ന്യൂസിലൻറിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായി ഇന്ത്യൻ ടെസ്റ്റ് ടീം ഇംഗ്ലണ്ടിലാണ്. ഫൈനലിന് ശേഷം ഇന്ത്യ ഇംഗ്ലണ്ടിനെതിരെയും ടെസ്റ്റ് മത്സരങ്ങൾ കളിക്കും. ജൂൺ 18 മുതൽ 22 വരെ സതാംപ്ടണിലാണ് ഫൈനൽ നടക്കുന്നത്. മത്സരദിവസമാണ് ഇന്ത്യ പ്ലേയിങ് ഇലവനെ പ്രഖ്യാപിക്കുക. ഇന്ത്യ കളിപ്പിക്കേണ്ട പേസർമാർ ആരെല്ലാമെന്ന് നിർദ്ദേശിച്ചിരിക്കുകയാണ് മുൻ പേസർ അജിത് അഗാർക്കർ. ഫൈനലിൽ മൂന്ന് പേസർമാരെ ഇറക്കണമെന്നാണ് അഗാർക്കറിൻെറ നിർദ്ദേശം. "ഫൈനലിൽ പേസർമാർക്ക് നിർണായക പങ്ക് വഹിക്കാനുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച പേസ് പടയാണ് ഇന്ത്യക്കുള്ളത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയുടെ കരുത്ത് തന്നെ പേസർമാരാണ്," അഗാർക്കർ പറഞ്ഞു. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഇശാന്ത് ശർമ എന്നിവരെ ഫൈനലിൽ കളിപ്പിക്കണമെന്നാണ് മുൻ ഇന്ത്യൻ താരത്തിൻെറ നിർദ്ദേശം.
Also Read: ഇന്ത്യക്ക് ഒരു ഫിനിഷറെ ആവശ്യമുണ്ട്, ആരാവണമെന്ന് പ്രഖ്യാപിച്ച് കാർത്തിക്; നടന്നാൽ സർപ്രൈസ്!!
ഇശാന്ത് ശർമയാണ് ഇന്ത്യയുടെ ഒന്നാം നമ്പർ പേസർ. കരിയറിൽ മുന്നോട്ട് പോവുന്തോറും അദ്ദേഹത്തിൻെറ പ്രതിഭയ്ക്ക് കരുത്ത് കൂടുകയാണെന്ന് അഗാർക്കർ ഓർമ്മിപ്പിച്ചു. സാഹചര്യത്തിനനുസരിച്ച് മാത്രം നാലാം പേസറുടെ കാര്യം ചിന്തിച്ചാൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഹമ്മദ് സിറാജ്, ശാർദൂൽ താക്കൂർ, ഉമേഷ് യാദവ് എന്നിവരും ഇന്ത്യയുടെ ടെസ്റ്റ് ടീമിലുണ്ട്.
2018ൽ ഇന്ത്യ ഇംഗ്ലണ്ടിൽ പര്യടനം നടത്തിയപ്പോൾ ജസ്പ്രീത് ബുംറ മൂന്ന് ടെസ്റ്റിൽ നിന്ന് 14 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.
Also Read: ഇന്ത്യക്ക് ഒരു ഫിനിഷറെ ആവശ്യമുണ്ട്, ആരാവണമെന്ന് പ്രഖ്യാപിച്ച് കാർത്തിക്; നടന്നാൽ സർപ്രൈസ്!!
ഇശാന്ത് ശർമയാണ് ഇന്ത്യയുടെ ഒന്നാം നമ്പർ പേസർ. കരിയറിൽ മുന്നോട്ട് പോവുന്തോറും അദ്ദേഹത്തിൻെറ പ്രതിഭയ്ക്ക് കരുത്ത് കൂടുകയാണെന്ന് അഗാർക്കർ ഓർമ്മിപ്പിച്ചു. സാഹചര്യത്തിനനുസരിച്ച് മാത്രം നാലാം പേസറുടെ കാര്യം ചിന്തിച്ചാൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഹമ്മദ് സിറാജ്, ശാർദൂൽ താക്കൂർ, ഉമേഷ് യാദവ് എന്നിവരും ഇന്ത്യയുടെ ടെസ്റ്റ് ടീമിലുണ്ട്.
2018ൽ ഇന്ത്യ ഇംഗ്ലണ്ടിൽ പര്യടനം നടത്തിയപ്പോൾ ജസ്പ്രീത് ബുംറ മൂന്ന് ടെസ്റ്റിൽ നിന്ന് 14 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.