ന്യൂഡൽഹി: ഇന്ത്യൻ ടീമിലെ പുത്തൻ താരോദയമാണ് വിജയ് ശങ്കർ. ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിലെ പ്രകടനത്തോടെ താരം ഇന്ത്യൻ ടീമിൽ സ്ഥാനം ഉറപ്പിക്കുകയാണ്. ലോകകപ്പ് ടീമിലേക്കും അദ്ദേഹം പരിഗണിക്കപ്പെടുന്നുണ്ട്. മികച്ച സാങ്കേതികത്തികവോടെ ബാറ്റ് ചെയ്യുന്നു എന്നതാണ് ശങ്കറിൻെറ ക്വാളിറ്റി. ടീമിലെ രണ്ട് ബാറ്റ്സ്മാൻമാർക്കാണ് ഇതോടെ ഭീഷണിയാവുന്നത്. നാലാം നമ്പറിൽ ഇറങ്ങുന്ന അമ്പാട്ടി റായിഡുവും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തും ശങ്കറിനോട് മത്സരിക്കേണ്ട അവസ്ഥയിലാണ്. പന്തിനെ മറികടന്ന് ശങ്കർ ലോകകപ്പ് ടീമിൽ ഇടം പിടിച്ചേക്കാനും സാധ്യതകൾ കൂടുതലാണ്.
ഏത് നമ്പറിലും ഇറക്കാൻ പറ്റുന്ന ബാറ്റ്സ്മാൻ ആണ് വിജയ് ശങ്കർ. അവശ്യ സമയത്ത് ബോളറായും അദ്ദേഹത്തെ ഉപയോഗിക്കാനാവും. ന്യൂസിലൻറിനെതിരായ പരമ്പരയിൽ വിജയ് ശങ്കർ മിന്നുന്ന ഫോമിലായിരുന്നു.
ഓസീസിനെതിരെ രണ്ടാം ഏകദിനത്തിൽ 46 റൺസ് എടുത്തു. നിർണായകമായ അവസാന ഓവറിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യക്ക് വിജയം സമ്മാനിക്കിുകയും ചെയ്തു. ഫോമും ബാറ്റിങ് മികവും പരിഗണിച്ചാൽ വിജയ് ശങ്കറിനെ സെലക്ടർമാർ ലോകകപ്പ് ടീമിലേക്ക് പരിഗണിച്ചാൽ അത്ഭുതപ്പെടാനാവില്ല.
ഏത് നമ്പറിലും ഇറക്കാൻ പറ്റുന്ന ബാറ്റ്സ്മാൻ ആണ് വിജയ് ശങ്കർ. അവശ്യ സമയത്ത് ബോളറായും അദ്ദേഹത്തെ ഉപയോഗിക്കാനാവും. ന്യൂസിലൻറിനെതിരായ പരമ്പരയിൽ വിജയ് ശങ്കർ മിന്നുന്ന ഫോമിലായിരുന്നു.
ഓസീസിനെതിരെ രണ്ടാം ഏകദിനത്തിൽ 46 റൺസ് എടുത്തു. നിർണായകമായ അവസാന ഓവറിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യക്ക് വിജയം സമ്മാനിക്കിുകയും ചെയ്തു. ഫോമും ബാറ്റിങ് മികവും പരിഗണിച്ചാൽ വിജയ് ശങ്കറിനെ സെലക്ടർമാർ ലോകകപ്പ് ടീമിലേക്ക് പരിഗണിച്ചാൽ അത്ഭുതപ്പെടാനാവില്ല.