ആപ്പ്ജില്ല

India vs Bangladesh: ബംഗ്ലാദേശിനെ പിടിച്ച് കെട്ടി ഇന്ത്യ

ടോസ് നേടിയ ഇന്ത്യ ബോളിങ് തെരഞ്ഞെടുത്തു

Samayam Malayalam 29 Sept 2018, 1:45 pm
ദുബായ്: ഏഷ്യാകപ്പിൻെറ കലാശപോരാട്ടത്തിൽ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള മത്സരം തുടങ്ങി. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ആദ്യം ബോളെറിയാൻ തീരുമാനിച്ചു. ബാറ്റിങ് തുടങ്ങിയ ബംഗ്ലാദേശ് തുടക്കത്തിൽ ഇന്ത്യയെ ഞെട്ടിച്ചു.
Samayam Malayalam India


സെഞ്ച്വറി നേടിയ ലിട്ടൻ ദാസാണ് ബംഗ്ലാദേശ് ബാറ്റിങിൻെറ നട്ടെല്ലായത്. താരത്തിൻെറ ആദ്യ ഏകദിന സെഞ്ച്വറിയാണിത്. 87 പന്തിൽ നിന്നാണ് സെഞ്ച്വറി നേടിയത്.


തുടക്കത്തിലെ പതർച്ചയ്ക്ക് ശേഷം ഇന്ത്യൻ ബോളർമാരും മത്സരം തിരിച്ച് പിടിച്ചു. മെഹ്ദി ഹസനെയും മുഷ്ഫിഖുർ റഹീമിനെയും കേദാർ ജാദവ് മടക്കി അയച്ചു.


നിലവിൽ ബംഗ്ലാദേശ് 35 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുത്തിട്ടുണ്ട്.



ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസ്സന്‍റെ പരിക്ക് ബംഗ്ലാദേശ് ടീമിന് തിരിച്ചടിയാണ്. ഷാക്കിബ് ഫൈനലിൽ കളിക്കുന്നില്ല. കഴിഞ്ഞ നിദാഹാസ് ടി20 ട്രോഫിയിൽ ബംഗ്ലാദേശിനെ തോല്‍പ്പിച്ച്‌ ഇന്ത്യ നിദാഹാസ് ട്രോഫി നേടിയിരുന്നു.


കളിച്ച മത്സരങ്ങളൊന്നും തോറ്റിട്ടില്ലെന്നത് ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ അഫ്ഗാനിസ്ഥാനുമായി നടന്ന അവസാന മത്സരം സമനിലയിൽ കലാശിച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്