ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയുടെ സാധ്യതകൾ പേസർ ജസ്പ്രീത് ബുംറയെ ചുറ്റിപ്പറ്റിയായിരിക്കുമെന്ന് മുൻ ഓസീസ് നായകനും ഇതിഹാസ താരവുമായ അലൻ ബോർഡർ. ഗവാസ്കർ - ബോർഡർ ട്രോഫിയിൽ ഇന്ത്യ മൂന്നാം പരമ്പര വിജയമാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ തവണ ഓസ്ട്രേലിയൻ മണ്ണിൽ ഇന്ത്യ 2-1നാണ് വിജയിച്ചിരുന്നത്.
2018-19ൽ ഓസ്ട്രേലിയൻ മണ്ണിൽ ഇന്ത്യ ചരിത്രവിജയം നേടുമ്പോൾ ജസ്പ്രീത് ബുംറ തകർപ്പൻ പ്രകടനമാണ് നടത്തിയത്. പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ 2 പേരിൽ ഒരാൾ ബുംറയായിരുന്നു. 21 വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയിരുന്നത്. മെൽബണിൽ നടന്ന ടെസ്റ്റിൽ അദ്ദേഹം 5 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.
Also Read: ഒന്നാം ടെസ്റ്റില്‍ ആര് വിക്കറ്റ് കീപ്പറാകും? സാഹയോ പന്തോ? എല്ലാം തീരുമാനമായി
ബുംറ ഇത്തവണയും ഇതേ പ്രകടനം ആവർത്തിച്ചാൽ ഇന്ത്യക്ക് സാധ്യതകളുണ്ടെന്ന് ബോർഡർ പറഞ്ഞു. "ഞാൻ ബുംറയുടെ ആരാധകനാണ്. അദ്ദേഹം പരിക്കുകളൊന്നുമില്ലാതെ ഫിറ്റായി കളിക്കുകയാണെങ്കിൽ ഓസ്ട്രേലിയക്ക് വലിയ വെല്ലുവിളിയാവും. ഇവിടുത്തെ പിച്ചിൽ മികച്ച രീതിയിൽ പന്തെറിയാൻ ബുംറക്ക് സാധിക്കും," ബോർഡർ കൂട്ടിച്ചേർത്തു. നാല് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്.
2018-19ൽ ഓസ്ട്രേലിയൻ മണ്ണിൽ ഇന്ത്യ ചരിത്രവിജയം നേടുമ്പോൾ ജസ്പ്രീത് ബുംറ തകർപ്പൻ പ്രകടനമാണ് നടത്തിയത്. പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ 2 പേരിൽ ഒരാൾ ബുംറയായിരുന്നു. 21 വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയിരുന്നത്. മെൽബണിൽ നടന്ന ടെസ്റ്റിൽ അദ്ദേഹം 5 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.
Also Read: ഒന്നാം ടെസ്റ്റില്‍ ആര് വിക്കറ്റ് കീപ്പറാകും? സാഹയോ പന്തോ? എല്ലാം തീരുമാനമായി
ബുംറ ഇത്തവണയും ഇതേ പ്രകടനം ആവർത്തിച്ചാൽ ഇന്ത്യക്ക് സാധ്യതകളുണ്ടെന്ന് ബോർഡർ പറഞ്ഞു. "ഞാൻ ബുംറയുടെ ആരാധകനാണ്. അദ്ദേഹം പരിക്കുകളൊന്നുമില്ലാതെ ഫിറ്റായി കളിക്കുകയാണെങ്കിൽ ഓസ്ട്രേലിയക്ക് വലിയ വെല്ലുവിളിയാവും. ഇവിടുത്തെ പിച്ചിൽ മികച്ച രീതിയിൽ പന്തെറിയാൻ ബുംറക്ക് സാധിക്കും," ബോർഡർ കൂട്ടിച്ചേർത്തു. നാല് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്.