ആന്ധ്രാ ക്യാപ്റ്റന്‍ ഹനുമ വിഹാരി (Hanuma Vihari) രഞ്ജി ട്രോഫി 2022-23 (Ranji Trophy) ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തിന്റെ രണ്ടാം ദിവസം ഇടംകൈയ്യനായി ബാറ്റു ചെയ്ത് അമ്പരപ്പിച്ചു. ഇന്‍ഡോറില്‍ മധ്യപ്രദേശിനെതിരായ (Madhya Pradesh) മത്സരത്തില്‍ കൈത്തണ്ടയ്ക്ക് ഒടിവുണ്ടായിട്ടും താരം ബാറ്റിംഗിന് ഇറങ്ങി. ബാറ്റിംഗ് തകര്‍ച്ചയുടെ മധ്യത്തില്‍ തന്റെ ടീമിനായി പൊരുതാനായാണ് വിഹാരി എത്തിയത്. സ്കോര്‍ 353/9 എന്ന നിലയിലേക്ക് കൂപ്പുകുത്തിയപ്പോള്‍ പരിക്ക് വകവെയ്ക്കാതെ വിഹാരി ഇറങ്ങുകയായിരുന്നു. ഉച്ചഭക്ഷണ ഇടവേളയ്ക്ക് മുമ്പ് ആന്ധ്ര ഇന്നിംഗ്സ് അവസാനിച്ചില്ലെന്ന് ഉറപ്പാക്കിയ 29 കാരന് ആവേശ് ഖാനേയും (Avesh Khan) കുമാര്‍ കാര്‍ത്തികേയയേയും രണ്ട് ബൗണ്ടറികള്‍ പറത്തുകയും ചെയ്തു. ഹോള്‍ക്കര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ ഒന്നാം ദിനത്തില്‍ ആവേശിന്റെ ബൗണ്‍സര്‍ തട്ടിയാണ് വിഹാരിക്ക് പരിക്കേറ്റത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, കൈത്തണ്ടയിലെ പരിക്കിനെത്തുടര്‍ന്ന് മധ്യനിര ബാറ്റര്‍ കുറഞ്ഞത് അഞ്ചോ ആറോ ആഴ്ച പുറത്തിരിക്കേണ്ടിവരും.
Also Read : യുവതാരത്തിന് അരങ്ങേറ്റം, ഓപ്പണിങ്ങിൽ മാറ്റം; ബോളിങ് നിരയിലും നിർണായകനീക്കം, മൂന്നാം ടി20 ടീം സാധ്യതകൾ ഇങ്ങനെ!
അവരുടെ നായകന് നിര്‍ഭാഗ്യകരമായ പരിക്ക് ഉണ്ടായിരുന്നിട്ടും, ആന്ധ്രാ ജോഡികളായ റിക്കി ഭുയിയും കരണ്‍ ഷിന്‍ഡെയും സെഞ്ച്വറി നേടി ടീമിനെ മികച്ച സ്ഥാനത്ത് എത്തിച്ചു. 250 പന്തില്‍ 18 ഫോറും ഒരു സിക്സും സഹിതം 149 റണ്‍സാണ് ഭുയി നേടിയത്. മറുവശത്ത് 264 പന്തില്‍ 12 ഫോറും രണ്ട് സിക്സും സഹിതം ഷിന്‍ഡെ 110 റണ്‍സെടുത്തു.
പിരിയുന്നതിനുമുമ്പ് ഇരുവരും മൂന്നാം വിക്കറ്റില്‍ 265 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ ഇതിന് പിന്നാലെ ആന്ധ്ര ബാറ്റിങ് തകര്‍ച്ചയിലേക്ക് വീണു. 323/2 എന്ന നിലയില്‍ നിന്ന് ആന്ധ്ര 353/9 എന്ന നിലയിലേക്ക് കൂപ്പുകുത്തി. തുടര്‍ന്നാണ് വിഹാരി വീണ്ടും ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചത്. അദ്ദേഹത്തിന്റെ രണ്ട് ബൗണ്ടറികള്‍ ഡ്രസ്സിംഗ് റൂമിലെ സഹതാരങ്ങളെ ആവേശഭരിതരാക്കി.
ഉച്ചഭക്ഷണ ഇടവേളയ്ക്ക് പിരിയുമ്പോള്‍ വിഹാരി 56 പന്തില്‍ 27 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ 379/9 എന്ന നിലയിലായിരുന്നു ആന്ധ്ര. 48 പന്തില്‍ 22 റണ്‍സെടുത്ത ലളിത് മോഹന്‍ ആണ് പിടിച്ചുനിന്നത്. എന്നാല്‍, ലഞ്ചിന് ശേഷം കൂടുതല്‍ റണ്‍സ് കൂട്ടിച്ചേര്‍ക്കാനാകാതെ ആന്ധ്ര പുറത്തായി. വിഹാരിയെ സാരാംശ് ജെയ്ന്‍ വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു.
ഇത് ആദ്യമായല്ല ടീമിന്റെ ആവശ്യത്തിനായി വിഹാരി പരിക്ക് വകവെക്കാതെ എത്തുന്നത്. 2021ലെ പ്രശസ്തമായ സിഡ്നി ടെസ്റ്റിനിടെ രവിചന്ദ്രന്‍ അശ്വിനൊപ്പം മികച്ച ഒരു പ്രകടനം വിഹരിയില് നിന്നും ഉണ്ടായിരുന്നു. ഹാംസ്ട്രിംഗ് ടിയര്‍ അനുഭവിച്ചിട്ടും വിഹാരി ബാറ്റ് ചെയ്തു. 161 പന്തില്‍ നാല് ഫോറുകള്‍ അടങ്ങുന്ന ഇന്നിംഗ്സില്‍ 23 റണ്‍സ് നേടി. മത്സരം സമനിലയിലെത്തിക്കാന്‍ വിഹാരിയുടെ ഇന്നിങ്സ് നിര്‍ണായകമായി.
Read Latest Sports News and Malayalam Newsundefined
Also Read : യുവതാരത്തിന് അരങ്ങേറ്റം, ഓപ്പണിങ്ങിൽ മാറ്റം; ബോളിങ് നിരയിലും നിർണായകനീക്കം, മൂന്നാം ടി20 ടീം സാധ്യതകൾ ഇങ്ങനെ!
അവരുടെ നായകന് നിര്‍ഭാഗ്യകരമായ പരിക്ക് ഉണ്ടായിരുന്നിട്ടും, ആന്ധ്രാ ജോഡികളായ റിക്കി ഭുയിയും കരണ്‍ ഷിന്‍ഡെയും സെഞ്ച്വറി നേടി ടീമിനെ മികച്ച സ്ഥാനത്ത് എത്തിച്ചു. 250 പന്തില്‍ 18 ഫോറും ഒരു സിക്സും സഹിതം 149 റണ്‍സാണ് ഭുയി നേടിയത്. മറുവശത്ത് 264 പന്തില്‍ 12 ഫോറും രണ്ട് സിക്സും സഹിതം ഷിന്‍ഡെ 110 റണ്‍സെടുത്തു.
പിരിയുന്നതിനുമുമ്പ് ഇരുവരും മൂന്നാം വിക്കറ്റില്‍ 265 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ ഇതിന് പിന്നാലെ ആന്ധ്ര ബാറ്റിങ് തകര്‍ച്ചയിലേക്ക് വീണു. 323/2 എന്ന നിലയില്‍ നിന്ന് ആന്ധ്ര 353/9 എന്ന നിലയിലേക്ക് കൂപ്പുകുത്തി. തുടര്‍ന്നാണ് വിഹാരി വീണ്ടും ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചത്. അദ്ദേഹത്തിന്റെ രണ്ട് ബൗണ്ടറികള്‍ ഡ്രസ്സിംഗ് റൂമിലെ സഹതാരങ്ങളെ ആവേശഭരിതരാക്കി.
ഇത് ആദ്യമായല്ല ടീമിന്റെ ആവശ്യത്തിനായി വിഹാരി പരിക്ക് വകവെക്കാതെ എത്തുന്നത്. 2021ലെ പ്രശസ്തമായ സിഡ്നി ടെസ്റ്റിനിടെ രവിചന്ദ്രന്‍ അശ്വിനൊപ്പം മികച്ച ഒരു പ്രകടനം വിഹരിയില് നിന്നും ഉണ്ടായിരുന്നു. ഹാംസ്ട്രിംഗ് ടിയര്‍ അനുഭവിച്ചിട്ടും വിഹാരി ബാറ്റ് ചെയ്തു. 161 പന്തില്‍ നാല് ഫോറുകള്‍ അടങ്ങുന്ന ഇന്നിംഗ്സില്‍ 23 റണ്‍സ് നേടി. മത്സരം സമനിലയിലെത്തിക്കാന്‍ വിഹാരിയുടെ ഇന്നിങ്സ് നിര്‍ണായകമായി.
Read Latest Sports News and Malayalam Newsundefined