ന്യൂഡൽഹി: പതിനഞ്ചംഗ ലോകകപ്പ് ടീമിന് പുറമെ മൂന്ന് താരങ്ങളെ സ്റ്റാൻഡ് ബൈ ആയി പ്രഖ്യാപിച്ച് ബിസിസിഐ. യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്ത്, അമ്പാട്ടി റായിഡു പേസർ നവദീപ് സെയ‍്‍നി എന്നിവരാണ് മൂന്ന് പേർ. ലോകകപ്പിന് മുമ്പോ ലോകകപ്പിനിടയിലോ ആർക്കെങ്കിലും പരിക്കേറ്റാൽ ഇവരെ പരിഗണിക്കും.
പന്തിനെയും റായിഡുവിനെയും ടീമിൽ ഉൾപ്പെടുത്താതിന് എതിരായി നിരവധി പേർ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് ശേഷമാണ് താരങ്ങളെ റിസർവ് ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. നേരത്തെ ഐസിസി ചാമ്പ്യൻസ് ട്രോഫിയിലും ഇത്തരത്തിൽ മൂന്ന് താരങ്ങളെ നിലനിർത്തിയിരുന്നു.
ഖലീൽ അഹമ്മദ്, ആവേശ് ഖാൻ, ദീപക് ചാഹർ എന്നിവർ നെറ്റ് ബോളർമാരായി ടീമിനൊപ്പം ഇംഗ്ലണ്ടിലേക്ക് തിരിക്കും. മാനേജ്മെൻറിന് വേണമെങ്കിൽ അവരെയും ടീമിലേക്ക് പരിഗണിക്കാവുന്നതാണ്. ഈ മൂന്ന് റിസർവ് താരങ്ങളെ പരിഗണിച്ചതിന് ശേഷം മാത്രമായിരിക്കും അത്.
നിലവിൽ പതിനഞ്ചംഗ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരെ ഐപിഎല്ലിന് ശേഷം യോയോ ടെസ്റ്റിന് വിധേയരാക്കും.
പന്തിനെയും റായിഡുവിനെയും ടീമിൽ ഉൾപ്പെടുത്താതിന് എതിരായി നിരവധി പേർ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് ശേഷമാണ് താരങ്ങളെ റിസർവ് ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. നേരത്തെ ഐസിസി ചാമ്പ്യൻസ് ട്രോഫിയിലും ഇത്തരത്തിൽ മൂന്ന് താരങ്ങളെ നിലനിർത്തിയിരുന്നു.
ഖലീൽ അഹമ്മദ്, ആവേശ് ഖാൻ, ദീപക് ചാഹർ എന്നിവർ നെറ്റ് ബോളർമാരായി ടീമിനൊപ്പം ഇംഗ്ലണ്ടിലേക്ക് തിരിക്കും. മാനേജ്മെൻറിന് വേണമെങ്കിൽ അവരെയും ടീമിലേക്ക് പരിഗണിക്കാവുന്നതാണ്. ഈ മൂന്ന് റിസർവ് താരങ്ങളെ പരിഗണിച്ചതിന് ശേഷം മാത്രമായിരിക്കും അത്.
നിലവിൽ പതിനഞ്ചംഗ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരെ ഐപിഎല്ലിന് ശേഷം യോയോ ടെസ്റ്റിന് വിധേയരാക്കും.