ആപ്പ്ജില്ല

മുന്‍ അന്താരാഷ്ട്ര അമ്പയര്‍ ആസാദ് റൗഫ് അന്തരിച്ചു, വിടവാങ്ങിയത് സൂപ്പര്‍ താരങ്ങളുടെ കളി നിയന്ത്രിച്ച അമ്പയര്‍

ഐസിസി എലൈറ്റ് പാനലിലുണ്ടായിരുന്ന മുന്‍ പാക് അമ്പയര്‍ ആസാദ് റൗഫ് അന്തരിച്ചു. ലാഹോറിലെ ലാന്‍ഡ ബസാറിലുള്ള തന്റെ വസ്ത്രവ്യാപാര സ്ഥാപനം അടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട അദ്ദേഹം ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചതെന്ന് സഹോദരന്‍ താഹിര്‍ അറിയിച്ചു. 47 ടെസ്റ്റുകളും 98 ഏകദിനങ്ങളും 23 ട്വന്റി 20കളും നിയന്ത്രിച്ചിട്ടുണ്ട്.

guest Rajesh-M-C | Edited by Samayam Desk | Lipi 15 Sept 2022, 10:17 am

ഹൈലൈറ്റ്:

  • ഐസിസി പാനലിലുണ്ടായിരുന്ന മുന്‍ പാക് അമ്പയര്‍ ആസാദ് റൗഫ് അന്തരിച്ചു
  • അമ്പയറിങ്ങില്‍ നിന്നും വിരമിച്ചശേഷം റൗഫ് വസ്ത്രവ്യാപാരം നടത്തിവന്നു
  • പാകിസ്ഥാനിലെ അറിയപ്പെടുന്ന ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കാരനായിരുന്നു റൗഫ്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Asad Rauf
ആസാദ് റൗഫ്
പാകിസ്ഥാന്‍കാരനായ മുന്‍ അന്താരാഷ്ട്ര അമ്പയര്‍ ആസാദ് റൗഫ് അന്തരിച്ചു. 66 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് പാകിസ്ഥാനിലെ ലാഹോറിലായിരുന്നു അന്ത്യം. റൗഫിന്റെ സഹോദരന്‍ താഹിറാണ് മരണ വിവരം അറിയിച്ചത്. വിരമിച്ചശേഷം സ്വന്തമായി വസ്ത്രവ്യാപാരം നടത്തിവരികയായിരുന്നു റൗഫ്. ലാഹോറിലെ ലാന്‍ഡ ബസാറിലുള്ള തന്റെ സ്ഥാപനം അടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഐസിസി എലൈറ്റ് പാനലിലുള്ള അമ്പയര്‍ ആയിരുന്നതിനാല്‍ സൂപ്പര്‍ താരങ്ങളുടെ ഒട്ടേറെ മത്സരങ്ങള്‍ റൗഫ് നിയന്ത്രിച്ചിട്ടുണ്ട്. 2013ലെ ഐപിഎല്‍ വാതുവെയ്പ്പുമായി ബന്ധപ്പെട്ട് വിവാദത്തിലായിരുന്ന അദ്ദേഹത്തെ അതേവര്‍ഷം ഐസിസി ഒഴിവാക്കുകയാരുന്നു. ഏഴു വര്‍ഷത്തോളം എലൈറ്റ് പാനലിലുണ്ടായിരുന്ന അദ്ദേഹം 47 ടെസ്റ്റുകളും 98 ഏകദിനങ്ങളും 23 ട്വന്റി 20കളും നിയന്ത്രിച്ചിട്ടുണ്ട്.
കളി മതിയാക്കി റോബിൻ ഉത്തപ്പ; വിരമിക്കൽ പ്രഖ്യാപിച്ച് കുറിപ്പ്

ഒരുകാലത്ത് അന്താരാഷ്ട്ര ക്രിക്കറ്റിലെ നിറസാന്നിധ്യമായിരുന്നു റൗഫ്. അമ്പയറിങ്ങില്‍ നിന്നും വിരമിച്ച റൗഫ് പിന്നീട് തിരിച്ചെത്തിയില്ല. ഇതിനുശേഷമാണ് അദ്ദേഹം കച്ചവടത്തിലേക്ക് തിരിയുന്നത്. ഐപിഎല്ലിലെ ഒത്തുകളി വിവാദത്തെ തുടര്‍ന്ന് ബിസിസിഐ അദ്ദേഹത്തെ ആറു വര്‍ഷം വിലക്കിയിരുന്നു. എന്നാല്‍, ഒത്തുകളി അദ്ദേഹം നിഷേധിച്ചിരുന്നു. ആരോപണം ഉയര്‍ന്നത് ബിസിസിഐയില്‍ നിന്നുമാത്രമാണെന്നും ഐപിഎല്ലില്‍ തനിക്ക് ഏറെ നല്ല ഓര്‍മകളുണ്ടായിരുന്നെന്നും റൗഫ് അടുത്തിടെ പറയുകയുണ്ടായി.

അമ്പയറിങ് കരിയറിനിടെ ഒട്ടേറെ വിവാദങ്ങള്‍ റൗഫിനെതിരെയുണ്ടായിരുന്നു. 2012ല്‍ ലൈംഗിക വിവാദത്തിലും റൗഫ് ഉള്‍പ്പെട്ടു. റൗഫുമായി ബന്ധമുണ്ടായിരുന്നു എന്നും വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ചൂഷണം നടത്തുകയായിരുന്നെന്നും ആരോപിച്ച് മുംബൈയിലെ ഒരു മോഡലാണ് റൗഫിനെതിരെ എത്തിയത്. റൗഫിനെതിരായ ലൈംഗിക ആരോപണത്തിന് അച്ചടക്ക നടപടിയുണ്ടായില്ല.
ഐസിസി ടി20 റാങ്കിങ്ങില്‍ വമ്പന്‍ കുതിപ്പ് നടത്തി വിരാട് കോഹ്ലി, കരുത്തായത് ഏഷ്യാ കപ്പിലെ പ്രകടനം

മുന്‍ കളിക്കാരന്‍ കൂടിയാണ് റൗഫ്. പാകിസ്ഥാനിലെ അറിയപ്പെടുന്ന ഫസ്റ്റ് ക്ലാസ് കളിക്കാരായിരുന്നു. 71 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 3423 റണ്‍സും 40 ലിസ്റ്റ് എ മത്സരങ്ങളില്‍ നിന്നായി 611 റണ്‍സും നേടിയിട്ടുണ്ട്. ലാഹോര്‍, നാഷണല്‍ ബാങ്ക് ഓഫ് പാകിസ്ഥാന്‍, പാകിസ്ഥാന്‍ റെയില്‍വേ എന്നീ ടീമുകള്‍ക്കായി കളിച്ചു. അന്താരാഷ്ട്ര അമ്പയറായിരുന്നു എങ്കിലും വിരമിച്ചശേഷം ജീവിക്കാന്‍ മറ്റൊരു തൊഴിലിനെ ആശ്രയിക്കുകയായിരുന്നു റൗഫ്. തുണിയും ബാഗുകളുമെല്ലാം വില്‍ക്കുന്ന ഒരു കട നടത്തിവരവെയാണ് റൗഫ് അകാലത്തില്‍ വിടപറയുന്നത്.
Read Latest Sports News And Malayalam News

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്