പെർത്ത്: ആഷസ് പരമ്പരയിലെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോൾ ഓസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ട് മികച്ച നിലയിൽ. ഡേവിഡ് മലനിൻെറ സെഞ്ച്വറി മികവിൽ അവർ നാല് വിക്കറ്റ് നഷ്ടത്തിൽ 305 റൺസെടുത്തു.
ടോസ് നേടി ബാറ്റിങ് തെരഞ്ഞടുത്ത ഇംഗ്ലണ്ടിന് പക്ഷേ അത്ര മികച്ച തുടക്കമല്ല ലഭിച്ചത്. 150 റൺസെടുക്കുന്നതിനിടെ അവർക്ക് നാല് വിക്കറ്റുകൾ നഷ്ടമായിരുന്നു. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോനി ബെയർസ്റ്റോവും ഡേവിഡ് മലനും ചേർന്ന് ടീമിനെ മികച്ച് സ്കോറിലെത്തിക്കുകയായിരുന്നു.
ഡേവിഡ് 110 റൺസും, ബെയർസ്റ്റോവ് 75 റൺസുമെടുത്ത് പുറത്താകാതെ നിൽക്കുന്നു. ക്യാപ്റ്റൻ ജോ റൂട്ട്, അലിസ്റ്റർ കുക്ക്, ജെയിംസ് വിൻസ്, മാർക്ക് സ്റ്റോൺമാൻ എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. അർധശതകം നേടിയ ശേഷമാണ് സ്റ്റോൺമാൻ (56) പുറത്തായത്. ഓസീസിന് വേണ്ടി മിച്ചൽ സ്റ്റാർക്ക് 2 വിക്കറ്റുകൾ വീഴ്ത്തി.
ടോസ് നേടി ബാറ്റിങ് തെരഞ്ഞടുത്ത ഇംഗ്ലണ്ടിന് പക്ഷേ അത്ര മികച്ച തുടക്കമല്ല ലഭിച്ചത്. 150 റൺസെടുക്കുന്നതിനിടെ അവർക്ക് നാല് വിക്കറ്റുകൾ നഷ്ടമായിരുന്നു. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോനി ബെയർസ്റ്റോവും ഡേവിഡ് മലനും ചേർന്ന് ടീമിനെ മികച്ച് സ്കോറിലെത്തിക്കുകയായിരുന്നു.
ഡേവിഡ് 110 റൺസും, ബെയർസ്റ്റോവ് 75 റൺസുമെടുത്ത് പുറത്താകാതെ നിൽക്കുന്നു. ക്യാപ്റ്റൻ ജോ റൂട്ട്, അലിസ്റ്റർ കുക്ക്, ജെയിംസ് വിൻസ്, മാർക്ക് സ്റ്റോൺമാൻ എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. അർധശതകം നേടിയ ശേഷമാണ് സ്റ്റോൺമാൻ (56) പുറത്തായത്. ഓസീസിന് വേണ്ടി മിച്ചൽ സ്റ്റാർക്ക് 2 വിക്കറ്റുകൾ വീഴ്ത്തി.