വലിയ ആഗ്രഹം തോന്നി. ശരീര ഭാരം കുറക്കാനായി ജോഗിങും മറ്റും തുടങ്ങിയപ്പോൾ ഡോക്ടർമാർ തനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നെന്നും നേഹ പറയുന്നു.
എന്നാൽ നേഹയുടെ നിശ്ചയദാർഡ്യത്തിനെ തകർക്കാൻ ഒന്നിനുമായില്ല. ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ മോം നേഹ തികഞ്ഞ ആത്മവിശ്വാസത്തോടെ ക്രീസിലിറങ്ങാൻ തയ്യാറെടുക്കുകയാണ്.
2014ൽ മകന് ജൻമം നൽകുന്നതിന് മുമ്പ് വരെ നേഹ ഇന്ത്യൻ വനിതാ ക്രിക്കറ്റിൻെറ ഭാഗമായിരുന്നു. 2014 മുതൽ 16 വരെ അവർ ക്രിക്കറ്റ് കളിച്ചില്ല. ഇന്ത്യൻ ടീമിലേക്ക് തിരിച്ച് വരികയെന്നത് തന്നെയായിരുന്നു അവരുടെ ലക്ഷ്യം.
ഗർഭിണിയായിരുന്ന കാലത്ത് ക്രിക്കറ്റ് മത്സരങ്ങൾ കാണുക എന്നത് തന്നെയായിരുന്നു നേഹയുടെ പ്രധാന വിനോദം. എെപിഎല്ലും പഴയ മത്സരങ്ങളുമെല്ലാം യൂ ട്യൂബിൽ കാണാറുണ്ടെന്നും അവർ പറഞ്ഞു.
"അമ്മയാവുക എന്നത് ഏതൊരം സ്ത്രീയെ സംബന്ധിച്ചിടത്തോളവും ജീവിതത്തിലെ ഏറ്റവും സന്തോഷം പകരുന്ന കാര്യമാണ്. അത് മനസ്സിനെയും ജീവിതത്തെയും മാറ്റി മറിച്ചെങ്കിലും ക്രിക്കറ്റിലേക്ക് തിരിച്ച് വരിക എന്നതായിരുന്നു എൻെറ ലക്ഷ്യം." നേഹ വിജയ് കർണാടകയോട് പറഞ്ഞു.
കുടുംബവും ഭർത്താവ് റിതു രാജും തനിക്ക് വലിയ പിന്തുണയാണ് നൽകിയതെന്ന് അവർ പറഞ്ഞു. മകനുണ്ടായി മാസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ ക്രിക്കറ്റിലേക്ക് തിരിച്ച് വരാൻ വലിയ ആഗ്രഹം തോന്നി. ശരീര ഭാരം കുറക്കാനായി ജോഗിങും മറ്റും തുടങ്ങിയപ്പോൾ ഡോക്ടർമാർ തനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നെന്നും നേഹ പറയുന്നു.
എന്നാൽ നേഹയുടെ നിശ്ചയദാർഡ്യത്തിനെ തകർക്കാൻ ഒന്നിനുമായില്ല. ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ മോം നേഹ തികഞ്ഞ ആത്മവിശ്വാസത്തോടെ ക്രീസിലിറങ്ങാൻ തയ്യാറെടുക്കുകയാണ്.