ന്യൂഡൽഹി: ഇന്ത്യയുടെ ലോകകപ്പ് തോൽവിയുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകൾ നടന്ന് കഴിഞ്ഞു. ആരെല്ലാം ടീമിൽ വേണമായിരുന്നുവെന്നും എന്തെല്ലാം കാരണങ്ങളാലാണ് ഇന്ത്യ തോറ്റതെന്നും പല അഭിപ്രായങ്ങളും ഉയർന്നു. മധ്യനിര ബാറ്റിങ് ഓർഡറിലെ പാളിച്ചകളാണ് ഇന്ത്യൻ തോൽവിക്ക് ഇടയാക്കിയതെന്ന് വ്യക്തമായിരുന്നു.
ശിഖർ ധവാൻെറ പരിക്കോടെ ഇന്ത്യക്ക് ടീമിലെ ഏറ്റവും പ്രധാന ബാറ്റ്സ്മാൻമാരിൽ ഒരാളെ നഷ്ടമായി. നാലാം നമ്പറിൽ കളിച്ചിരുന്ന രാഹുലിനെ പിന്നീട് ഓപ്പണറാക്കി. ഇതോടെ മധ്യനിരയിൽ മികച്ച ബാറ്റ്സ്മാൻ ഇല്ലാതെ പോയി. സെമിയിൽ ന്യൂസിലൻറിനെതിരെ ഇന്ത്യൻ തോൽവിയിൽ മധ്യനിരയുടെ തകർച്ച പ്രകടമായിരുന്നു. ധോണിയെ ബാറ്റിങ് ഓർഡറിൽ താഴെ ഇറക്കിയതും തോൽവിക്ക് കാരണമായെന്ന് സച്ചിനും ഗാംഗുലിയും അടക്കമുള്ളവർ വിലയിരുത്തി.
ഇപ്പോഴിതാ ഇന്ത്യൻ ലോകകപ്പ് ടീം സെലക്ഷനിലെ അപാകതകളെ തന്നെ ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് മുൻ താരം റോബിൻ സിങ്. ഇന്ത്യയുടെ പരിശീലക സ്ഥാനത്തേക്ക് റോബിൻ അപേക്ഷിച്ചിട്ടുണ്ട്. നിലവിലുള്ള പരിശീലകൻ രവി ശാസ്ത്രിയെ എന്തായാലും മാറ്റണമെന്നാണ് അദ്ദേഹത്തിൻെറ അഭിപ്രായം. 15 വർഷത്തോളം പരിശീലന രംഗത്ത് പരിചയ സമ്പത്തുള്ളയാളാണ് റോബിൻ സിങ്.
ടീമിൽ അജിങ്ക്യ രഹാനെയും അമ്പാട്ടി റായിഡുവും വേണമായിരുന്നു
ലോകകപ്പ് ടീമിനെ തെരഞ്ഞെടുത്തപ്പോൾ തന്നെ ഇന്ത്യൻ സെലക്ടർമാർക്ക് അബദ്ധം സംഭവിച്ചുവെന്ന് റോബിൻ പറയുന്നു. പരിചയ സമ്പത്തുള്ള അജിങ്ക്യ രഹാനെയെയും അമ്പാട്ടി റായിഡുവിനെയും തഴഞ്ഞത് ശരിയായില്ലെന്ന് റോബിൻ തുറന്നടിച്ചു. ഇന്ത്യയുടെ നാലാം നമ്പറിൽ കളിപ്പിക്കുമെന്ന് ഉറപ്പിച്ചിരുന്ന താരമായിരുന്നു റായിഡു. എന്നാൽ ഒടുവിൽ റായിഡുവിന് പകരം വിജയ് ശങ്കറാണ് ഇന്ത്യൻ ടീമിൽ ഇടം പിടിച്ചത്. അജിങ്ക്യ രഹാനെയെ ടീമിൽ പരിഗണിച്ചേയില്ല. ലോകകപ്പിനോട് അടുത്ത് പരീക്ഷണത്തിന് പോലും രഹാനെയും കളിപ്പിച്ചിരുന്നേയില്ല. രണ്ട് താരങ്ങളും മധ്യനിരയിൽ ഇന്ത്യക്ക് കരുത്തായേനെയെന്ന് റോബിൻ പറയുന്നു.
രവി ശാസ്ത്രിയെ മാറ്റണം; പരിശീലകനാവാൻ റോബിൻ സിങ് വരുന്നു
"എൻെറ ടീമിൽ എന്തായാലും രഹാനെയും റായിഡുവും ഉണ്ടാവുമായിരുന്നു," മിഡ് ഡേയോട് സംസാരിക്കവേ റോബിൻ പറഞ്ഞു. "ഇംഗ്ലണ്ടിലെ സാഹചര്യങ്ങളിൽ നന്നായി കളിക്കാൻ സാധിക്കുന്നവരായിരുന്നു അവർ. ഇരുവരെയും ഒഴിവാക്കിയത് വലിയ പാളിച്ചയായി പോയി. രഹാനെ എന്തായാലും എൻെറ ടീമിൽ ഉണ്ടാവുമായിരുന്നു. നാലാം നമ്പറിൽ അദ്ദേഹത്തെ പരിഗണിച്ചേനെ. അഞ്ചാം നമ്പറിലും രഹാനെയം കളിപ്പിക്കാം. മികച്ച ഓപ്പണറുമായിരുന്നു," റോബിൻ സിങ് പറഞ്ഞു.
ശിഖർ ധവാൻെറ പരിക്കോടെ ഇന്ത്യക്ക് ടീമിലെ ഏറ്റവും പ്രധാന ബാറ്റ്സ്മാൻമാരിൽ ഒരാളെ നഷ്ടമായി. നാലാം നമ്പറിൽ കളിച്ചിരുന്ന രാഹുലിനെ പിന്നീട് ഓപ്പണറാക്കി. ഇതോടെ മധ്യനിരയിൽ മികച്ച ബാറ്റ്സ്മാൻ ഇല്ലാതെ പോയി. സെമിയിൽ ന്യൂസിലൻറിനെതിരെ ഇന്ത്യൻ തോൽവിയിൽ മധ്യനിരയുടെ തകർച്ച പ്രകടമായിരുന്നു. ധോണിയെ ബാറ്റിങ് ഓർഡറിൽ താഴെ ഇറക്കിയതും തോൽവിക്ക് കാരണമായെന്ന് സച്ചിനും ഗാംഗുലിയും അടക്കമുള്ളവർ വിലയിരുത്തി.
ഇപ്പോഴിതാ ഇന്ത്യൻ ലോകകപ്പ് ടീം സെലക്ഷനിലെ അപാകതകളെ തന്നെ ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് മുൻ താരം റോബിൻ സിങ്. ഇന്ത്യയുടെ പരിശീലക സ്ഥാനത്തേക്ക് റോബിൻ അപേക്ഷിച്ചിട്ടുണ്ട്. നിലവിലുള്ള പരിശീലകൻ രവി ശാസ്ത്രിയെ എന്തായാലും മാറ്റണമെന്നാണ് അദ്ദേഹത്തിൻെറ അഭിപ്രായം. 15 വർഷത്തോളം പരിശീലന രംഗത്ത് പരിചയ സമ്പത്തുള്ളയാളാണ് റോബിൻ സിങ്.
ടീമിൽ അജിങ്ക്യ രഹാനെയും അമ്പാട്ടി റായിഡുവും വേണമായിരുന്നു
ലോകകപ്പ് ടീമിനെ തെരഞ്ഞെടുത്തപ്പോൾ തന്നെ ഇന്ത്യൻ സെലക്ടർമാർക്ക് അബദ്ധം സംഭവിച്ചുവെന്ന് റോബിൻ പറയുന്നു. പരിചയ സമ്പത്തുള്ള അജിങ്ക്യ രഹാനെയെയും അമ്പാട്ടി റായിഡുവിനെയും തഴഞ്ഞത് ശരിയായില്ലെന്ന് റോബിൻ തുറന്നടിച്ചു. ഇന്ത്യയുടെ നാലാം നമ്പറിൽ കളിപ്പിക്കുമെന്ന് ഉറപ്പിച്ചിരുന്ന താരമായിരുന്നു റായിഡു. എന്നാൽ ഒടുവിൽ റായിഡുവിന് പകരം വിജയ് ശങ്കറാണ് ഇന്ത്യൻ ടീമിൽ ഇടം പിടിച്ചത്. അജിങ്ക്യ രഹാനെയെ ടീമിൽ പരിഗണിച്ചേയില്ല. ലോകകപ്പിനോട് അടുത്ത് പരീക്ഷണത്തിന് പോലും രഹാനെയും കളിപ്പിച്ചിരുന്നേയില്ല. രണ്ട് താരങ്ങളും മധ്യനിരയിൽ ഇന്ത്യക്ക് കരുത്തായേനെയെന്ന് റോബിൻ പറയുന്നു.
രവി ശാസ്ത്രിയെ മാറ്റണം; പരിശീലകനാവാൻ റോബിൻ സിങ് വരുന്നു
"എൻെറ ടീമിൽ എന്തായാലും രഹാനെയും റായിഡുവും ഉണ്ടാവുമായിരുന്നു," മിഡ് ഡേയോട് സംസാരിക്കവേ റോബിൻ പറഞ്ഞു. "ഇംഗ്ലണ്ടിലെ സാഹചര്യങ്ങളിൽ നന്നായി കളിക്കാൻ സാധിക്കുന്നവരായിരുന്നു അവർ. ഇരുവരെയും ഒഴിവാക്കിയത് വലിയ പാളിച്ചയായി പോയി. രഹാനെ എന്തായാലും എൻെറ ടീമിൽ ഉണ്ടാവുമായിരുന്നു. നാലാം നമ്പറിൽ അദ്ദേഹത്തെ പരിഗണിച്ചേനെ. അഞ്ചാം നമ്പറിലും രഹാനെയം കളിപ്പിക്കാം. മികച്ച ഓപ്പണറുമായിരുന്നു," റോബിൻ സിങ് പറഞ്ഞു.